വ്യത്യസ്തമായ രൂപം കാരണം പലരും ആട്ടിയോടിച്ചു;ആളുകൾ അകറ്റി നിർത്തി; നാട്ടുകാർ ഭീഷണിപ്പെടുത്തി; ഗ്രാമത്തിൽ നിന്ന് ഓടിച്ചു; സകലത്തെയും അതിജീവിച്ച് ഒടുവിൽ സാൻസിമാൻ എല്ലി ഇനി ആ ദൗത്യത്തിലേക്ക് ;പുതിയ ചിത്രം കണ്ടമ്പരന്ന് സോഷ്യൽ മീഡിയ

വാണ്ടയിലെ സാൻസിമാൻ എല്ലിയെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരിൽ പലർക്കും മറക്കാൻ സാധിക്കില്ല. വ്യത്യസ്തമായ മുഖവും ശരീര ഘടനയും കൊണ്ട് തഴയപ്പെട്ട ഒരു വ്യക്തിയാണ് വാണ്ടയിലെ സാൻസിമാൻ എല്ലി.ഒരു സമയം സാൻസിമാൻ എല്ലി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . മൗഗ്ലി എന്നറിയപ്പെടുന്ന സാൻസിമാൻ കാട്ടിലായിരുന്നു താമസിച്ച് കൊണ്ടിരുന്നത് .
സാൻസിമാന്റെ ഏറ്റവും പുതിയ ഒരു വിശേഷം പുറത്ത് വരികയാണ്. എല്ലിയുടെ ഏറ്റവും പുതിയ ചിത്രം അത്യന്തം സന്തോഷം പകരുന്നതാണ്. . സ്യൂട്ട് ധരിച്ച് സ്കൂളിൽ പോകുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത് . 1999–ലാണ് സാൻസിമാൻ ജനിച്ചത്. ജനിച്ചപ്പോൾ തന്നെ മൈക്രോസെഫാലി എന്ന രോഗം ഈ പയ്യനെ പിടിമുറുക്കി. ഈ രോഗം ബാധിച്ച കുഞ്ഞുങ്ങൾ ജനിക്കുന്നത് തല തീരെ ചെറുതായിട്ടാണ് .
സാൻസിമാന്റെ രൂപം കാരണം പലരും ഈ പയ്യനെ ആട്ടിയോടിച്ചു. ആളുകൾ അവനെ അകറ്റി നിർത്തി . സാൻസിമാനെ നാട്ടുകാർ ഭീഷണിപ്പെടുത്തി . ഗ്രാമത്തിൽ നിന്ന് ഓടിക്കുകയും ചെയ്യാറുണ്ടെന്ന് സാൻസിമാന്റെ അമ്മ 2020–ൽ തുറന്നു പറഞ്ഞിരുന്നു. ഇതൊന്നും താങ്ങാനായില്ല ഈ പയ്യന് . സാൻസിമാനും കേൾവിയും സംസാരശേഷിയും ഇല്ല എന്നതും മറ്റൊരു സങ്കടകരമായ വസ്തുതയാണ് .
ഈ കാരണത്താൽ സ്കൂളിലും പോകാൻ കഴിയില്ല . റുവാണ്ടയിലെ ഒരു ടിവി ചാനൽ ഇവർക്ക് വേണ്ടി ഒരു ക്രൗഡ് ഫണ്ടിങ് നടത്തിയിരുന്നു. എല്ലിയെയും കുടുംബത്തെയും സഹായിക്കാൻ ചാനൽ ഒരു പേജും തുടങ്ങിയിരുന്നു . ഒരിക്കൽ അവഗണിക്കപ്പെട്ട രൂപം കൊണ്ടുതന്നെ ഇന്ന് എല്ലി തല ഉയർത്തി സ്കൂളിലേക്ക് പോകുവാൻ ഒരുങ്ങുകയാണ്. വെളുത്ത ഷർട്ടും കറുത്ത സ്യൂട്ടുമൊക്കെ ധരിച്ച് ഇപ്പോൾ സാൻസിമാൻ സ്കൂളിൽ പോകുകയാണ്.
റുവാണ്ടയിലെ ഗിസെനിയിലെ ഉബുംവെ സെന്ററിലെ സ്പെഷ്യൽ സ്കൂളിലാണ് സാൻസിമാൻ ചേർന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത് .ഒരിക്കൽ അവഗണിക്കപ്പെട്ടുവെങ്കിലും വീണ്ടും ഒരു ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരാൻ കുതിക്കുകയാണ്. അവഗണിക്കപ്പെടുന്ന പലർക്കും വളരെയധികം പ്രചോദനം നൽകുന്നത് തന്നെയാണ് ഈ പയ്യന്റെ ജീവിതം.
https://www.facebook.com/Malayalivartha
























