''അവർ കുറ്റക്കാരല്ല... അവർ ഒന്നും ചെയ്തിട്ടില്ല'' മാധ്യമപ്രവർത്തകർക്ക് മുന്നിൽ അലറി വിളിച്ച് പെൺകുട്ടികൾ; വലിച്ചിഴച്ച് അകത്തേക്ക് കൊണ്ടുപ്പോയി ജീവനക്കാർ; ചിൽഡ്രൻസ് ഹോമിൽ നാടകീയമായ രംഗങ്ങൾ

വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികൾ രക്ഷപ്പെടാൻ ശ്രമിച്ച കേസിൽ നാടകീയമായ വഴിത്തിരിവ്. ''അവർ കുറ്റക്കാരല്ല'' ചിൽഡ്രൻസ് ഹോമിൽ അലറിവിളിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടികൾ. മാധ്യമങ്ങൾക്ക് മുന്നിലാണ് പെൺകുട്ടികൾ അലറി വിളിച്ചത്. തികച്ചും നാടകീയമായ സംഭവിങ്ങളാണ് നടന്നത്. മാധ്യമങ്ങളോടായിരുന്നു പയ്യന്മാർ കുറ്റക്കാരല്ല എന്ന് പെൺകുട്ടികൾ ഉറക്കെ വിളിച്ചു പറഞ്ഞത്.
എന്നാൽ ഇത് തടയാൻ ശ്രമിച്ച ജീവനക്കാർ പെൺകുട്ടികളെ വലിച്ച് അകത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇത്തരത്തിൽ നാടകീയമായ രംഗങ്ങളായിരുന്നു ചിൽഡ്രൻസ് ഹോമിൽ സംഭവിച്ചത്. ആൺകുട്ടികൾ ഒന്നും ചെയ്തിട്ടില്ല എന്നാണ് ഈ പെൺകുട്ടികൾ പറയുന്നത്. ബുധനാഴ്ച വൈകുന്നേരത്തോാടെയാണ് ആറു പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോം വിട്ടിറങ്ങിയത്.
വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലെ ഹോട്ടലില്‍ മുറിയെടുക്കുന്നതിനിടെ ഒരു പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന മലയാളികളായ രണ്ടു ചെറുപ്പക്കാരെയും മഡിവാള പോലീസ് പിടികൂടിയിരുന്നു. മറ്റ് അഞ്ചുപേരും ഇവിടെനിന്ന് രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മൈസൂര്‍ മാണ്ഡ്യ ഭാഗത്തുവെച്ച് ബസില്‍ കോഴിക്കോട്ടേക്ക് യാത്രചെയ്യുന്നതിനിടെയാണ് ഒരു പെണ്‍കുട്ടിയെ കണ്ടെത്തി. മറ്റുനാലുപേരെ രാവിലെ പതിനൊന്നോടെ നിലമ്പൂര്‍ എടക്കരയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ എടക്കര പോലീസാണ് കണ്ടെത്തിയത്.
ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടുനിന്ന് ബസില്‍ പാലക്കാട്ടെത്തുകയും അവിടെനിന്ന് ട്രെയിനില്‍ ബെംഗളൂരുവിലേക്ക് പോവുകയും ചെയ്‌തെന്നാണ് കുട്ടികള്‍ പോലീസിനോടുപറഞ്ഞത്. സ്ഥലങ്ങള്‍ കാണാനായി പോയെന്നാണ് മൊഴി. കൈയില്‍ പണവും മൊബൈല്‍ഫോണും ഒന്നും ഉണ്ടായിരുന്നില്ല. അറസ്റ്റിലായ യുവാക്കളെ ട്രെയിനില്‍വെച്ച് പരിചയപ്പെട്ടെന്നാണ് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha
























