ജോലിസ്ഥലത്തേക്ക് പോകുന്നതിനിടയിൽ 4500 രൂപയുടെ ഡീസല്‍ അടിച്ചു; കുറച്ചു ദൂരം പോയപ്പോൾ കാര്‍ പ്രവര്‍ത്തനരഹിതമായി; പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം!

ഡീസലില്‍ വെള്ളം കലര്‍ന്നെന്ന പരാതിയുമായി വെസ്റ്റ് കോഡൂര്‍ സ്വദേശി വിജേഷ് കൊളത്തായി. ഈ പരാതിയില്‍ പമ്പുടമയോട് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ച് ഉപഭോക്തൃ കമ്മിഷൻ. കുമരകത്തുള്ള ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു പരാതിക്കാരൻ . അപ്പോഴാണ് 4500 രൂപയുടെ ഡീസല്‍ കാറില്‍ അടിച്ചത്. കുറച്ചു ദൂരം പോയപ്പോൾ കാര്‍ പ്രവര്‍ത്തനരഹിതമായി.
വെള്ളം കലര്‍ന്നതാണ് കാരണമെന്നാണ് പരാതിക്കാരന്‍ കമ്മിഷനോട് പറഞ്ഞത്. ലബോറട്ടറി പരിശോധനയില്‍ ഡീസലില്‍ മാലിന്യവും ജലാംശവും കലര്‍ന്നതായി കണ്ടെത്തി. തുടര്‍ന്നാണ് കമ്മിഷൻ അനുകൂലവിധി പറഞ്ഞത്. വാഹനം നന്നാക്കുവാൻ ചെലവായ 1,57,891 രൂപയും നഷ്ടപരിഹാരമായി 2,00,000 രൂപയും കോടതിച്ചെലവായി ഈടാക്കി.
15,000 രൂപയും ഡീസലിന്റെ വിലയായി ഈടാക്കിയ 4500 രൂപയും പമ്പുടമ പരാതിക്കാരന് കൊടുക്കുവാനാണ് വിധി. ഒരു മാസത്തിനകം തുക നല്‍കിയില്ലെങ്കില്‍ 12 ശതമാനം പലിശ ഈടാക്കും.കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷനാണ് വിധി പറഞ്ഞത്.
https://www.facebook.com/Malayalivartha

























