Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..


'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

ഇടമലക്കുടിയെ അധിക്ഷേപിച്ച് മണിയാശാന്‍.... കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ആദിവാസികള്‍ ചരിത്രബോധമില്ലാത്ത വിഡ്ഢികളാണെന്ന സി.പിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എം.എല്‍.എയുമായ എംഎം മണിയുടെ വിവാദ പ്രസ്താവനയ്ക്ക് പരക്കെ വിമര്‍ശനം

13 DECEMBER 2021 07:12 AM IST
മലയാളി വാര്‍ത്ത

വിവാദപരമായ വണ്‍, ടു, ത്രീ പ്രസംഗത്തിനു ശേഷം സിപിഎം നേതാവ് എംഎം മണി അടുത്ത വെടി പൊട്ടിച്ചിരിക്കുന്നു. കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ആദിവാസികള്‍ ചരിത്രബോധമില്ലാത്ത വിഡ്ഢികളാണെന്ന വിവാദ പ്രസ്താവനയുമായാണ് സി.പിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എം.എല്‍.എയുമായ എംഎം മണി വിവാദത്തിന് തീ കൊളുത്തിയിരിക്കുന്നത്.


കഴിഞ്ഞയാഴ്ച നടന്ന ഇടമലക്കുടി പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റില്‍ ബിജെപി ഒരു വോട്ടിനു വിജയിച്ചതോടെയാണ് എംഎം മണിക്കു നിയന്ത്രണം നഷ്ടമായിരിക്കുന്നത്.

 




ചരിത്രബോധമില്ലാത്ത വിഡ്ഢികളാണ് ഇടമലക്കുടിയിലെ വോട്ടര്‍മാരെന്നാണ് മണിയുടെ ആക്ഷേപം ഇടമലക്കുടിയുടെ വിജയത്തിനു പിന്നില്‍ സിപിഎം സര്‍ക്കാരാണ് കോടികള്‍ മുടക്കിയതെന്നും ഇപ്പോള്‍ ബി.ജെ.പിയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും ഇനിയുള്ള വികസനം അവര്‍തന്നെ ചെയ്യട്ടെയെന്നുമാണ് മണിയാശാന്റെ വിവാദ പ്രസ്താവന. മൂന്നാറില്‍ നടന്ന സി.പി.എം ഏരിയാ സമ്മേളനം
ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തില്‍ മണി നടത്തിയ അധിക്ഷേപത്തിനെതിരെ പരക്കെ വിമര്‍ശനം ഉയരുകയാണ്.


സിപിഎം നേത്യത്വത്തില്‍ സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ് നടത്തിയിട്ടുള്ളത്. ഇതിന്റെഭാഗമായി ഇടമലക്കുടിയില്‍ കോടിക്കണക്കിന് രൂപയുടെ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. ഇടമലക്കുടിയെ ഇടമലക്കുടിയാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. എന്നാല്‍ എല്‍.ഡി.എഫിന് വോട്ട് രേഖപ്പെടുത്താതെ ബി.ജെ.പിയെ വിജയിപ്പിച്ച ഇടമലക്കുടിയിലെ ആദിവാസികള്‍ ചരിത്രബോധമില്ലാത്ത വിഡ്ഢികളാണെന്നാണ് ഉടുമ്പന്‍ചോല എംഎല്‍എയായ മണി പ്രസ്താവിച്ചത്.

 


ഇടതുകോട്ടയായിരുന്ന ഇഡ്ഡലിപ്പാറക്കുടി വാര്‍ഡാണ് നാലാംക്ലാസ് വിദ്യാഭ്യാസവും കുടിയിലെ സാധാരണ ജോലികളും തൊഴിലുറപ്പ് ജോലിയുമായി കഴിഞ്ഞിരുന്ന ചിന്താമണി കാമരാജ് സ്വന്തമാക്കിയത്.


പിണറായി സര്‍ക്കാര്‍ കോടികള്‍ മുടക്കിയാണ് കുടികളില്‍ വൈദ്യതി എത്തിച്ചതെന്നും ഇലക്ഷനില്‍ വോട്ടര്‍മാര്‍ കാണിച്ചത് മണ്ടത്തരമാണെന്നുമുള്ള ആക്ഷേപത്തിനെതിരെ പ്രതിപക്ഷവും ബിജെപിയും രംഗത്തുവന്നുകഴിഞ്ഞു. ഇടമലക്കുടിയെ ഇടമലക്കുടിയാക്കി മാറ്റിയത് നമ്മളാണ്. അവിടെ ഇപ്പോ വന്നിരിക്കുകയാണ്, െൈ കപ്പത്തിയല്ല ബിജെപി. ചരിത്രബോധമില്ലാത്ത വിഡ്ഢികള്‍. എത്ര കോടി രൂപ മുടക്കിയാണ് കറണ്ട് കൊണ്ടുകൊടുത്തതെന്ന് അറിയാമോ... ഇനി അവര് വന്നങ്ങ് നന്നാക്കെട്ടെ എന്ന തരത്തില്‍ നാടന്‍
പ്രയോഗമാണ് മണി നടത്തിയത്.

 



ഇടുക്കിയില്‍ സിപിഎമ്മിന്റെ പഴയ രാഷ്ട്രീയ പ്രതിയോഗികളായ കോണ്‍ഗ്രസുകാരെ വെട്ടിയും കുത്തിയും വെടിവെച്ചും കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലില്‍ നടത്തിയ തൊടുപുഴയിലെ വണ്‍, ടു,ത്രീ പ്രസംഗത്തില്‍ അറസ്റ്റിലായ എംഎം മണി അറസ്റ്റിലായി മാസങ്ങളോളം പീരുമേട് സബ് ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.


മൂന്നാറില്‍ മുന്‍പ് പെണ്‍പിളൈ ഒരുമൈ സമരത്തിനിറങ്ങിയ തേയില തോട്ടം തൊഴിലാളികളെ മോശക്കാരായി ചിത്രീകരിച്ചു മണി നടത്തിയ പ്രസംഗവും വിവാദമായി മാറിയിരുന്നു. ഇടമലക്കുടിയെയും ആദിവാസികളെയും അപമാനിച്ചു സംസാരിച്ച മണി കേരളത്തിലെ പൊതുസമൂഹത്തോടും ആദിവാസികളോടും മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടുകഴിഞ്ഞു.

 



ബി.ജെ.പി ബൂത്ത് പ്രസിഡന്റ് കാമരാജിന്റെ ഭാര്യയാണ് ചിന്താമണി. 132 വോട്ടര്‍മാരുള്ള വാര്‍ഡില്‍ 92 വോട്ടാണ് ആകെ രേഖപ്പെടുത്തിയത്.


ചിന്താമണി 39 വോട്ട് നേടിയപ്പോള്‍ ഇടത് സ്ഥാനാത്ഥി ശ്രീദേവി രാജമുത്തു 38 വോട്ടും വലത് സ്ഥാനാര്‍ഥി ചന്ദ്ര 15 വോട്ടും വീതം നേടി.

 


വടക്കേ ഇഡലിപ്പാറക്കുടിയിലെ സിപിഎം പ്രതിനിധി മരിച്ചതോടെയാണ് സീറ്റ് ഒഴിവ് വന്നത്. 2010ല്‍ രൂപികരിച്ച പഞ്ചായത്തില്‍ മൂന്ന് തവണയും ഈ വാര്‍ഡില്‍ നിന്ന് വിജയിച്ചത് സിപിഎം പ്രതിനിധികളായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 18 വോട്ടിനാണ് ബിജെപി ഇവിടെ പരാജയപ്പെട്ടത്.

ഇടമലക്കുടി പഞ്ചായത്തില്‍ ആകെയുള്ള 12 സീറ്റുകളില്‍ ആറ് സീറ്റില്‍ യുഡിഎഫും നാല് സീറ്റില്‍ ബിജെപിയും രണ്ട് സീറ്റില്‍ എല്‍.ഡി.എഫ് എന്നിങ്ങനെയാണ് കക്ഷിനില. ആറു സീറ്റുമായി യുഡിഎഫാണ് ഇവിടെ ഭരണം നടത്തുന്നത്. ഇതില്‍ ആണ്ടവന്‍ കുടി വാര്‍ഡിലെ അംഗം കാമാക്ഷി മൂന്നു മാസം മുമ്പ് മരിച്ചിരുന്നു. ഇവിടെ ഉടനെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലാ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു  (4 hours ago)

വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം  (4 hours ago)

തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല;എല്ലാ രേഖകളും പൊലീസിന് കൈമാറിയെന്ന് സൗബിന്‍ ഷാഹിര്‍  (4 hours ago)

തിരുവനന്തപുരത്ത് ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട സംഭവത്തില്‍ 2 ജീവനക്കാര്‍ പിടിയില്‍  (4 hours ago)

അഖിലേന്ത്യാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു  (5 hours ago)

പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന് ഹൈക്കോടതി  (5 hours ago)

കേരളത്തില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍  (5 hours ago)

കോഴിക്കോട് ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് നേരെ ആക്രമണം  (5 hours ago)

കെഎസ്ആര്‍ടിസി ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍  (6 hours ago)

മൃതദേഹം ജോലിക്കാര്‍ താമസിക്കുന്ന വാടക വീട്ടില്‍  (6 hours ago)

മൃതദേഹം മണ്ണുമാന്തി യന്ത്രത്തിന്റെ ക്യാബിനില്‍ കുടുങ്ങിയ നിലയില്‍  (6 hours ago)

അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു  (7 hours ago)

പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി  (8 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാരുടെ പ്രതിഷേധം  (8 hours ago)

തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം  (8 hours ago)

Malayali Vartha Recommends