സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ചു; മോഡലുകൾ അപകടത്തില്‍മരിച്ച സംഭവത്തിൽ ഹോട്ടലുടമയും ജീവനക്കാരേയും പൊലീസ് അറസ്റ്റ് ചെയ്തു; പൊലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് കുടുംബം

വൈറ്റിലയില്‍ മോഡലുകളായ ആന്‍സിയുും അഞ്ജനയും അപകടത്തില്‍മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നമ്ബര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റിനെയും ജീവനക്കാരേയും പൊലീസ് അറസ്റ്റ് ചെയ്തു. അനില്‍ കെ കെ, വില്‍സന്‍ റെയ്നോള്‍ഡ്, മെല്‍വിന്‍ എം ബി, സിജുലാല്‍ ജി എ, വിഷ്ണുകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങള്‍അടങ്ങിയ ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ചതിനാണ് അറസ്റ്റ്. ഹോട്ടലിലെ ഡിജെ പാര്‍ട്ടി നടത്തിയതിന് തെളിവുണ്ടായിരുന്ന രണ്ട് ഹാര്‍ഡ് ഡിസ്കില്‍ ഒന്ന് മാത്രമാണ് റോയ് പൊലീസിന് നല്‍കിയത്.
രണ്ടാമത്തെ ഹാര്‍ഡ് ഡിസ്ക്കിനായി നടന്ന അന്വേഷണത്തിലാണ് റോയ് ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ചതായി പൊലീസ് കണ്ടെത്തിയത്. മരണത്തില്‍ സംശയമുണ്ടെന്നോരോപിച്ച് കുടുബം രംഗത്തെത്തിയിരുന്നു. ഹോട്ടലില്‍ ഉണ്ടായ പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്ന് അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചത് എന്തിനാണെന്ന് അറിയണമെന്നും ആവശ്യപ്പെട്ട് ആന്‍സി കബീറിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ഔഡി കാര്‍ പിന്തുടര്‍ന്നത് എന്തിനാണെന്ന് കണ്ടെത്തണം. ഇതുവരെയുള്ള പൊലീസ് അന്വേഷണത്തില്‍തൃപ്തിയുണ്ടെന്നും കുടുംബം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























