തുമ്പ കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ കമ്പവലയിൽ കൂറ്റൻ സ്രാവ് കുരുങ്ങി; കരക്കടിഞ്ഞത് രണ്ട് ടണ്ണിലേറെ തൂക്കം വരുന്ന ഉടുമ്പൻ സ്രാവ്, വലയിൽ കുടുങ്ങി സ്രാവ് അവശനിലയിൽ കരയിലെത്തിയ നെ തള്ളിമാറ്റിയും വടം ഉപയോഗിച്ച് കെട്ടിവലിച്ചും തീരക്കടലിൽ എത്തിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ ശ്രമം പരാജയപ്പെട്ടു, ചെകിളയിൽ മണൽ കയറിയതിനെ തുടർന്ന് സ്രാവിന്റെ ജീവൻ നഷ്ടമായി
തുമ്പ കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ കമ്പവലയിൽ കൂറ്റൻ സ്രാവ് കുടുങ്ങി. ഇത്തരത്തിൽ കരക്കടിഞ്ഞത് രണ്ട് ടണ്ണിലേറെ തൂക്കം വരുന്ന ഉടുമ്പൻ സ്രാവാണ്. ഞായറാഴച ഉച്ചക്ക് രണ്ടോടെ തുമ്പ ആറാട്ടുകടവിന് സമീപത്തെ തീരത്താണ് വലയിൽ കുടുങ്ങി സ്രാവ് അവശനിലയിൽ കരയിലെത്തിച്ചേർന്നത്.
വലപൊട്ടിച്ച് സ്രാവിനെ കടലിലേക്ക് തിരികെ വിടാനുള്ള മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും ശ്രമം പരാജയപ്പെടുകയുണ്ടായി. പിന്നാലെ നാല് മണിയോടെ സ്രാവ് ചത്തു. ബീമാപള്ളിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളുടെ കമ്പവലയിലാണ് സ്രാവ് കുരുങ്ങിയത്. സ്രാവിനെ തള്ളിമാറ്റിയും വടം ഉപയോഗിച്ച് കെട്ടിവലിച്ചും തീരക്കടലിൽ എത്തിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ ശ്രമം പരാജയപ്പെടുകയാണ് ചെയ്തത്.
അതോടൊപ്പം തന്നെ ചെകിളയിൽ മണൽ കയറിയതിനെ തുടർന്നാണ് സ്രാവിന്റെ ജീവൻ നഷ്ടമായത് എന്നാണ് റിപ്പോർട്ട്. റവന്യൂ, മൃഗസംരക്ഷണ, വനം വകുപ്പ് ഉേദ്യാഗസ്ഥർ സ്ഥലത്തെത്തുകയുണ്ടായി. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കഠിനംകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുഴിച്ചിടും. ഞായറാഴ്ചയായതിനാൽ നൂറുകണക്കിന് ആളുകളാണ് സ്രാവിനെ കാണാനായി എത്തിയത്.
https://www.facebook.com/Malayalivartha