പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭാര്യയുടെ സഹായത്തോടെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി 58 വയസുകാരൻ; 12 വര്‍ഷത്തെ കഠിന തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി

പ്രായപൂർത്തിയാകാത്തതെ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി 58 വയസുകാരൻ. പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 58 വയസുകാരന് 12 വര്‍ഷത്തെ കഠിന തടവും അമ്പതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും വിധിയില്‍ വ്യക്തമാക്കുന്നു. കട്ടപ്പന കരുണാപുരം സ്വദേശി ഫിലിപ്പോസാണ് പ്രതി.
പിഴത്തുക പീഡനത്തിന് ഇരയായ കുട്ടിക്ക് നല്‍കണമെന്നും കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി വ്യക്തമാക്കുകയുണ്ടായി. 2017ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭാര്യയുടെ സഹായത്തോടെ വീട്ടില്‍ എത്തിച്ച് ഫിലിപ്പോസ് പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസില്‍ രണ്ടാം പ്രതിയായിരുന്ന ഫിലിപ്പോസിന്റെ ഭാര്യയെ കോടതി വെറുതേ വിടുകയുണ്ടായി.
അതേസമയം കോട്ടയത്ത് പ്രണയം നടിച്ച് നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ബ്ലാക്ക്മെയില്‍ ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. കൊണ്ടൂര്‍ വില്ലേജ് തിടനാട് കരയില്‍ കൂട്ടപ്പുന്നയില്‍ വീട്ടില്‍ വിഷ്ണു (21)വിനെയാണ് പോലീസ് പിടികൂടിയത്. കുറവിലങ്ങാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പെണ്കുതട്ടിയുടെ നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇത്തരത്തിൽ പീഡനം നടത്തിയത്. പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രണയംനടിച്ച് പതിനാറുകാരിയുമായി മൊബൈല്‍ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടാണ് കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ഫോണില്‍ എടുപ്പിച്ച് പ്രതി കൈക്കലാക്കിയത്. ഇതേതുടര്‍ന്ന് നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ഇതിനുപിന്നാലെ രണ്ട് ദിവസം മുമ്പ് കുട്ടിയെ കാണാതായതായി കുറവിലങ്ങാട് പൊലീസില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയശേഷം പൊലീസ് വിശദമായി ചോദിച്ചപ്പോഴാണ് പീഡന വിവരം പെണ്‍കുട്ടി തുറന്നുപറഞ്ഞത്. ഭയം മൂലം വിവരങ്ങള്‍ പുറത്തു പറയാതെ കഴിയുകയായിരുന്നു എന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
ഇതേതുടർന്ന് പ്രതിയ്ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. തിടനാട് കരയില്‍ കൂട്ടപ്പുന്നയില്‍ വീട്ടില്‍ നിന്നാണ് പ്രതിയെ കുറവിലങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha



























