Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പ്രോജക്‌ടുകളുടെ സാങ്കേതിക ഗുണമേന്മയും സാമ്പത്തികമായ ക്ഷമതയും പ്രവർത്തന സംവിധാനവും ധനവിനിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒക്കെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു; ഇവരോടൊപ്പമുള്ള സഹവാസം രാമകൃഷ്ണനിലെ പരിശീലകനെ നന്നായി പരിപോഷിപ്പിച്ചു; കാര്യങ്ങൾ മനസ്സിലാക്കി അവതരിപ്പിക്കാനുള്ള കഴിവും മാന്യമായ പെരുമാറ്റവുമാകാം രാമകൃഷ്ണനെന്ന പരിശീലകന് കഴിഞ്ഞ 20 വർഷമായി കിലയുടെ എക്സ്റ്റൻഷൻ ഫാക്കൽട്ടിയായി തുടരാൻ കഴിയുന്നതെന്ന് ഡോ. തോമസ് ഐസക്ക്

03 FEBRUARY 2022 12:21 PM IST
മലയാളി വാര്‍ത്ത

ഇവരോടൊപ്പമുള്ള സഹവാസം രാമകൃഷ്ണനിലെ പരിശീലകനെ നന്നായി പരിപോഷിപ്പിച്ചു. തുടർന്ന് കിലയുടെ എക്സ്റ്റൻഷൻ ഫാക്കൽട്ടിയായി. കാര്യങ്ങൾ മനസ്സിലാക്കി അവതരിപ്പിക്കാനുള്ള കഴിവും മാന്യമായ പെരുമാറ്റവുമാകാം രാമകൃഷ്ണനെന്ന പരിശീലകന് കഴിഞ്ഞ 20 വർഷമായി കിലയുടെ എക്സ്റ്റൻഷൻ ഫാക്കൽട്ടിയായി തുടരാൻ കഴിയുന്നത്. പ്രധാനമായ കുറിപ്പ് പങ്കു വച്ച് തോമസ് ഐസക്ക്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; .കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്..അലക്കിതേച്ച വടിവൊത്ത ഷർട്ടും മുണ്ടും ,അച്ചടിഭാഷ , പറയുന്ന കാര്യങ്ങൾ കൃത്യതയോടെ കേൾവിക്കാരിൽ എത്തിക്കുന്നതിൽ സമർത്ഥൻ, എൻസിപി പ്രവർത്തകനും തികഞ്ഞ ഗാന്ധിയനും . ഇതെല്ലാം ചേർന്നാൽ കൂടാളി പഞ്ചായത്തിലെ പി.വി.രാമകൃഷ്ണനായി. 1996 ഓഗസ്റ്റ് 17ന് ജനകീയാസൂത്രണത്തിന്റെ ഒന്നാംഘട്ടത്തിൽ ജില്ലാതല റിസോഴ്സ് പേഴ്സണായിട്ടാണ് ജനകീയാസൂത്രണ പ്രസ്ഥാനത്തോടൊപ്പം അണിചേർന്നത്.

കണ്ണൂർ ജില്ലയിലെ ഇരിട്ടി ബ്ലോക്കിലെ കൂടാളി, കീഴൂർ-ചാവശ്ശേരി എന്നീ പഞ്ചായത്തുകളുമായി ബന്ധപ്പെട്ടായിരുന്നു പ്രവർത്തനം . അന്നു നടന്നിരുന്ന മിക്ക പരിശീലനങ്ങളിലും പങ്കെടുക്കുമായിരുന്നു. വികസന രേഖ തയ്യാറാക്കൽ, പ്രത്യേക ഗ്രാമസഭ യോഗം ചേരൽ, വികസന പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ച, വർക്കിങ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ, പ്രോജക്ട് തയ്യാറാക്കൽ, പ്രോജക്ട് ക്ലിനിക്ക്, തുടങ്ങിയവയിലെല്ലാം സജീവ സാന്നിദ്ധ്യം.

