50,000 കോടി രൂപയുടെ കേന്ദ്ര പദ്ധതി ആറ് വരിപാതയുടെ പ്രാരംഭ ജോലികള്‍ സംസ്ഥാനത്ത് ആരംഭിച്ചു; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റോഡ് നിര്‍മ്മാണത്തിന്റെ പ്രാരംഭ ജോലികള്‍ ആരംഭിച്ചു, 024 ഓടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാൻ ഒരുങ്ങി അധികൃതർ

കേന്ദ്രസർക്കാരിന്റെ സ്വപ്നപദ്ധതി കേരളത്തിൽ. 50,000 കോടി രൂപയുടെ കേന്ദ്ര പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന ആറ് വരിപാതയുടെ പ്രാരംഭ ജോലികള്‍ സംസ്ഥാനത്ത് ഇതിനോടകം തന്നെ ആരംഭിച്ചതായി റിപ്പോർട്ട്. സംസ്ഥാനത്ത് വടക്ക് കാസര്‍കോട് മുതല്‍ തെക്ക് നെയ്യാറ്റിന്‍കര കാരോട് വരെ 631.8 കിലോമീറ്റര്‍ നീളമുള്ള ആറ് വരിപ്പാതയാണ് സംസ്ഥാനത്ത് നിര്‍മ്മിക്കാൻ ഒരുങ്ങുന്നത്. 2024 ഓടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ആണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇതിനോടകം തന്നെ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റോഡ് നിര്‍മ്മാണത്തിന്റെ പ്രാരംഭ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.
നിര്‍ദ്ദിഷ്ട പാതയില്‍ നിലവിലെ രണ്ടു വരി, നാലു വരി പാതകളെ കോര്‍ത്തിണക്കി എല്ലാം ആറു വരിയാക്കി (45 മീറ്റര്‍) വികസിപ്പിക്കുകയാണ് ചെയ്യുക. 2013ലെ ഭൂമിയേറ്റെടുക്കല്‍ ചട്ട പ്രകാരം നഷ്ടപരിഹാരമായി രണ്ടിരട്ടി തുകയാണ് ഭൂവുടമകള്‍ക്കു ലഭിക്കാൻ പോകുന്നത്. മലബാറിലും തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും നഷ്ടപരിഹാര വിതരണം തുടങ്ങിയിട്ടുണ്ട്. 6 മാസത്തിനകം നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാക്കുന്നതാണ്.
അതേസമയം മുംബൈയ്‌ക്ക് സമീപമുള്ള റായ്ഗഡ് ജില്ലയിലെ പനവേലില്‍ നിന്നാരംഭിച്ച് കന്യാകുമാരിയില്‍ അവസാനിക്കുന്നതാണ് എന്‍എച്ച് 66 റോഡ് പദ്ധതി എന്നത്.1622 കിലോമീറ്ററാണ് പാതയിൽ കണക്കാക്കിയിട്ടില്ല ആകെ നീളം. കൊങ്കണ്‍ പാതയ്‌ക്ക് സമാന്തരമായി നിര്‍മ്മിക്കുന്ന പാതയില്‍ കേരളത്തില്‍ ആകെ 20 റീച്ചുകളാണ് ഉള്ളത്. അതില്‍ കഴക്കൂട്ടം മുതല്‍ കാരോട് വരെയുള്ള നിലവിലെ ബൈപ്പാസിനു മാത്രമാണ് ഇപ്പോള്‍ ആറു വരി വീതിയുള്ളത്.
അതോടൊപ്പം തന്നെ ഇതിന്റെ നിര്‍മ്മാണം 85 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്.16റീച്ചുകളില്‍ ദേശീയപാത അതോറിട്ടി കരാര്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കൊടുങ്ങല്ലൂര്‍- ഇടപ്പള്ളി, ഇടപ്പള്ളി- തുറവൂര്‍, പറവൂര്‍-കൊറ്റംകുളങ്ങര, കടമ്പാട്ടുകോണം- കഴക്കൂട്ടം റീച്ചുകളിലെ ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ് ഉള്ളത്.
https://www.facebook.com/Malayalivartha



























