വീടുകളിൽ നിന്നും രണ്ടു കുട്ടികളെ കാണാതായി; ഭയന്ന വീട്ടുകാർ ഒടുവിൽ പോലീസിൽ അറിയിച്ചു; പോലീസ് കുട്ടികളെ കണ്ടെത്തിയത് ആ സ്ഥലത്ത് നിന്നും; 'ആന' ഒരുക്കിയ കെണി

ആനയെ കാണാൻ വീട്ടിൽ നിന്നും പുറത്തിറങ്ങി കുട്ടികൾ.... ആവലാതി പൂണ്ട വീട്ടുകാർ ഒടുവിൽ പോലീസിൽ അറിയിച്ചു. പോലീസ് കുട്ടികളെ രക്ഷിച്ചത് അതിസാഹസികമായി. നാടകീയ സംഭവ വികാസങ്ങളാണ് അരങ്ങേറിയിരുന്നത്... ആനയെ കാണാൻ പോകുകയാണ്.
പറ്റിയാൽ ഒരാനയെ വാങ്ങിയിട്ടേ തിരികെ വരികയുള്ളൂ’ എന്നു കത്തെഴുതിവച്ച് ആനയെ കാണാൻ ഇറങ്ങി പുറപ്പെടുകയായിരുന്നു വിദ്യാർത്ഥികൾ. നാടുവിട്ടുപോയ രണ്ടു വിദ്യാർഥികളെ ഒരു ദിവസത്തിനുശേഷം കണ്ടെത്തി തിരികെ വീട്ടിലെത്തിക്കുകയായിരുന്നു .
വൈകിട്ട് കരിമണ്ണൂരിൽനിന്നു കാണാതായ വിദ്യാർഥികളെ കോടനാട് ആനപരിശീലന കേന്ദ്രത്തിനു സമീപത്തു നിന്നാണ് പോലീസ് കണ്ടെത്തിയത്. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ആണ് ഇരുവരും . ഇരുവർക്കും വയസ്സ് 14 മാത്രമേ ആയിട്ടുള്ളൂ.
ചൊവ്വാഴ്ച സ്കൂളിൽ പോയതിനു ശേഷം കാണാതാവുകയായിരുന്നു രണ്ടു കുട്ടികളെയും. പൊലീസ് കോടനാട്, ഗുരുവായൂർ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി. കരിമണ്ണൂർ പൊലീസ് കോടനാട്ടു ചെന്ന് കുട്ടികളെ കണ്ടെത്തി .
ഇത്പോലെ ഒരു സംഭവം നേരത്തെ ഉണ്ടായിട്ടുണ്ട്. പറക്കുളത്തുനിന്ന് 4 കുട്ടികളെ കാണാതാകുകയായിരുന്നു. 9 മണിക്കൂർ കുട്ടികളെകണ്ടെത്താൻ കഴിഞ്ഞില്ല . 9, 12, 14 വയസ്സുളള 4 കുട്ടികളെ കാണാതായിത് . രാത്രി ആയിട്ടും ഇവർ തിരികെ എത്താതിരുന്നതോടെ ആകെ ഭയപ്പാട് ആയി. വിവരമറിഞ്ഞ് നാട്ടുകാരുടെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടങ്ങി . ഒടുവിൽ രാത്രി പത്തോടെ ആനക്കര ഹൈസ്കൂൾ കുന്നിൽനിന്ന് ഇവരെ കണ്ടെത്തി .
എടപ്പാൾ വരെയുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ആനക്കര ഹൈസ്കൂൾ ഭാഗത്തായിരുന്നു ഇവരെ ഒടുവിൽ കണ്ടതെന്ന് സിസിടിവികളിൽനിന്ന് വ്യക്തമായതോടെ ഈ പരിസരം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് കുന്നിനു മുകളിൽനിന്ന് ഇവരെ കണ്ടെത്തിയത്. അണ്ണാൻ കുഞ്ഞുങ്ങളെ പിടിക്കാൻ പോയി വഴി തെറ്റിയെന്നാണു കുട്ടികൾ പൊലീസിനോട് പറഞ്ഞത്.
https://www.facebook.com/Malayalivartha
