1996-97ൽ വാർഷിക പദ്ധതിയും തയ്യാറാക്കിയപ്പോൾ പ്രോജക്ടുകളുടെ പരിശോധനക്കും അംഗീകാരത്തിനും ആയി ജില്ലാ ആസൂത്രണ സമിതിയെ സഹായിക്കുന്നതിനുവേണ്ടി രൂപീകരിച്ച വിറ്റിസിയുടെ പ്രവർത്തനത്തിൽ കണ്ണൂർ ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ ഉദ്യോഗസ്ഥരും വിദഗ്ധരും സന്നദ്ധപ്രവർത്തകരും അടങ്ങിയ ഗ്രൂപ്പിനൊപ്പം പ്രവർത്തിച്ച അനുഭവം വളരെ പ്രധാനപ്പെട്ടതും അതോടൊപ്പം ആവേശം പകരുന്നതും ആയിരുന്നുവെന്ന് രാമകൃഷ്ണൻ ഓർക്കുന്നു.

മറ്റൊരനുഭവം വാർഷികപദ്ധതി അംഗീകരിച്ചതിനു ശേഷമുള്ള ഗുണഭോക്‌തൃ തെരഞ്ഞെടുപ്പിലായിരുന്നു. മലയോര മേഖലയിലെ ഒരു പഞ്ചായത്തിൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിയ്യതിനെ തുടർന്ന്  ലഭിച്ച അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി ഗുണഭോക്താക്കളുടെ കരട് പട്ടിക തയ്യാറാക്കി ഗ്രാമസഭയിൽ അവതരിപ്പിച്ചു.

അവിടത്തെ ഒരു പ്രാഥമിക വിദ്യാലയത്തിൽ ആയിരുന്നു ഗ്രാമസഭ സംഘടിപ്പിച്ചിരുന്നത്. ഏകദേശം 400 ലധികം ആളുകൾ ആ ഗ്രാമസഭാ യോഗത്തിൽ പങ്കെടുത്തിരുന്നു. ജനപ്രതിനിധികളും ആ പ്രദേശത്തെ രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക സംഘടനാ പ്രവർത്തകരും ഗ്രാമസഭയിൽ സന്നിഹിതരായിരുന്നു. യോഗം ഉദ്ഘാടനം ചെയ്ത ശേഷം പഞ്ചായത്ത് പ്രസിഡന്റ് തിരിച്ചുപോയി. പഞ്ചായത്തംഗവും ഉദ്യോഗസ്ഥരും അവർ തയ്യാറാക്കിയ കരട് പട്ടിക സംബന്ധിച്ച് സന്നിഹിതരായിരുന്ന ഗ്രാമസഭ അംഗങ്ങളോട് വിശദീകരിച്ചു.

ഗ്രാമസഭയുടെ അധികാരങ്ങളും അവകാശങ്ങളും ചുമതലകളും സംബന്ധിച്ചും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന രീതിയെക്കുറിച്ചും അധികാര വികേന്ദ്രീകരണത്തിൽ ജനപങ്കാളിത്തത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചും വിശദീകരിക്കുന്നതിനുള്ള ചുമതലയായിരുന്നു രാമകൃഷ്ണനുണ്ടായിരുന്നത്. തുടർന്ന് പഞ്ചായത്ത് അംഗവും പഞ്ചായത്തിലെ ഉദ്യോഗസ്ഥനും ഗുണഭോക്താക്കളുടെ കരട് പട്ടിക അവതരിപ്പിക്കുകയും ചെയ്തു.

ഗ്രാമസഭ അംഗങ്ങൾ വ്യാപകമായി പരാതിയുമായി രംഗത്തുവന്നു, കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഭൂരിഭാഗം ആളുകളും അനർഹരാണെന്നും അർഹരായവരുടെ അപേക്ഷ തള്ളിക്കളഞ്ഞിരിക്കുകയാണ് എന്നും ആക്ഷേപം ഉയർന്നു. മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത് എന്നും ഗ്രാമസഭയിൽ വെച്ച് ഇത് തിരുത്തി അർഹതപ്പെട്ടവരെ മാത്രം ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

