ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത, കേരള-ലക്ഷദ്വീപ് തീരത്ത് നവംബര്‍ 27ന് മത്സ്യബന്ധം പാടില്ല

കേരളത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബര്‍ 25,26 തീയതികളിൽ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, കന്യാകുമാരി, തെക്കന്‍ തമിഴ്നാട് തീരം, തെക്ക് ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളിലും, നവംബര്‍ 27ന് കേരള-ലക്ഷദ്വീപ്-മാലിദ്വീപ് തീരങ്ങളിലും, കന്യാകുമാരി തീരത്തും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
ഈ ദിവസങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്ന് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു. ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് ചക്രവാതചുഴി നിലനില്‍ക്കുന്നതും മഴയ്ക്ക് കാണമായേക്കാം. നവംബര്‍ 29 ഓടെ രൂപപ്പെടാന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
തുടർന്ന് ശക്തി പ്രാപിച്ചു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാനും നവംബർ 25 മുതൽ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കാസർകോട്, കണ്ണൂർ, കോഴിക്കോട് ഒഴികെയുള്ള 11 ജില്ലകളിൽ യെലോ അലേർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിൽ മീൻ പിടിക്കാൻ തടസ്സമില്ല.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഐഎംഡി–ജിഎഫ്എസ് മോഡൽ കാലാവസ്ഥാ മോഡൽ പ്രകാരം ഇന്നും നാളെയും മധ്യ തെക്കൻ കേരളത്തിലും വയനാട്, പാലക്കാട് ജില്ലകളിലും മഴ സാധ്യത പ്രവചിക്കുന്നു. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സൂചന നൽകുന്നു.
https://www.facebook.com/Malayalivartha