മനസിനെയും ശരീരത്തേയും ഒരുപോലെ വിറപ്പിച്ച കൊറോണ ദിവസങ്ങളിൽ ഞങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐ.സി.യുവിൽ അരികിലുണ്ടായിരുന്നു;അപ്പോഴും കരുതിയിരുന്നില്ല തൊട്ടപ്പുറത്ത് ഒരു പോരാളി ജീവനു വേണ്ടിയുള്ള പൊരുതലിലാണെന്ന്; കരൾപിളർക്കുന്ന ഓർമകളുമായി എപ്പോഴും മുടന്തി മുടന്തി വരുന്ന ഒരു മുഖമാണവൻ;സഖാവ് പി.ബിജുവിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വച്ച് കാട്ടാക്കട എംഎൽഎ ഐ ബി സതീഷ്

മനസിനെയും ശരീരത്തേയും ഒരുപോലെ വിറപ്പിച്ച കൊറോണ ദിവസങ്ങളിൽ ഞങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐ.സി.യുവിൽ അരികിലുണ്ടായിരുന്നു...അപ്പോഴും കരുതിയിരുന്നില്ല... തൊട്ടപ്പുറത്ത് ഒരു പോരാളി ജീവനു വേണ്ടിയുള്ള പൊരുതലിലാണെന്ന്....കരൾപിളർക്കുന്ന ഓർമകളുമായി എപ്പോഴും മുടന്തി മുടന്തി വരുന്ന ഒരു മുഖമാണവൻ.....
സഖാവ് പി.ബിജുവിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വച്ച് കാട്ടാക്കട എംഎൽഎ ഐ ബി സതീഷ് പങ്കു വച്ച കുറിപ്പ് ഇങ്ങനെ; ഒരു നിറചിരി പോലെ പ്രിയപ്പെട്ട.ബിജു... ഈ പുലരി തെല്ല് നൊമ്പരത്തിന്റെതാണ്... ബന്ധങ്ങളുടെ ഊഷ്മമാപിനി ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു കൊറോണക്കാലമുൾപ്പെടെ പലതുമിങ്ങനെ...
മനസിനെയും ശരീരത്തേയും ഒരുപോലെ വിറപ്പിച്ച കൊറോണ ദിവസങ്ങളിൽ ഞങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐ.സി.യുവിൽ അരികിലുണ്ടായിരുന്നു... ബോധനിശ്വാസങ്ങൾ മിന്നിമറഞ്ഞ ആ നേരങ്ങളിൽ ഓർമയുടെ മുകുളങ്ങൾ എന്നിലുദിക്കുമ്പോഴെല്ലാം നഷ്ടങ്ങളെ കുറിച്ചള്ള വാർത്തകൾ ചില തോന്നലുകൾ...അപ്പോഴും കരുതിയിരുന്നില്ല തൊട്ടപ്പുറത്ത് ഒരു പോരാളി ജീവനു വേണ്ടിയുള്ള പൊരുതലിലാണെന്ന്...
ഭാരമേറിയ ഒന്നുമില്ലായ്മകളെ ചുമന്ന് തണുത്തുറഞ്ഞുപോയ മനസ്...വെളിച്ചമുണ്ട് നിറയെ...പക്ഷേ ആ തെളിച്ചം ഇരുണ്ടതാണെന്നു മാത്രം...ആ ആശുപത്രി ദിവസങ്ങളെ ഇങ്ങനെയല്ലാതെ മറ്റെന്തു വിശേഷിപ്പിക്കാൻ...പുറത്തേക്കുതെറിക്കാൻ വെമ്പിനിന്ന ഒരു ഇൻക്വിലാബിനെ വിഴുങ്ങി, മുഖത്ത് വെള്ളത്തുണിയും വലിച്ചിട്ട് ഒന്നും പറയാതെ ഒരു ദിവസം ഒറ്റപോക്കായിരുന്നു അവൻ...സഖാവ് പി.ബിജു...
കരൾപിളർക്കുന്ന ഓർമകളുമായി എപ്പോഴും മുടന്തി മുടന്തി വരുന്ന ഒരു മുഖമാണവൻ...ഒരു യഥാർത്ഥ പോരാളിയുടെ പിറവിയും , ആ പോരാളിയുടെ ക്രമാനുഗതമായ വളർച്ചയും കണ്ടതും അനുഭവിച്ചറിഞ്ഞതും സ. ബിജുവിലൂടെയായിരുന്നു.കണിശമായ ആസൂത്രണം, കൃത്യമായ നിരീക്ഷണം, നിതാന്തമായ പിന്തുടരൽ, ഒരു നേതൃത്വം എങ്ങനെയായിരിക്കണമെന്നതിന്റെ ഉദാത്തമാതൃക ബിജു സ്വജീവിതം കൊണ്ട് കാണിച്ചുതന്നു...
ശരിയായ തീരുമാനം വേഗത്തിലെടുക്കുക, അത് പൂർണ്ണതയിലെത്തിക്കുവാൻ അക്ഷീണം പരിശ്രമിക്കുക എന്ന ശൈലി അവന്റെ സവിശേഷതയായിരുന്നു. ഇത് നേരിട്ടറിഞ്ഞ എത്രയോ സമരപോരാട്ടങ്ങൾ, സമ്മേളന കാലങ്ങൾ.... ഏറ്റവും ഒടുവിലായി കാട്ടാൽ പുസ്തകമേള, ജലസമൃദ്ധി പദ്ധതി എന്നിവയിലെ കൈകോർക്കലുകൾ...ഈ പുലരിയിൽ നിന്നെയോർക്കുമ്പോൾ എന്തൊക്കയോ കുത്തിക്കുറിക്കണമെന്ന് ഹൃദയം പറയുന്നു.
എങ്കിലും ഓർമയുടെ ജാലകങ്ങളിലൂടെ അരിച്ചിറങ്ങുന്ന ഇളംവെയിലിൽ കണ്ണ് മങ്ങുന്നു...കൈകൾ മരവിക്കുന്നു...പതറാത്ത ഇച്ഛാശക്തിയെന്ന്...മികവുറ്റ സംഘാടകനെന്ന്...പ്രത്യയശാസ്ത്രത്തോടും , സഹജീവികളോടുമുള്ള കൂറിന്റെ പര്യായമെന്ന് വരും തലമുറകൾക്ക് നിന്നെ ഞങ്ങൾ പരിചയപ്പെടുത്തും...ഇപ്പോഴും നീ ചിരിക്കുകയാണല്ലേ...ആ കള്ളച്ചിരി...
https://www.facebook.com/Malayalivartha
























