Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ ശുഭാംശുവിനും സംഘത്തിനും യാത്രയയപ്പ് നല്‍കി... ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെടും


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...

കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തല ഒറ്റപ്പെടുന്നു.ചെന്നിത്തലയുടെ ഏകാന്ത ഘോഷയാത്രക്കെതിരെ എ ഐ സി സി നേതൃത്വത്തിന് പരാതി നല്‍കി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും

14 FEBRUARY 2022 09:30 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തല ഒറ്റപ്പെടുന്നു.ചെന്നിത്തലയുടെ ഏകാന്ത ഘോഷയാത്രക്കെതിരെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എ ഐ സി സി നേതൃത്വത്തിന് പരാതി നല്‍കി. ഇക്കാര്യം സുധാകരന്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും സതീശന്‍ പ്രതികരിച്ചിട്ടില്ല. എ ഐ സി സി നല്‍കിയ കത്തില്‍ ഉടന്‍ നടപടിയുണ്ടായേക്കും.

കോണ്‍ഗ്രസ് നേതൃത്വത്തെ മറികടന്ന് നിര്‍ണായക തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നുവെന്ന് ആരോപിച്ചാണ് കെ.പി.സി.സി നേതൃത്വത്തിന് രമേശ് ചെന്നിത്തലയോട് അതൃപ്തി തോന്നി തുടങ്ങിയത്. കോണ്‍ഗ്രസ് നേതൃത്വത്തെയും നിയമസഭാ നേതൃത്വത്തെയും വെല്ലുവിളിച്ചുകൊണ്ടാണ് ചെന്നിത്തല നീക്കി കൊണ്ടിരിക്കുന്നത്.

 



നിയമസഭയില്‍ നിരാകരണ പ്രമേയം കൊണ്ടുവരാനുള്ള തീരുമാനം ചെന്നിത്തല പരസ്യപ്പെടുത്തിയതോടെയാണ് കെ.പി.സി.സി നേതൃത്വത്തിന് അമര്‍ഷം തുടങ്ങിയത്.. നേതാക്കള്‍ നേരിട്ട് കണ്ട് ചെന്നിത്തലയെ അതൃപ്തി അറിയിക്കും. അതേസമയം നിയമസഭാ അംഗത്തിന്റെ അവകാശമാണ് ചെന്നിത്തല ഉപയോഗപ്പെടുത്തുന്നതെന്നാണ് ചെന്നിത്തല പക്ഷത്തിന്റെ പ്രതികരണം.

ലോകായുക്ത ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടതിന് പിന്നാലെ നിരാകരണ പ്രമേയം നല്‍കുമെന്ന് രമേശ് ചെന്നിത്തല പരസ്യപ്പെടുത്തുകയുണ്ടായി. ഇതാണ് കെ.പി.സി.സി നേത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അതിന് പിന്നാലെയാണ് വിയോജിപ്പ് അറിയിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ വരുന്നത്.

 

ചെന്നിത്തലയല്ല ഇത്തരം കാര്യങ്ങള്‍ പ്രഖ്യാപിക്കേണ്ട വ്യക്തി. അദ്ദേഹത്തിന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഔദ്യോഗിക തീരുമാനങ്ങള്‍ വെളിപ്പെടുത്താന്‍ ആരും അനുമതി നല്‍കിയിട്ടില്ല. കെ പി സി സി ഓഫിസില്‍ ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കാന്‍ ചെന്നിത്തല ആര് എന്നാണ് നേതൃത്വത്തിന്റെ ചോദ്യം.

നിര്‍ണായക കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതിന് പുതിയ നേതൃത്വത്തിനെ അനുവദിക്കണമെന്നുള്ളതാണ് നേതൃത്വം ആവശ്യപ്പെടുന്നത്. എന്നാല്‍ രമേശ് ചെന്നിത്തല ഇത് നേരത്തെ ചെയ്യുകയാണ്. ഇത് പാടില്ല. നേതൃത്വവുമായി ആലോചിച്ച് നയപരമായ കാര്യങ്ങള്‍ പരസ്യപ്പെടുത്തുന്നതിന് പുതിയ നേതൃത്വത്തെ അനുവദിക്കണമെന്നാണ് കെ.പി.സി.സി നേതൃത്വം പറയുന്നത്. ഇത്തരത്തില്‍ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്യുന്നത് പ്രതിപക്ഷ നേതാവോ കെ.പി.സി.സി അധ്യക്ഷനോ ആയിരിക്കണമെന്ന വാദമാണ് നേതൃത്വം ഉന്നയിക്കുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ. സുധാകരനും രമേശ് ചെന്നിത്തലയെ കാണും.

 



എന്നാല്‍ നിയമസഭാ അംഗത്തിന്റെ അവകാശമാണ് ചെന്നിത്തല ഉപയോഗപ്പെടുത്തുന്നതെന്നും യു.ഡി.എഫിന്റെ തീരുമാനങ്ങള്‍ക്ക് അനുസൃതമായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നുമാണ് ചെന്നിത്തല അനുകൂലികള്‍ വ്യക്തമാക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ അണികള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും ചെന്നിത്തല അനുകൂലികള്‍ പറയുന്നു. എന്നാല്‍ വാര്‍ത്ത പെട്ടെന്ന് പൊട്ടി പുറപ്പെട്ടതല്ല. ചെന്നിത്തല വിരുദ്ധ ഗ്രൂപ്പുകള്‍ തന്നെ പുറത്തുവിട്ടതാണ്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം എന്ന രീതിയില്‍ പ്രചരിക്കുന്ന മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു. വാര്‍ത്തയുടെ ഉറവിടം സംബന്ധിച്ച് കെപിസിസിക്ക് ഒരു അറിവും ഇല്ലാത്തതാണ്. ഇത്തരം ഒരു പരാതി കെപിസിസിയുടെ പരിഗണനയില്‍ വന്നിട്ടില്ല. എന്നിട്ടും അത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കാനിടയായ സാഹചര്യം കെപിസിസി പരിശോധിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു. പക്ഷേ സതീശന്‍ ഇപ്പോഴും നിശബ്ദനാണ്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുളിക്കുന്നതിനിടെ യുവാവ് മുങ്ങി ....  (15 minutes ago)

ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃരാരംഭിച്ചു....  (38 minutes ago)

മേജര്‍ ലീഗ് സോക്കറില്‍ തുടര്‍ച്ചയായ അഞ്ച് കളിയില്‍ ഇരട്ടഗോളുമായി..  (54 minutes ago)

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം....  (1 hour ago)

അനധികൃത വോട്ടര്‍മാരെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് രാജ്യമൊട്ടാകെ വോട്ടര്‍പട്ടിക...  (1 hour ago)

പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രത്യേകിച്ചും അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക  (1 hour ago)

പിഎസ്ജിയെ മൂന്ന് ഗോളിന് തകര്‍ത്താണ് ചെല്‍സിയുടെ കുതിപ്പ്...  (1 hour ago)

രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

ഹാട്രിക് മോഹിച്ചെത്തിയ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസിനെ  (1 hour ago)

മുഖ്യമന്ത്രി മടങ്ങിവന്ന ശേഷം ചര്‍ച്ച ആലോചിക്കും.  (1 hour ago)

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല  (2 hours ago)

ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് ...  (2 hours ago)

നവഗ്രഹ ക്ഷേത്രത്തിന്റെ താഴികക്കുടവും പ്രതിഷ്ഠിച്ചു  (2 hours ago)

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം .....  (2 hours ago)

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു  (8 hours ago)

Malayali Vartha Recommends