Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ അതിതീവ്ര മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി

'മോദിയുടെ ശ്രമം സ്വകാര്യവൽക്കരണം ഒരു അവസരമാക്കി തന്റെ ശിങ്കിടികളെ ഇന്ത്യൻ സമ്പദ്ഘടനയുടെ താക്കോൽസ്ഥാനങ്ങളിൽ ഉറപ്പിക്കുകയാണ്. അങ്ങനെയാണ് അദാനി, അംബാനി, അഗർവാൾ തുടങ്ങിയ പുത്തൻകൂറ്റ് മുതലാളിമാർ വിലസുന്നത്....' രൂക്ഷമായി വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്

14 FEBRUARY 2022 03:44 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബായില്‍ നിന്ന് അബുദാബിയിലേക്ക് പോകുമ്പോഴുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

ഗോത്രം നേരിട്ടിറങ്ങി നിമിഷ പ്രിയയെ തീർക്കുമെന്ന് വില്ലൻ NAVAS JANE,തൂക്കും മലയാളികൾ കൂട്ടത്തോടെ ഒറ്റുന്നു..

വെച്ചൂച്ചറയില്‍ ഭാര്യാമാതാവിനെ മരുമകന്‍ തൂമ്പ കൊണ്ട് അടിച്ച് കൊലപ്പെടുത്തി

സങ്കടക്കാഴ്ചയായി... പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു....

കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ് ...ഒളിവില്‍ കഴിയുന്ന ചെയര്‍മാനടക്കമുള്ള പ്രതികള്‍ക്ക് ജാമ്യമില്ല, സാമ്പത്തിക തട്ടിപ്പ് , വെള്ള കോളര്‍ കുറ്റകൃത്യങ്ങള്‍ക്ക് ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി

മോദിയുടെ ശ്രമം സ്വകാര്യവൽക്കരണം ഒരു അവസരമാക്കി തന്റെ ശിങ്കിടികളെ ഇന്ത്യൻ സമ്പദ്ഘടനയുടെ താക്കോൽസ്ഥാനങ്ങളിൽ ഉറപ്പിക്കുകയാണെന്ന രൂക്ഷവിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക് രംഗത്ത് എത്തിയിരിക്കുകയാണ്. അംബാനിയും അദാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശിങ്കിടികൾ ആണെന്നും, നഷ്ടത്തിലായാലും ലാഭത്തിലായാലും പൊതുമേഖലയെ വിൽക്കണമെന്നതാണ് ബിജെപിയുടെ ആദർശമെന്നും തോമസ് ഐസക് വ്യക്തമാക്കുകയുണ്ടായി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുൻ ധനമന്ത്രിയുടെ പ്രതികരണം.


ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:



എയർ ഇന്ത്യ നഷ്ടത്തിലാണ്. അതുകൊണ്ട് അതു വിറ്റാൽ ഖജനാവിൽ നിന്നുള്ള ചോർച്ച കുറയ്ക്കാം. ഇതുപറഞ്ഞാണ് കമ്പനിയുടെ ബാധ്യതകളെല്ലാം ഏറ്റെടുത്ത് തുച്ഛവിലയ്ക്ക് എയർ ഇന്ത്യ റ്റാറ്റയ്ക്കു വിറ്റത്.
എന്നാൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് വമ്പൻ ലാഭത്തിലാണ്. അതുകൊണ്ട് അത് എളുപ്പത്തിൽ വിൽക്കാം. ഇന്നു ഖജനാവിലേക്കു കാശും കിട്ടും. ഇതുപറഞ്ഞാണ് ബിപിസിഎൽ വിൽപ്പനയ്ക്കു വച്ചിരിക്കുന്നത്.

നഷ്ടത്തിലായാലും ലാഭത്തിലായാലും പൊതുമേഖലയെ വിൽക്കണം. ഇതാണ് ബിജെപിയുടെ ആദർശം. ബിപിസിഎൽ വിറ്റാൽ 50000-60000 കോടി രൂപ ലഭിച്ചേക്കും. പക്ഷെ കഴിഞ്ഞ വർഷത്തെ കമ്പനിയുടെ ലാഭം 19041 കോടി രൂപയാണ്. ഇതിൽ 6448 കോടി രൂപ ആസാമിലെ എണ്ണപ്പാടം വിറ്റുകിട്ടിയ വകയിലേതാണ്. അതുമാറ്റിനിർത്തിയാലും അറ്റാദായം 12592 കോടി രൂപയാണ്. വാങ്ങുന്ന മുതലാളിക്ക് 5 വർഷംകൊണ്ട് മുടക്കുമുതൽ വസൂലാകും. അതോടൊപ്പം ആസാമിലെ സ്വത്തുപോലെ ചില്ലറയായി വിറ്റുകാശാക്കാൻ എത്രയോ ഭൂമിയും സബ്സിഡിയറി കമ്പനികളും ബിപിസിഎല്ലിന് ഉണ്ട്.

