അധ്യാപിക കാൽവഴുതി പമ്പാനദിയിൽ വീണ് മരിച്ചു; മൃതദേഹം 4 കിലോമീറ്ററോളം ഒഴുകി ; കണ്ണീരോടെ കുട്ടികളും സഹപ്രവർത്തകരും ;പുതിയ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയെങ്കിലും അതിൽ ജീവിച്ചു കൊതി തീരും മുൻപായിരുന്നു വിധി കവർന്നെടുത്തതെന്ന് വീട്ടുകാർ

അധ്യാപിക കാൽവഴുതി പമ്പാനദിയിൽ വീണ് മരിച്ചു. തലവടി ചെത്തിപ്പുരയ്ക്കൽ ഗവ. എൽപി സ്കൂളിലെ അധ്യാപിക കെ.ഐ.സുനുവാണ് ദാരുണമായി കൊല്ലപ്പെട്ടത് . തലവടി കൊടുന്തറയിൽ തോമസിന്റെ ഭാര്യയാണ് മരിച്ചത് . ഇന്നലെ പുലർച്ചെ 5.30നായിരുന്നു സംഭവം. വീടിനു സമീപത്തെ കുളിക്കടവിൽ ഇറങ്ങുന്നതിനിടയിൽ കാൽവഴുതി വീണതായിരിക്കുമെന്നാണ് പൊലീസിന്റെ നിഗമനം .
മൃതദേഹം 4 കിലോമീറ്ററോളം ഒഴുകി തായങ്കരി ബോട്ട് ജെട്ടിക്കു സമീപം എത്തുകയുണ്ടായി . അതുവഴി വന്ന യാത്രാ ബോട്ടിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയായിരുന്നു മൃതദേഹം കരയ്ക്കെടുത്തത്. പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കാറുള്ള സുനു പാത്രം കഴുകാനായി വീടിനോടു ചേർന്നുള്ള പമ്പാനദിയിൽ ഇറങ്ങാറുള്ളത് പതിവാണ് .
കഴിഞ്ഞ ദിവസം പാത്രം കഴുകുന്നതിനിടെ കാൽവഴുതി വീണതാകാമെന്നു പൊലീസ് വെളിപ്പെടുത്തി . സുനുവിനെ കാണാതായതിനെ തുടർന്നു വീട്ടുകാർ പൊലീസിൽ അറിയിക്കുകയും ചെയ്തു . പൊലീസും നാട്ടുകാരും ചേർന്ന് രണ്ടു മണിക്കൂറോളം നദിയിൽ തിരച്ചിൽ നടത്തിയിരുന്നു . ഇതിനിടെയായിരുന്നു തായങ്കരി ബോട്ട് ജെട്ടിക്കു സമീപം സ്ത്രീയുടെ മൃതദേഹം ഒഴുകി പോകുന്നതായി ആൾക്കാർ കണ്ടതും വിവരം അറിയിച്ചതും .
മക്കൾ: റോബിൻ തോമസ്, കെസിയ എലിസബത്ത് തോമസ്. സംസ്കാരം പിന്നീട്. പുതിയ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയെങ്കിലും അതിൽ ജീവിച്ചു കൊതി തീരും മുൻപായിരുന്നു ടീച്ചർ മടങ്ങുന്നത് . എടത്വ പാണ്ടങ്കരിയിലാണ് ഭർത്താവിന്റെ കുടുംബം വർഷങ്ങളായി തലവടിയിൽ വാടകയ്ക്കാണു താമസിച്ചിരുന്നത്. അഞ്ചു മാസങ്ങൾക്കു മുൻപാണ് സ്വന്തമായി വീട് വച്ചത്.
അധ്യാപിക കെ.ഐ.സുനുവിന്റെ മരണത്തിൽ കുട്ടികളും , അധ്യാപകരും സംങ്കടത്തിൽ മുങ്ങിയിരിക്കുകയാണ്. 15 വർഷമായി ഇതേ സ്കൂളിലാണു സുനു ജോലി ചെയ്തത്. പ്രവേശനോത്സവത്തിൽ സജീവമായി സുനു ടീച്ചർ പങ്കെടുത്തുവെന്ന് സഹപ്രവർത്തകർ ഓർത്തെടുക്കുന്നു. വെള്ളം ഉയർന്നുനിൽക്കുന്നതിനാൽ വിദ്യാർഥികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനായി ഇന്നലെ സ്കൂളിൽ നേരത്തെ എത്താമെന്നു പറഞ്ഞായിരുന്നു ടീച്ചർ കഴിഞ്ഞദിവസം വീട്ടിലേക്കു മടങ്ങിയതെന്നും അവർ വ്യക്തമാക്കി .
https://www.facebook.com/Malayalivartha
























