സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ; ഇന്ധന വില കുറയ്ക്കില്ലെന്ന് കേരള സർക്കാർ പിണറായി ചതിച്ചോ!

കേന്ദ്രം നികുതി കുറച്ചുവെന്ന ആശ്വാസത്തിലിരുന്ന കേരളത്തിന് ഇരുട്ടടി എന്ന നിലയ്ക്കാണ് കാര്യങ്ങൾ. കേരളം ഇന്ധന നികുതി കുറയ്ക്കില്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ധനമന്ത്രി കെ. എൻ ബാലഗോപലാണ് സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ല എന്ന് വ്യക്തമാക്കിയത്. കേന്ദ്രം കുറച്ചത് തുച്ഛമായ തുകയാണ്.ഇന്ധന നികുതി കുറയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ പരിഗണനയിലില്ലെന്ന് സൂചന.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് തടസമെന്നാണ് റിപ്പോർട്ട്. കേന്ദ്രത്തിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറച്ചിരുന്നു. കേന്ദ്രം കുറച്ചതിലും അധികമായി ഈ സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറഞ്ഞത് എട്ടു രൂപവരെയാണ്.
കേന്ദ്ര സർക്കാർ ഇന്ധന വിലയിലെ തീരുവ കുറച്ചതിനനുസരിച്ച് കേരളത്തിലും ഇന്ധന വില കുറയുമെന്നും, കേരളം നികുതി വെട്ടി കുറയ്ക്കില്ലെന്നുമാണ് ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം കേന്ദ്ര സർക്കാർ മുഖം രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആരോപിച്ചു.
നിരന്തരമായി പെട്രോൾ - ഡീസൽ വില വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ പ്രതിഷേധം വർധിച്ചതിനെ തുടർന്നാണ് കേന്ദ്രത്തിനെ പുതിയ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് കേന്ദ്ര സർക്കാർ ഇന്ധന വിലയിലെ മൂല്യവർധിത നികുതി വെട്ടികുറച്ചതായി പ്രഖ്യാപിച്ചത്.
പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിരിക്കുന്ന എക്സൈസ് ഡ്യൂട്ടിയിലാണ് കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചത്. പെട്രോളിന് ലറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയും. പുതിയ വില ഇന്നലെ അർധരാത്രി മുതൽ നിലവിൽ വന്നിരുന്നു. ഇന്ധനവില ദിനംപ്രതി കുതിച്ചുയരുന്നതിൽ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നടപടി. വാറ്റ് നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു.
പുതുക്കിയ നിരക്ക് അനുസരിച്ച് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 105 രൂപ 86 പൈസയായി കുറഞ്ഞു. ഡീസല്‍ വില 93 രൂപ 52 പൈസയാണ്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 103 രൂപ 70 പൈസയാണ്. ഡീസല്‍ വില 91 രൂപ 49 പൈസയും. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 103 രൂപ 97 പൈസയായി.
ഡീസല്‍ ലിറ്ററിന് 92 രൂപ 57 പൈസയായും താഴ്ന്നു. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എക്‌സൈസ് തീരുവ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.ഇന്ധന വിലയിൽ ഈ വർഷത്തെ റെക്കോർഡ് വർധനവിനു ശേഷമായിരുന്നു ജനങ്ങൾക്ക് നേരിയ ആശ്വാസമായി കേന്ദ്ര തീരുമാനം വന്നത്. ഒക്ടോബറിൽ പെട്രോൾ ലീറ്ററിന് 7.82 രൂപയും ഡീസൽ 8.71 രൂപയുമാണ് കൂടിയത്.
ഇതിനു മുൻപ് ഏറ്റവും കൂടുതൽ വില വർധിച്ചത് ഫെബ്രുവരിയിലാണ്. പെട്രോളിന് 4.87 രൂപയും ഡീസലിന് 5.24 രൂപയും. ഇതിനിടെ ഇന്ധനവില കുറഞ്ഞത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ മാസത്തിലും പിന്നീട് സെപ്റ്റംബറിലുമാണ്.
സെപ്റ്റംബറിൽ ഡീസലിന് 1.11 രൂപ കുറഞ്ഞതാണ് നിരക്കിലുണ്ടായ ഏറ്റവും വലിയ കുറവ്. ഒരിടവേളയ്ക്കു ശേഷം സെപ്റ്റംബർ 24 മുതലാണ് ഇന്ധന വില കൂടാൻ തുടങ്ങിയത്. ഈ വർഷം ഇതുവരെയുള്ള വില വർധന പെട്രോളിന് 31% ഡീസലിന് 33% ആണ്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോളിന് 26.06 രൂപയും ഡീസലിന് 25.91 രൂപയുമാണ് വർധിച്ചത്.സാധനരണക്കാരന്റെ കുടുംബ ബജറ്റിനെ പോലും താളം തെറ്റിക്കുന്ന തരത്തിലായിരുന്നു ഇന്ധന വിലയുടെ കുതിപ്പ്.
https://www.facebook.com/Malayalivartha
























