Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

മോദിയുടെ കട്ട പിന്തുണ... അനുനയ നീക്കത്തിന് നില്‍ക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലെത്തി; കേരളത്തിലെ വിവാദം ഡല്‍ഹിയിലും തുടര്‍ന്നു; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; കേന്ദ്രത്തിന്റെ ശക്തമായ പിന്തുണ

12 DECEMBER 2021 08:57 AM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്ത് നിന്നും ഡല്‍ഹിയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവിടേയും വിമര്‍ശനം തുടര്‍ന്നു. സര്‍വകലാശാല ഭരണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ അതിരൂക്ഷമാണെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. ഉന്നതപദവികളില്‍ ഇഷ്ടക്കാരെ നിയമിക്കുന്നു. തിരുത്താന്‍ പരമാവധി ശ്രമിച്ചുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ചാന്‍സലര്‍ ഭരണഘടന പദവിയല്ലാത്തതിനാല്‍ ഒഴിയാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഉന്നതവിദ്യാഭ്യാസത്തിന് വിദ്യാര്‍ത്ഥികള്‍ കേരളം വിടേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു. സര്‍വകലാശാല ചട്ട പ്രകാരമാണ് ഗവര്‍ണര്‍ ചാന്‍സിലര്‍ ആകുന്നത്. ഭരണഘടന പദവി അല്ലാത്തതിനാല്‍ പദവി ഒഴിയാന്‍ സന്നദ്ധതനാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. തുടര്‍ച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടല്‍ താങ്ങാന്‍ കഴിയാത്തതാണ്. സര്‍വകലാശാലകള്‍ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു. അതിനായി നിന്ന് കൊടുക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാലകളുടെ സ്വയം ഭരണാധികാരം സംരക്ഷിക്കാന്‍ കഴിയാവുന്നത്ര ശ്രമിച്ചു. രാഷ്ട്രീയ ഇടപെടല്‍ നടത്തരുതെന്ന് പല തവണ ആവശ്യപ്പെട്ടു. ഇനിയും ഇത് തുടര്‍ന്ന് പോകാന്‍ കഴിയില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത്. ചാന്‍സിലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഇതു രണ്ടാം തവണയാണ് സംസ്ഥാന സര്‍ക്കാരുമായുള്ള പരസ്യ ഏറ്റുമുട്ടലിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുതിരുന്നത്. വിമര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ രൂക്ഷമായി വിമര്‍ശിച്ചും വിട്ടുവീഴ്ച ചെയ്യേണ്ട കാര്യങ്ങളില്‍ അതിനു തയാറായുമാണ് ഗവര്‍ണര്‍ തന്റെ രണ്ടു വര്‍ഷക്കാലത്തെ ഭരണം മുന്നോട്ടുകൊണ്ടുപോയത്.

പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളെയാണ് ഗവര്‍ണര്‍ ആദ്യമായി വിമര്‍ശിച്ചത്. ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നടന്ന പ്രക്ഷോഭം ഭിന്നാഭിപ്രായം പ്രകടിപ്പിക്കലല്ലെന്നും മറ്റുള്ളവര്‍ക്കുമേല്‍ സ്വന്തം അഭിപ്രായം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. നിയമം കയ്യിലെടുക്കാനും ജനജീവിതം തടസ്സപ്പെടുത്താനും ചിലര്‍ ശ്രമിക്കുകയാണെന്നു വ്യക്തമാക്കിയ ഗവര്‍ണര്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരെ തന്റെ അനുമതിയില്ലാതെ സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയതിനെയും വിമര്‍ശിച്ചു.

പൗരത്വ നിയമത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണറുടെ അനുമതിക്ക് അയച്ചത്. ഗവര്‍ണര്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. ഒടുവില്‍ നയപ്രഖ്യാപനത്തിലെ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്ന 18ാം ഖണ്ഡിക മാറ്റമില്ലാതെ ഗവര്‍ണര്‍ വായിച്ചു. തന്റെ വിയോജിപ്പുകള്‍ നിലനിര്‍ത്തിയാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം ആ ഭാഗങ്ങള്‍ വായിക്കുന്നതെന്ന് ഗവര്‍ണര്‍ സഭയില്‍ പ്രഖ്യാപിച്ചതും ചരിത്രമായി.

അതിനു തൊട്ടുമുന്‍പ്, കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിയമസഭയില്‍ പ്രമേയം പാസാക്കാനുള്ള സര്‍ക്കാര്‍ നടപടിക്ക് ചരിത്രത്തില്‍ ആദ്യമായി അംഗീകാരം നല്‍കാത്തതും വിവാദമായി. 2020 ഡിസംബര്‍ 23ന് സഭ ചേര്‍ന്ന് പ്രമേയം പാസാക്കാനുള്ള നീക്കം കീഴ്‌വഴക്കങ്ങള്‍ മറികടന്ന് ഗവര്‍ണര്‍ വെട്ടി. ബിജെപി സര്‍ക്കാരിന്റെ കാര്‍ഷിക നയത്തിനെതിരെ രാഷ്ട്രീയ സന്ദേശം നല്‍കുകയെന്ന ലക്ഷ്യമാണ് പ്രത്യേക സമ്മേളനം വിളിച്ചു കൂട്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ മനസ്സിലുണ്ടായിരുന്നത്.

പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചതോടെ കേരളം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടാണെന്ന പ്രതീതി ഉണ്ടായി. നിയമസഭ അടിയന്തരമായി ചേരാനുള്ള സാഹചര്യം സര്‍ക്കാര്‍ വ്യക്തമാക്കാത്തതിനാലും തനിക്കു ബോധ്യപ്പെടാത്തതിനാലുമാണ് സമ്മേളനത്തിന് അനുമതി നിഷേധിച്ചതെന്നു പിന്നീട് മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. ആവര്‍ത്തിച്ചു ചോദിച്ച ശേഷമാണ്, കാര്‍ഷിക പ്രക്ഷോഭം ചര്‍ച്ച ചെയ്യാനാണ് സഭ ചേരുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചത്. തുടര്‍ന്ന് 31ന് സഭ ചേരാന്‍ ഗവര്‍ണര്‍ക്കു ശുപാര്‍ശ നല്‍കുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്തു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (2 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (2 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (5 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (5 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (7 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (7 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (7 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (7 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (8 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (8 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (8 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (8 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (10 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (10 hours ago)

Malayali Vartha Recommends