മോഡലുകളുടെ അപകടത്തിൽ അട്ടിമറി ശ്രമം, അഞ്ജനയും അബ്ദുവും പ്രണയത്തിൽ? റോയിയെ രക്ഷിക്കാൻ പുതിയൊരു അവതാരം

മോഡലുകളുടെ അപകട മരണത്തിലെ ദുരൂഹതകൾ എത്രയും പെട്ടെന്ന് നീക്കേണ്ടതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കാരണം ഒരോ ദിവസം കഴിയുമ്പോഴും പുതിയ പുതിയ ആരോപണങ്ങൾ പലകോണുകളിൽ നിന്നായി ഉയരുകയാണ്. ഈ ഒരു സാഹചര്യത്തിൽ കേസന്വേഷണത്തിലും ഇത് വല്ലാതെ പ്രതിസന്ധി സൃഷ്ടിക്കും .മാത്രമല്ല ഈ കേസിലെ സത്യാവസ്ഥ എന്തെന്ന് അറിയാനുള്ള ആകാംശയിലിരുക്കുന്ന പൊതു ജനങ്ങൾക്കിടയിലും പുതിയ പുതിയ ആരോപണങ്ങൾ ഉയരുന്നത് ആശയകുഴപ്പം സൃഷ്ടിക്കുന്നു.
ഇപ്പോഴിതാ പുതിയ ഒരാരോപണം ഉയർന്നുവന്നിരിക്കുകയാണ്. മൂന്ന് പേർ മരിക്കാനിടയാക്കിയ സംഭവത്തിൽ ദുരൂഹതകളില്ലെന്ന് ആരോപിച്ച് മരണപ്പെട്ട മുന്‍ മിസ് കേരള വിജയികളുടെ സുഹൃത്തും ഫാഷന്‍ മോഡലുമായ ഇ.ഡി. സല്‍മാന്‍ രംഗത്തെത്തിയിരിക്കുകയാണ്. ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി അബ്ദുള്‍റഹ്‌മാന്‍ വാഹനം ഇടത്തോട്ട് വെട്ടിച്ചതോടെ നിയന്ത്രണം വിട്ടാണ് കാർ മറിഞ്ഞ് അപകടം സംഭവിച്ചതെന്നുമാണ് സൽമാൻ പറയുന്നത്.
അഞ്ച് പേരടങ്ങുന്ന ഒരു സുഹൃത്ത്ഗ്യാങ് ആയിരുന്നു തങ്ങളുടേതെന്നും അതിൽ മൂന്ന് പേരെ നഷ്ടമായെന്നും സൽമാൻ വെളിപ്പെടുത്തി. മിസ് കേരള അന്‍സി കബീര്‍, അന്‍ജന ഷാജന്‍ തുടങ്ങിയവര്‍ സഞ്ചരിച്ചിരുന്ന വാഹനം സല്‍മാന്റേതായിരുന്നു. ഈ കാറാണ് നവംബര്‍ ഒന്നിന് അര്‍ധരാത്രിയോടെ അപകടത്തില്‍പ്പെട്ടത്. കാർ ഓടിച്ചിരുന്നത് സുഹൃത്തായ അബ്ദുൽ റഹ്‌മാൻ ആയിരുന്നു.
മാസങ്ങളായി ഞങ്ങള്‍ പരസ്പരം കണ്ടിരുന്നില്ല. അബ്ദുള്‍റഹ്‌മാന്‍ വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. അതിനാലാണ് അതിനുമുന്നെ ഒത്തുകൂടാമെന്ന് തീരുമാനിച്ചത്. 2017 ലാണ് അൻസിയെ പരിചയപ്പെടുന്നത്. അൻസി വഴി അന്‍ജനയെയും പരിചയപ്പെട്ടു. എന്റെ സുഹൃത്തുക്കളായിരുന്നു ആഷിഖും അബ്ദുള്‍റഹ്‌മാനും.
അങ്ങനെയാണ് ഞങ്ങൾ അഞ്ച് പേർ അടങ്ങുന്ന ഒരു സംഘമായി മാറിയത്. ഇതിനിടെ അഞ്ജനയും അബ്ദുറഹ്‌മാനും പ്രണയത്തിലായി. പ്രണയബന്ധം ഇരുവരുടെയും മാതാപിതാക്കൾക്ക് അറിയാമായിരുന്നു. പക്ഷെ, വിധി അനുവദിച്ചില്ല എന്നാെക്കെയാണ് സൽമാന്റെ വെളിപ്പെടുത്തൽ.
പക്ഷേ അപകടത്തിൽ ദുരൂഹതകളില്ലെന്ന് സൽമാൻ വെളിപ്പെടുത്തിയത് കേസ് അട്ടിമറിക്കാനെന്ന ആരോപണം ശക്തമാകുകയാണ്. എന്നാൽ ഇത് തീർത്തും കള്ളമാണെന്ന് അഞ്ജനയുടെ സഹോദരൻ വിശദീകരിക്കുന്നത്. അബ്ദുറഹ്മാനെ കുറിച്ച് അറിയുന്നത് ഇപ്പോൾ മാത്രമാണ്. ഒരു വർഷത്തിന് ശേഷം വിവാഹത്തിന് സഹോദരി സമ്മതിച്ചിരുന്നുവെന്നുമാണ് അഞ്ജനയുടെ സഹോദരൻ അർജുൻ പറയുന്നത്.ഇതിലിപ്പോൾ ആര് പറയുന്നതാണ് സത്യമെന്നും ആര് പറയുന്നതാണ് കള്ളമെന്നും എന്താണ് ഇകിൽ നിന്നൊക്കെ മനസ്സിലാക്കേണ്ടതെന്നുമുള്ള ആയശകുഴപ്പത്തിലാണ് കേരളത്തിലെ ജനങ്ങൾ
അതേസമയം കൊച്ചിയിൽ കസ്റ്റംസ് പ്രിവന്റിവ് വിഭാഗത്തിന്റെ കരിമ്പട്ടികയിലുള്ള 5 ഹോട്ടലുകളിൽ ഒന്നാണു നമ്പർ 18 ഹോട്ടൽ. ഒക്ടോബർ 28ന് വൻതോതിൽ രാസലഹരി എത്തിയതായി വിവരം കസ്റ്റംസിന് ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഫോർട്ട് കൊച്ചി പൊലീസ് സ്‌റ്റേഷന് തൊട്ടടുത്തുള്ള ഹോട്ടലുമായി പല പൊലീസുകാർക്കും അടുത്ത ബന്ധമുണ്ടായിരുന്നു.
മോഡലുകൾ അപകടത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഒളിവിൽപോയ സൈജു തങ്കച്ചനെക്കുറിച്ച് ഇപ്പോഴും വിവരമില്ല. സംഭവ ദിവസം രാത്രി മോഡലുകളെ കാറിൽ പിൻതുടർന്ന സൈജുവാണ് അപകടത്തിൽ ഇവർ കൊല്ലപ്പെട്ട വിവരം മിനിറ്റുകൾക്കുള്ളിൽ ഹോട്ടലുടമയെയും ജീവനക്കാരെയും അറിയിച്ചത്. ഇതേ തുടർന്നാണു ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ റോയ് നിർദ്ദേശം നൽകിയത്. അതുകൊണ്ട് തന്നെ പൊലീസിന് മോഡലുകളുടെ മരണത്തിലെ അന്വേഷണത്തിൽ തെളിവൊന്നും കിട്ടുന്നില്ല. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
https://www.facebook.com/Malayalivartha
























