Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ ശുഭാംശുവിനും സംഘത്തിനും യാത്രയയപ്പ് നല്‍കി... ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെടും


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...

കാര്യങ്ങള്‍ കുഴയുന്നു... റോയ്, സൈജു തങ്കച്ചന്‍, അഞ്ജലി എന്നിവര്‍ക്കെതിരെ സമാന പരാതികളുമായി കൂടുതല്‍ പെണ്‍കുട്ടികളും യുവതികളും രംഗത്തെത്തി; അഭിഭാഷകന്‍ മുഖേന ഭീഷണിപ്പെടുത്തിയെന്ന് റോയ്; മോഡലുകലുടെ മരണം വീണ്ടും സജീവ ചര്‍ച്ചയില്‍

14 FEBRUARY 2022 10:16 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സജീവമാവുകയാണ്. പോക്‌സോ കേസോടെ റോയ്, സൈജു തങ്കച്ചന്‍, അഞ്ജലി എന്നിവര്‍ക്കെതിരെ സമാന പരാതികളുമായി കൂടുതല്‍ പെണ്‍കുട്ടികളും യുവതികളും രംഗത്തു വന്നിട്ടുണ്ട്. ഇവരില്‍ രണ്ടു പേരുടെ മൊഴികള്‍ മജിസ്‌ട്രേട്ട് മുന്‍പാകെ രേഖപ്പെടുത്തി.

അതേസമയം ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ്ക്ക് എതിരായ പോക്‌സോ കേസില്‍ പൊലീസിനെതിരെ ശത്രുതാവാദം ഉയര്‍ത്തി പ്രതിഭാഗം. മിസ് കേരള മുന്‍ജേതാക്കളായ മോഡലുകള്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനു ശേഷം ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ശത്രുതാ മനോഭാവത്തോടെയാണ് തന്നോടു പെരുമാറുന്നതെന്നാണു റോയിയുടെ നിലപാട്.

 



മുന്‍കൂര്‍ ജാമ്യാപേക്ഷയെ തുടര്‍ന്നു ബുധനാഴ്ച വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുള്ള സാഹചര്യത്തില്‍ അന്വേഷണ സംഘം റോയിയെ ചോദ്യം ചെയ്തു വിട്ടയച്ചു. ജാമ്യഹര്‍ജിയിലും പൊലീസിനെതിരായ ശത്രുതാവാദമാണു റോയ് കേസിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

കേസിലെ മൂന്നാം പ്രതി അഞ്ജലി റീമദേവും പോക്‌സോ കേസിലെ പരാതിക്കാരിയും തമ്മിലുണ്ടെന്ന് ആരോപിക്കപ്പെടുന്ന പണമിടപാടുകള്‍ സംബന്ധിച്ച പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വ്യാജ കേസുകള്‍ നല്‍കുമെന്നും അപകീര്‍ത്തിപ്പെടുത്തുമെന്നും അഭിഭാഷകന്‍ മുഖേന തനിക്കു ഭീഷണിയുണ്ടായതായും റോയ് മൊഴി നല്‍കിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയുടെ ഭീഷണിപ്പെടുത്തിയുള്ള ഫോണ്‍ കോളുകള്‍ ഒരുമാസം മുന്‍പു പലതവണ ലഭിച്ചതായും പ്രതി ആരോപിച്ചു.

 



ദുരുദ്ദേശ്യത്തോടെ തന്റെ ഹോട്ടലിനെതിരെയും പരാതിക്കാരി സമൂഹമാധ്യമങ്ങളില്‍ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി, ഏറെ നാളായി തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ജാമ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്. നിയമവിരുദ്ധമായ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനാലാണ് ഇത്തരം പരാതികള്‍ ഉയരുന്നതെന്നും റോയ് ആരോപിച്ചു.

ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിന് എതിരായ പോക്‌സോ കേസ് കെട്ടിച്ചമച്ചതെന്ന് അഞ്ജലി ഇന്നലെ വ്യക്തമാക്കി. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആരോപണത്തിന് പിന്നില്‍. തട്ടിപ്പുകള്‍ പുറത്തറിയുമെന്ന പേടിയാണ് തനിക്കെതിരെ ആരോപണവുമായി രംഗത്തെത്താന്‍ പരാതിക്കാരെ പ്രേരിപ്പിച്ചതെന്നുമാണ് അഞ്ജലി ആരോപിക്കുന്നത്. പ്രതികരണം ഒരു വീഡിയോയായി പുറത്തുവിടുകയായിരുന്നു അഞ്ജലി.


