വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 7 ദിവസം ക്വാറന്റീന്‍ കര്‍ശനമാക്കും;വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി; വിദേശത്ത് നിന്ന് പുറപ്പെടും മുൻപും എത്തി കഴിഞ്ഞും ക്വാറന്റീന്‍ കഴിഞ്ഞും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം;തിങ്കളാഴ്ച വിദഗ്ധസമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും; ഒമിക്രോണിനെതിരെ കേരളത്തിലും അതീവ ജാഗ്രത! വാക്സിനേഷന്‍ വേഗത്തിലാക്കണമെന്ന നിര്‍ദേശവുമായി വിദഗ്ധർ

കൊറോണ വൈറസിന്റെ പുതിയ വകഭേദം ലോകത്തെ മുൾമുനയിൽ നിർത്തുകയാണ്. ഇപ്പോൾ ഇതാ കേരളത്തിലും ഒമിക്രോണിനെതിരെ അതീവ ജാഗ്രത വരുന്നു. തിങ്കളാഴ്ച വിദഗ്ധസമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്തും. അതുകൊണ്ട് വാക്സിനേഷന്‍ വേഗത്തിലാക്കണമെന്നാണ് വിദഗ്ധർ നിര്‍ദേശിച്ചിരിക്കുന്നത്.
കോവിഡ് വാക്സിനേഷന് അര്‍ഹതയുളള ജനസംഖ്യയുടെ 96 ശതമാനം പേര്‍ ആദ്യഡോസെടുത്തു. 63 ശതമാനം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. പക്ഷേ രണ്ടാം ഡോസ് വാക്സീൻ എടുക്കാത്ത 14 ലക്ഷം പേര്‍ ഉണ്ട് .അത് വലിയൊരു വെല്ലുവിളിയാണ്. മൂന്നു മാസത്തോളമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് രോഗികളും മരണവും സംസ്ഥാനത്ത് ഉണ്ടാകും. ജില്ലകള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നൽകിയിരിക്കുകയാണ്.
ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 7 ദിവസം ക്വാറന്റീന്‍ കര്‍ശനമാക്കണം. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാംപിളുകള്‍ ജനിതക ശ്രേണീകരണം നടത്തും. വിദേശത്തുനിന്ന് പുറപ്പെടും മുൻപും എത്തി കഴിഞ്ഞും ക്വാറന്റീന്‍ കഴിഞ്ഞും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
അതീവ ജാഗ്രത ഈ വൈറസിന്റെ കാര്യത്തിൽ സ്വീകരിച്ചിരിക്കുകയാണ്. ഏറെ അപകടകാരിയായ ഈ വൈറസ് വായുവിലൂടെയാണ് പകരുന്നത്. അതീവ വ്യാപനശേഷിയുണ്ടെന്ന് അധികൃതർ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ഇസ്രയേല്‍ രംഗത്ത്.
എല്ലാ വിദേശികളുടെയും രാജ്യത്തേക്കുള്ള പ്രവേശനം വിലക്കിയെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചിരിക്കുകയാണ്. കൂടുതല്‍ വ്യാപനശേഷിയുള്ള ഒമെക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത് എന്ന് അധികൃതർ അറിയിച്ചു.
ഇതോടെ ഒമിക്രോണിനെ തുടര്‍ന്ന് അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടുന്ന ആദ്യത്തെ രാജ്യമായി ഇസ്രയേല്‍ മാറിയിരിക്കുകയാണ്. ഒമിക്രോണ്‍ വ്യാപനം തടയാന്‍ കൗണ്ടര്‍ ടെററിസം ഫോണ്‍ ട്രാക്കിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