ഇന്നത്തെ മോഡി സർക്കാരിന് 50000-60000 കോടി രൂപ ലഭിച്ചേക്കും. പക്ഷെ നാളത്തെ സർക്കാരുകൾക്ക് എല്ലാവർഷവും വരുമാന നഷ്ടമായിരിക്കും. അതുകൊണ്ടാണ് ഇത്തരം വിൽപ്പനകളെ പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിനു സമമെന്നു വിശേഷിപ്പിക്കുന്നത്.

60000 കോടി രൂപയ്ക്ക് വിൽക്കുന്ന സ്വത്തിന്റെ വലിപ്പത്തെക്കുറിച്ച് ഊഹമുണ്ടോ? ബിപിസിഎല്ലിന്റെ ആസ്തികളുടെ ബാലൻസ്ഷീറ്റ് മൂല്യം 1.4 ലക്ഷം കോടി രൂപയാണ്. എന്നാൽ യഥാർത്ഥമൂല്യം 10 ലക്ഷം കോടി രൂപയെങ്കിലും വരുമെന്നു കരുതുന്നു. അങ്ങനെ ചെറിയൊരു സംഖ്യ മുടക്കിയാൽ ലക്ഷംകോടികളുടെ സ്വത്താണ് വാങ്ങുന്ന സ്വകാര്യ മുതലാളിയുടെ കൈവശം വന്നുചേരുന്നത്. അങ്ങനെ ഭീമമായ പൊതുസ്വത്ത് ചുളുവിലയ്ക്ക് സ്വകാര്യമുതലാളിമാരെ ഏൽപ്പിച്ചുകൊടുക്കുന്ന പ്രക്രിയയാണ് സ്വകാര്യവൽക്കരണം.

എന്തിന് ഇതു ചെയ്യണം? ഇതാണ് നിയോലിബറലിസത്തിന്റെ പ്രത്യയശാസ്ത്രം. സ്വകാര്യ മുതലാളിമാർക്കേ നാടിന്റെ സ്വത്തിനെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനാകൂ. താച്ചർ ഇതു പറഞ്ഞാണ് ബ്രിട്ടണിലെ സ്വകാര്യവൽക്കരണം നടത്തിയത്. താച്ചറിൽ നിന്നും മോദിയിലേക്കു വരുമ്പോൾ വലിയൊരു മാറ്റമുണ്ട്. മോദിയുടെ ശ്രമം സ്വകാര്യവൽക്കരണം ഒരു അവസരമാക്കി തന്റെ ശിങ്കിടികളെ ഇന്ത്യൻ സമ്പദ്ഘടനയുടെ താക്കോൽസ്ഥാനങ്ങളിൽ ഉറപ്പിക്കുകയാണ്. അങ്ങനെയാണ് അദാനി, അംബാനി, അഗർവാൾ തുടങ്ങിയ പുത്തൻകൂറ്റ് മുതലാളിമാർ വിലസുന്നത്.

പക്ഷെ മേൽപ്പറഞ്ഞത് മോദി ഭക്തർ സമ്മതിച്ചുതരില്ല. സ്വതന്ത്രമായി ടെണ്ടർ വിളിച്ചിരിക്കുകയല്ലേ. ശിങ്കിടികൾ അല്ലാത്തവർക്കും മത്സരിക്കാമല്ലോ. സ്വത്തിന്റെ മൂല്യം താഴ്ത്തിയാണ് കാണിക്കുന്നതെങ്കിൽ മത്സരിച്ചു വിളിച്ച് അത് ആർക്കു വേണമെങ്കിലും വാങ്ങാമല്ലോ. അതുകൊണ്ട് വിൽപ്പനയിലെല്ലാം അഴിമതി ആക്ഷേപിക്കുന്നത് അടിസ്ഥാനരഹിതമാണ്. ഇങ്ങനെ പോകും അവരുടെ ന്യായീകരണം.