അങ്ങനെ നേരത്തെ തയ്യാറാക്കിയിരുന്ന ഗുണഭോക്താക്കളുടെ കരട് പട്ടികയിൽ ഭൂരിഭാഗവും മാറ്റം വരുത്തി അർഹതപ്പെട്ട ആളുകളെ മാത്രം ഉൾപ്പെടുത്തി പുതിയ ഗുണഭോക്തൃപട്ടിക തയ്യാറാക്കി. തങ്ങൾ കൂടി പങ്കെടുത്തുകൊണ്ട് അപേക്ഷകൾ പരിശോധിച്ച് ഒരു ക്രമക്കേടും ഇല്ലാതെ അർഹരായ ആളുകളെ തെരഞ്ഞെടുക്കുന്ന ആദ്യ അനുഭവമാണ് ഇതെന്ന് അവർ അഭിപ്രായപ്പട്ടു. സുതാര്യത ഉറപ്പാക്കാൻ കഴിയുന്ന സംവിധാനമാണ് ജനാധിപത്യ അധികാര വികേന്ദ്രീകരണമെന്നും ഗ്രാമസഭയിൽ പങ്കെടുക്കേണ്ടത്തിന്റെ ആവശ്യകതയും അവർക്ക് ബോധ്യപ്പെടുകയും ചെയ്തു.

ഉച്ചകഴിഞ്ഞ് രണ്ടര മണിക്ക് ആരംഭിച്ച ഗ്രാമസഭാ യോഗം പിരിഞ്ഞത് രാത്രി വൈകി ഒമ്പതര മണിയോടുകൂടി ആയിരുന്നു. അതിനെ തുടർന്ന് മറ്റു വാർഡുകളിൽ നടന്ന ഗ്രാമസഭകളിൽ ഈ ഗ്രാമസഭയുടെ അനുഭവങ്ങൾ പകർത്താൻ ആ പ്രദേശത്തെ വോട്ടർമാർ ജാഗരൂകരായി എന്നുള്ളതാണ് ഈ ഗ്രാമസഭയിലെ അനുഭവപാഠം.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ടുകളും പദ്ധതിരേഖയും പരിശോധിക്കാൻ രൂപീകരിച്ച വളണ്ടറി ടെക്നിക്കൽ കോർ (V.T.C.) ചാല ബ്ലോക്കുകളിൽ തീരെ ദുർബലമായിരുന്നു. അതിനാൽ ജില്ലാതലത്തിൽ രൂപീകരിച്ച വി.ടി.സി. ബ്ലോക്കുകളിൽ സിറ്റിംഗ് നടത്തിയാണ് ആ ചുമതല നിർവഹിച്ചിരുന്നത്. പ്രോജക്‌ടുകളുടെ സാങ്കേതിക ഗുണമേന്മയും സാമ്പത്തികമായ ക്ഷമതയും പ്രവർത്തന സംവിധാനവും ധനവിനിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒക്കെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ഗ്രാമപഞ്ചായത്തുകളിലേയും മററ് തദ്ദേശഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം അവരുടെ പ്രോജക്റ്റുകളും പദ്ധതിരേഖയും പരിശോധനാ വിധേയമാക്കുമ്പോൾ ടെക്നിക്കൽ കോർ കമ്മിറ്റി അംഗങ്ങളോടൊപ്പം പങ്കെടുക്കുകയും ചെയ്തു. ഒരു പ്രോജക്ട്ടിന്റെ വിവിധ കാര്യങ്ങളെ കുറിച്ച് വിശദമായി മനസ്സിലാക്കാനും തങ്ങൾ തയ്യാറാക്കിയിട്ടുള്ള പ്രോജക്റ്റുകളുടെ ന്യൂനതകൾ പരിഹരിച്ച് ജില്ലാ ആസൂത്രണസമിതിക്ക് സമർപ്പിക്കാനും അതിലൂടെ അവർക്ക് കഴിഞ്ഞിട്ടുണ്ട്. 

ഇവരോടൊപ്പമുള്ള സഹവാസം രാമകൃഷ്ണനിലെ പരിശീലകനെ നന്നായി പരിപോഷിപ്പിച്ചു. തുടർന്ന് കിലയുടെ എക്സ്റ്റൻഷൻ ഫാക്കൽട്ടിയായി. കാര്യങ്ങൾ മനസ്സിലാക്കി അവതരിപ്പിക്കാനുള്ള കഴിവും മാന്യമായ പെരുമാറ്റവുമാകാം രാമകൃഷ്ണനെന്ന പരിശീലകന് കഴിഞ്ഞ 20 വർഷമായി കിലയുടെ എക്സ്റ്റൻഷൻ ഫാക്കൽട്ടിയായി തുടരാൻ കഴിയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (45 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (51 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (3 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (4 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (4 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (5 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (5 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (5 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends