പണിവീണ്ടും പാളി...!!! ചോദ്യം ചെയ്യലിനൊ, പരിശോധനകൾക്കോ, റെയ്‌ഡിനോ ഒരു തരത്തിലുള്ള വിലക്കില്ല, നിലവിലുള്ളത് അറസ്റ്റ് ചെയ്യുന്നതിനുള്ള തടസം മാത്രം, കൂട്ടുകരൻ മുങ്ങിയതിന് പിന്നാലെ ദിലീപ് പരക്കം പാച്ചിലിൽ, കൂടുതൽ തെളിവുകൾ കണ്ടെത്താൻ ഇനിയും റെയ്‌ഡ് തുടരും?

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ രണ്ടാം തവണയാണ് പരിഗണക്കുന്നതിനായി മാറ്റിയിരിക്കുന്നത്. ഇന്നത്തേക്ക് പരിഗണക്കുന്നതിനായിട്ടാണ് അദ്യം മാറ്റിയിരുന്നതെങ്കിലും അത് നടന്നില്ല. ഇനി വെള്ളിയാഴ്ച്ചയാണ് ജാമ്യാപേക്ഷ പരിഗണക്കുകയെന്നാണ് വിവരം. ദിലീപിന്റേത് അടക്കം ആറ് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റിയത്.
ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഓരോതവണ മാറ്റിവയ്ക്കുമ്പോൾ ഇതിൽ താൽക്കാലിക ആശ്വാസം മാത്രമാണ് ദിലീപിന് ലഭിക്കുന്നത്. കേസ് പരിഗണിക്കുന്ന തീയതിവരെ അറസ്റ്റിനുള്ള വിലക്ക് തുടരുമെന്ന് മാത്രം. അത് കഴിഞ്ഞാൽ പണിപാളും......
പക്ഷേ ഇപ്പോൾ ചോദ്യം ചെയ്യലിനൊ, പരിശോധനകൾക്കോ, റെയ്‌ഡിനോ ഒരു തരത്തിലുള്ള വിലക്കും കോടതി ഏർപ്പെടുത്തിയിട്ടില്ല. അതായത് പ്രതികളെ കസ്റ്റഡിയിൽ എടുക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും തടസങ്ങളില്ലെന്ന് അർത്ഥം. അറസ്റ്റ് ചെയ്യുന്നതിനുള്ള തടസം മാത്രമാണ് നിലവിലുള്ളത്. അത് പ്രോസിക്യൂഷൻ തന്നെ കോടതിയെ അറിയിച്ചതാണ്. ഇതിൽ നിന്നും വ്യകതമാകുന്നത് കൂടുതൽ തെളിവുകൾ കണ്ടെത്താനും വിവരങ്ങൾ ശേഖരിക്കാനും കൂടുതൽ റെയ്‌ഡ് ഉൾപ്പെടെയുള്ളവ ഇനിയും നടക്കുമെന്ന് തന്നെയാണ് സൂചന.
കാരണം വെളിപ്പെടുത്തലിൽ പറഞ്ഞിട്ടുള്ള രണ്ട് കാര്യങ്ങള്‍ അതായത് രണ്ട് പ്രാധാന തെളിവുകൾ ഇനിയു കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇത് കണ്ടെതതിനായിരുന്നു ശരത്തിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയതെന്നാണ് സൂചന.
തോക്കായിരുന്നു ഇത് പ്രധാന ലക്ഷ്യം. ഒപ്പം നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ്. എന്നാൽ അത് കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. ഇത് കണ്ടെത്തിയാൽ പിന്നെ കേസാകെ മാറിമറിയുമെന്നുള്ള കാര്യ ഏതാണ്ട് ഉറപ്പാണ്.
കൂടാതെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ ‘വിഐപി’ ശരത് ജി നായർ തന്നെയെന്നാണ് വിവരം. പ്രതി ദിലീപിന്റെ സുഹൃത്താണ് അങ്കമാലി സൂര്യ ഹോട്ടൽസ് ഉടമയായ ശരത് ജി നായർ. ആലുവ സ്വദേശി ശരത് ജി നായരെ കേസിൽ പ്രതി ചേർക്കാൻ തീരുമാനിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ശരത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.ശരത്തിന്റെ ജീവനക്കാരുടെ ഫോണിലെ ശബ്ദ സാമ്പിളുകൾ ക്രൈംബ്രാഞ്ച് പരിശോധിച്ചു. ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പിലെ ശബ്ദം ശരത്തിന്റേതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു കഴിഞ്ഞു.
ഇന്നലെ ദിലീപിന്റെ സഹോദരീ ഭർത്താവിന്റെ ഫ്ലാറ്റിലും ശരത് ജി നായരുടെ വസതിയിലും നടത്തിയ റെയ്ഡിൽ സിം കാർഡികളും മൊബൈൽ ഫോണുകളും മെമ്മറി കാർഡുകളും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിരുന്നു. ഒപ്പം ദിലീപും ശരതും തമ്മിലുള്ള ബിസിനസ് ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സ്ഥലമിടപാട് സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രനും സിഐ വർഗീസ് അലക്‌സാണ്ടറുമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
https://www.facebook.com/Malayalivartha

