ഇവര്‍ തുടക്കം മുതലേ പൈസയുടെ ആവശ്യത്തിനായിട്ട്, അതായത് വട്ടിപ്പലിശയ്ക്ക് പണം കൊടുക്കുന്ന ഈ സ്ത്രീയും അവരുടെ കൂട്ടാളികളും അവരുടെ പല കാര്യങ്ങളും പുറത്ത് വരാതിരിക്കാന്‍ എന്റെ ജീവിതം വച്ചാണ് കളിച്ചുകൊണ്ടിരുന്നത്. അവര് സ്വന്തം മകളെ വരെ വച്ച് എന്റെ നേര്‍ക്ക് ഇല്ലാത്ത ആരോപണങ്ങളുണ്ടാക്കും എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എനിക്കറിയാം, നാളെ പല കള്ളക്കേസുകളും എനിക്ക് നേരെ വരും. എന്റെ നേരെയുള്ള ആരോപണങ്ങള്‍ എന്ന് പറയുന്നത് മയക്കുമരുന്നിന്റെ ഏറ്റവും വലിയ ഡീലറാണ് ഞാനെന്നാണ്.

ഹണിട്രാപ്പിലേക്ക് ആളുകളെ പെടുത്തുന്നയാളാണ് ഞാന്‍ എന്നെല്ലാമാണ് അവരുടെ ആരോപണം. കള്ളപ്പണം, പണം തട്ടിപ്പ് ഇവയൊക്കെ ഞാന്‍ ചെയ്യുന്നുവെന്നാണ് അവര്‍ പറയുന്നത്. ഇതൊക്കെ ആരാണ് ചെയ്യുന്നതെന്ന് നല്ലവണ്ണം എനിക്കറിയാം. അത് പുറത്തുവരാതിരിക്കാനാണ് അവര്‍ ഇത്രയും കാട്ടിക്കൂട്ടുന്നത്.



എന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന ഏതെങ്കിലും ഒരു പെണ്‍കുട്ടി പറയട്ടെ, അഞ്ജലി ഇങ്ങനെ ഒരു പെണ്‍കുട്ടിയെ കൊണ്ടുപോയെന്ന്. എന്റെ ഓഫീസിലെ എല്ലാ സ്റ്റാഫ് ലിസ്റ്റും ക്ലയന്റ് ലിസ്റ്റും എന്റെ പക്കലുണ്ട്. മറ്റ് പല വ്യക്തികളെ വച്ചിട്ടും, എനിക്കെതിരെ കള്ളക്കേസ് കൊടുക്കും എന്ന് ഞാനറഞ്ഞിട്ടുണ്ട്. ചെയ്‌തോട്ടെ, പക്ഷേ പത്തൊമ്പത് വയസ്സ് മുതല്‍ ഞാന്‍ ജോലി ചെയ്ത് കഷ്ടപ്പെട്ട് എത്തിയിട്ടുള്ള ഉന്നതപദവിയാണ് ഇവര്‍ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയതെന്നും അഞ്ജലി പറഞ്ഞു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുളിക്കുന്നതിനിടെ യുവാവ് മുങ്ങി ....  (19 minutes ago)

ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃരാരംഭിച്ചു....  (42 minutes ago)

മേജര്‍ ലീഗ് സോക്കറില്‍ തുടര്‍ച്ചയായ അഞ്ച് കളിയില്‍ ഇരട്ടഗോളുമായി..  (58 minutes ago)

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം....  (1 hour ago)

അനധികൃത വോട്ടര്‍മാരെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് രാജ്യമൊട്ടാകെ വോട്ടര്‍പട്ടിക...  (1 hour ago)

പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രത്യേകിച്ചും അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക  (1 hour ago)

പിഎസ്ജിയെ മൂന്ന് ഗോളിന് തകര്‍ത്താണ് ചെല്‍സിയുടെ കുതിപ്പ്...  (1 hour ago)

രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

ഹാട്രിക് മോഹിച്ചെത്തിയ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസിനെ  (1 hour ago)

മുഖ്യമന്ത്രി മടങ്ങിവന്ന ശേഷം ചര്‍ച്ച ആലോചിക്കും.  (1 hour ago)

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല  (2 hours ago)

ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് ...  (2 hours ago)

നവഗ്രഹ ക്ഷേത്രത്തിന്റെ താഴികക്കുടവും പ്രതിഷ്ഠിച്ചു  (2 hours ago)

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം .....  (2 hours ago)

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു  (8 hours ago)

Malayali Vartha Recommends