Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

നാടിനെ ഞെട്ടിച്ച കടമ്പഴിപ്പുറം ഇരട്ട കൊലപാതകം!! കേസിലെ പ്രതി രാജേന്ദ്രനുമായി തെളിവെടുപ്പ് നടത്തി ക്രൈംബ്രാഞ്ച്; തെളിവെടുപ്പ് സമയത്ത് തടിച്ചു കൂടിയത് നൂറ്കണക്കിന് ആളുകൾ, പ്രതിയെ പിടികൂടിയതില്‍ ആശ്വാസം; അന്വേഷണത്തിന്റെ പേരിൽ പോലിസ് പീഡിപ്പിച്ചതായി നാട്ടുകാര്‍

03 NOVEMBER 2021 10:24 PM IST
മലയാളി വാര്‍ത്ത

കടമ്പഴിപ്പുറത്ത് വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചു വർഷം ആയപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2016 നവംബര്‍ 14 ലാണ് കടമ്പഴിപ്പുറം കണ്ണുകുറിശ്ശി സ്വദേശി ഗോപാലകൃഷ്ണനും ഭാര്യ തങ്കമണിയും കൊല്ലപ്പെടുന്നത്.

സംഭവത്തില്‍ അഞ്ചാമത്തെ വര്‍ഷമാണ് പ്രതി പരിസരവാസിയായ രാജേന്ദ്രനെ പിടികൂടുന്നത്. പ്രതി രാജേന്ദ്രനുമായി ഇന്നായിരുന്നു തെളിവെടുപ്പ് നടത്തിയത്. കൊല നടത്തിയതെങ്ങനെയെന്ന് പ്രതി അന്വേഷണ സംഘത്തോട് വിശദീകരിച്ചു. ആയുധങ്ങള്‍ കണ്ടെടുത്ത കിണറും ക്രൈം ബ്രാഞ്ച് സംഘം പരിശോധിച്ചു. അയല്‍വാസി ആയ ഇയാള്‍ മോഷണത്തിനായാണ് ക്രൂരമായ കൊല നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

കൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. കനത്ത സുരക്ഷയിലാണ് രാജേന്ദ്രനെ കണ്ണുക്കുറിശ്ശിയില്‍ തെളിവെടുപ്പിനെത്തിച്ചത്.കൊലപാതകത്തിന് രാജേന്ദ്രന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. പ്രതി ജോലി ചെയ്തിരുന്ന ചെന്നൈയിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും.

എന്നാല്‍ കേസില്‍ ആദ്യം അന്വേഷണം നടത്തിയ ശ്രീകൃഷ്ണപുരം പൊലീസിനെതിരെ വലിയ പരാതികളാണ് ഉയർന്നിരിക്കുന്നത്. അന്വേഷണത്തിന്റെ പേരില്‍ വലിയ രീതിയിലെ പീഡകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നുണ്ട്.

രണ്ടു പേര്‍ പൊലീസിന്റെ ചോദ്യം ചെയ്യല്‍ പീഡനം സഹിക്കാന്‍ വയ്യാതെ ആത്മഹത്യാ ശ്രമം നടത്തിയതായി നാട്ടുകാർ വെളിപ്പെടുത്തുകയും ചെയ്തു. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെയാണ് ഇതിന് കുറവ് വന്നതെന്നും ഇവര്‍പറഞ്ഞു.

ഇരട്ട കൊലപാതക കേസിൽ നൂറ് കണക്കിനാളുകളെ ശ്രീകൃഷ്ണപുരം പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവയില്‍ നിന്നെല്ലാം ഏറ്റവും കൂടുതല്‍ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നത് പ്രദേശവാസിയായ ഗോപാലകൃഷ്ണനായിരുന്നു . കൊലപാതകം നടന്ന് ഒരാഴ്ച്ചയ്ക്കുള്ളില്‍ കൊല നടന്ന വീട്ടിലെ കിണറ്റില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം പ്രദേശവാസിയായ ഗോപാലകൃഷ്ണനായിരുന്നു ഇതൊക്ക്കെയും എടുത്തുകൊടുത്തത്.

എന്നാല്‍ അതിന് ശേഷം ഗോപാലകൃഷ്ണനെ പൊലീസ് നിരന്തരം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ജോലി പോയാല്‍ അവിടെയും പൊലീസെത്തും. ഇതോടെ ഗോപാലകൃഷ്ണനെ കണ്ടാല്‍ ആളുകള്‍ മിണ്ടാതായി. ചെന്നൈയിലേക്ക് ജോലിയ്ക്ക് പോയപ്പോഴും പൊലീസ് നിരന്തരം വിളിച്ചു. കൊലപാതകത്തിന്റെ അന്ന് രാത്രി താന്‍ മദ്യപിച്ച്‌ കിടന്നിരുന്നു. ഈ കാരണം കൊണ്ടാണ് തന്നെ പൊലീസ് സംശയിച്ച്‌ വിളിച്ചുകൊണ്ടിരുന്നത്.

ഒടുവില്‍ വല്ലാതെ ഒറ്റപ്പെട്ടതോടെ വിഷം കഴിച്ച്‌ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നുവെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഭാഗ്യം കൊണ്ടു മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്ന് ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. അതുകൊണ്ടു തന്നെ പ്രതിയെ പിടിച്ചതില്‍ ആശ്വാസവും സന്തോഷവുമുണ്ടെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. തനിക്ക് നേരിട്ട മാനസിക പീഡനങ്ങളില്‍ പരാതി നല്‍കുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

ക്രൂരമായി കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളുടെ വീടിനടുത്ത് താമസിച്ചിരുന്ന വ്യക്തിയാണ് മോഹൻദാസ്. ടാപ്പിംഗ് തൊഴിലാളിയും ഓട്ടോ തൊഴിലാളിയുമായ മോഹന്‍ദാസിനെ രണ്ടു ദിവസമാണ് ലോക്കല്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ചിരുന്നത്.

കസ്റ്റഡിയില്‍ വെച്ച്‌ ലോക്കല്‍ പൊലീസ് മര്‍ദ്ദിച്ചതായും മോഹന്‍ദാസ് പറയുന്നു. ഇതിന്റെ പേരില്‍ ഇപ്പോഴും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. എന്തായാലും ഇപ്പോഴെങ്കിലും പ്രതിയെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്നും പ്രതിയ്ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്നുമാണ് ഇദ്ദേഹം പറയുന്നത്.

കേസില്‍ പ്രതി രാജേന്ദ്രനെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ നൂറ് കണക്കിനാളുകള്‍ തടിച്ചു കൂടിയിരുന്നു. അതുകൊണ്ടു തന്നെ അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (31 minutes ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (51 minutes ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (56 minutes ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (1 hour ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (2 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (3 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (3 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (3 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (3 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (4 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (4 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (5 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (5 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (5 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (5 hours ago)

Malayali Vartha Recommends