സുരേഷ് ഗോപി പുറത്തു നിന്നൊരു സംരക്ഷകൻ തന്നെയാണ്; അദ്ദേഹത്തെ വേദനിപ്പിച്ച ഒത്തിരി സംഭവങ്ങളുണ്ട്; അന്നത്തെ കമ്മിറ്റി അങ്ങനെ ചെയ്തെങ്കിൽ ഇന്നത്തെ ടീം അത് തിരുത്താനും നഷ്ടപരിഹാരം കൊടുക്കാനും തയ്യാറാണ്; കാലം കാത്തുവെച്ച കാവ്യനീതിയാണ് ഇത്; ശ്വേത മേനോനും ഞാനുമൊക്കെയാണ് അദ്ദേഹത്തെ കൺവിൻസ് ചെയ്തത്; സുരേഷ് ഗോപി അമ്മയിലേക്ക് തിരിച്ചെത്തിയതിൽ സന്തോഷവാനായി ടിനി ടോം

വളരെ നാളുകൾക്കു ശേഷം ആയിരുന്നു സുരേഷ് ഗോപി അമ്മയിലേക്ക് തിരിച്ചെത്തിയത്. ഇത് വളരെയധികം ശ്രദ്ധേയമായിരുന്നു. അമ്മയിലേക്ക് സുരേഷ് ഗോപിയുടെ തിരിച്ചുവരവിനെക്കുറിച്ച് നടൻ ടിനി ടോം പറഞ്ഞിരിക്കുന്ന വാക്കുകൾ ശ്രദ്ധേയമാവുകയാണ്.സിനിമയിലെ എല്ലാവരും അദ്ദേഹത്തിന്റെ വരവ് ആഗ്രഹിച്ചുവെന്നും എന്താണ് സുരേഷ് ഗോപിയെന്ന് എല്ലാവരും മനസിലാക്കണമെന്നും ടിനി ടോം പറഞ്ഞു.
സുരേഷ് ഗോപി പുറത്തു നിന്നൊരു സംരക്ഷകൻ തന്നെയാണെന്നും ടിനിടോം ഉറപ്പിച്ചുപറയുന്നു. സുരേഷ് ഗോപിയുമായി എങ്ങനെ അടുത്തുവെന്നും ടിനി ടോം പറയുന്നുണ്ട്. ടിനി ടോം ഡിവൈൻ ശുശ്രൂഷ കേന്ദ്രത്തിൽ പോവാറുണ്ട്. ഇവിടെ ഒരു സിനിമാതാരം വാടകയ്‌ക്ക് താമസിക്കുന്നുണ്ട് എന്ന് സുഹൃത്ത് പറഞ്ഞറിഞ്ഞു . സ്ഫടികം ജോർജേട്ടനായിരുന്നു അത്. കിഡ്നി ട്രാൻസ്പ്ലാന്റിന് വേണ്ടിയായിരുന്നു അദ്ദേഹം അവിടെ അഡ്മിറ്റ് ചെയ്തത് .ഈ കാര്യം
ആരോടെങ്കിലും പറയണമെന്നുണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് രണ്ടുമൂന്ന് പേരെ വിളിച്ചു. അത് അറിയാം എന്ന് പറഞ്ഞ് കട്ട് ചെയ്യുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് സുരേഷ് ഗോപിയെ കണ്ടത്. എയർപോർട്ടിൽ വെച്ചായിരുന്നു കണ്ടത്. അദ്ദേഹത്തിനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ സ്ഫടികം ജോർജിന്റെ നമ്പർ തരാൻ പറഞ്ഞു. വെറുതെ ആയിരിക്കുമെന്നാണ് താൻ ചിന്തിച്ചത്. പിന്നീട് കാര്യങ്ങളെല്ലാം പെട്ടെന്ന് നടക്കുയുണ്ടായി. അങ്ങനെയാണ് ജോർജേട്ടന്റെ ജീവൻ തിരിച്ചുകിട്ടിയത്.
അന്നു മുതൽ അദ്ദേഹത്തിന്റെ ഫോളോവറാവുകയും ചെയ്തു. പ്രതിഫലം കൃത്യമായി വാങ്ങാനും അത് ആളുകളെ സഹായിക്കാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. ഷൂട്ടിംഗിലൂടെയും ചാനലിലൂടെയുമൊക്കെയായി കിട്ടുന്ന പണം ചാരിറ്റിക്കായി ഉപയോഗിക്കാനുള്ള മനസ് വളരെ വലിയതാണ്. സുരേഷേട്ടനൊപ്പമുള്ള ഒരു ഫോട്ടോ ഇട്ടപ്പോൾ എല്ലാരും എന്നെ സംഘിയാക്കി. നല്ലത് ചെയ്യുന്നതാണ് രാഷ്‌ട്രീയം. ഇന്ന രാഷ്‌ട്രീയ പ്രസ്ഥാനം ചെയ്യുന്നത് മാത്രം നല്ലത് എന്ന് ചിന്തിക്കുന്നയാളല്ല ഞാൻ.
അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ അംഗീകരിക്കാൻ പലരും മടിയാണ്. അദ്ദേഹത്തിന്റെ മതമോ രാഷ്‌ട്രീയമോ ഒന്നും നോക്കണ്ട, അദ്ദേഹം ചെയ്യുന്ന നന്മകൾ മാത്രം നോക്കിയാൽ മതി. അദ്ദേഹത്തെപ്പോലൊരാൾ അമ്മയ്‌ക്ക് പുറത്ത് നിൽക്കുന്നത് ഒരിക്കലും ശരിയായ കാര്യമല്ല. ഒന്ന് വന്നൂടേയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിക്കാറുണ്ടായിരുന്നു.
അദ്ദേഹത്തെ വേദനിപ്പിച്ച ഒത്തിരി സംഭവങ്ങളുണ്ട് അന്നത്തെ കമ്മിറ്റി അങ്ങനെ ചെയ്തെങ്കിൽ ഇന്നത്തെ ടീം അത് തിരുത്താനും നഷ്ടപരിഹാരം കൊടുക്കാനും തയ്യാറാണ്. കാലം കാത്തുവെച്ച കാവ്യനീതിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു . ശ്വേത മേനോനും ഞാനുമൊക്കെയാണ് അദ്ദേഹത്തെ കൺവിൻസ് ചെയ്തത്. അങ്ങനെയാണ് അദ്ദേഹം അമ്മയിലേക്ക് വന്നതും ഞങ്ങൾക്കെല്ലാം ഉണർവ് തന്നതുമെന്നും ടിനി ടോം പറഞ്ഞിരിക്കുന്നു.
https://www.facebook.com/Malayalivartha





