ആദ്യം മനസ്സിലാക്കേണ്ടത് 50000-60000 കോടി രൂപ കൈയ്യിൽ നിന്നും മുതൽമുടക്കാൻ ശേഷിയുള്ള മുതലാളിമാരുടെ എണ്ണം വളരെ കുറവായിരിക്കുമെന്നാണ്. അതുകൊണ്ട് വലിപ്പം കൂടുന്തോറും മത്സരം കുറയും. ഭീമൻ പശ്ചാത്തലസൗകര്യ പ്രൊജക്ടുകൾക്ക് വായ്പ നൽകി കൈപൊളളിയിരിക്കുകയാണ് ഇന്ത്യയിലെ ബാങ്കുകൾ. അതുകൊണ്ട് ഭീമൻ വായ്പകൾ നൽകാൻ അവർക്ക് ഇപ്പോൾ മടിയാണ്. അതുകൊണ്ടാണ് മോദി ഇപ്പോൾ വിദേശകുത്തകകളെ ആശ്രയിക്കുന്നത്. അവരും തന്റെ ശിങ്കിടികളുംകൂടി പൊതുമേഖല വാങ്ങട്ടെ. പക്ഷെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഫോസിൽ ഇന്ധനങ്ങൾക്കെതിരായ അന്തർദേശീയ അന്തരീക്ഷമാണുള്ളത്. അതുകൊണ്ട് ആഗോള ഊർജ്ജകുത്തകകൾ പുതിയ തന്ത്രങ്ങൾ മെനയുകയാണ്. അവരും ഇന്ത്യയിൽ മുതൽമുടക്കാൻ മടിക്കുകയാണ്. ആരാംകോയും റിലയൻസും തമ്മിലുള്ള കൂട്ടുകെട്ടിനുള്ള പരിശ്രമം പൊളിഞ്ഞത് ഇതിന് ഉദാഹരണമാണ്. ഇപ്പോൾ ബിപിസിഎൽ വാങ്ങാൻ അനിൽ അഗർവാൾ ചില വിദേശഫണ്ടുകളുടെ കൺസോർഷ്യം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.

 

ചുരുക്കത്തിൽ എണ്ണ മേഖലയിലെ ഒരു കണ്ണായ കമ്പനി സ്വകാര്യവൽക്കരിക്കുന്നതിന് ഒട്ടും അനുയോജ്യമായ സാമ്പത്തിക സാഹചര്യമല്ല നിലവിലുള്ളത്. ഇന്ത്യാ സർക്കാരിനു വിലപേശൽ കഴിവൊന്നും ഉണ്ടാവില്ല. വാങ്ങാൻ വരുന്നവർ പറയുന്ന വിലയ്ക്കു കൊടുക്കേണ്ടി വരും. എയർ ഇന്ത്യ വിറ്റതുപോലെ. ഇങ്ങനെ വിറ്റുതുലയ്ക്കേണ്ടതാണോ നമ്മുടെ നവരത്ന കമ്പനികൾ?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (25 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ്  (58 minutes ago)

ഗോത്രം നേരിട്ടിറങ്ങി നിമിഷ പ്രിയയെ തീർക്കുമെന്ന് വില്ലൻ NAVAS JANE,തൂക്കും മലയാളികൾ കൂട്ടത്തോടെ ഒറ്റുന്നു..  (1 hour ago)

കസ്റ്റഡിലായത് മരുമകന്‍....  (1 hour ago)

ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 259 റണ്‍സ്  (1 hour ago)

പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു....  (1 hour ago)

ഒളിവില്‍ കഴിയുന്ന ചെയര്‍മാനടക്കമുള്ള പ്രതികള്‍ക്ക്...  (2 hours ago)

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ട്  (2 hours ago)

നിപ രോഗം സ്ഥിരീകരിച്ചു  (2 hours ago)

ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും 25 ന് ഹാജരാക്കാന്‍  (3 hours ago)

ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു...  (3 hours ago)

സി വി പത്മരാജന്‍ അന്തരിച്ചു...  (3 hours ago)

ഐസിഎംആറുമായി സഹകരിച്ച് ഗവേഷണ പദ്ധതി  (3 hours ago)

ഇരുവിഭാഗങ്ങളുടെ വാദം പൂര്‍ത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷ  (4 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല  (4 hours ago)

Malayali Vartha Recommends