കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ കുറവില്ല; കുട്ടികളുമായി ബന്ധപ്പെട്ട് തൊടുപുഴ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ലൈംഗികാതിക്രമം, ദേഹോപദ്രവം, സംരക്ഷണം നല്‍കാതിരിക്കല്‍ തുടങ്ങിയ നിരവധി കേസുകൾ

തൊടുപുഴ ജില്ലയില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ കുറവില്ലെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ലൈംഗികാതിക്രമം, ദേഹോപദ്രവം, സംരക്ഷണം നല്‍കാതിരിക്കല്‍ തുടങ്ങിയ നിരവധി കേസുകളാണ് കുട്ടികളുമായി ബന്ധപ്പെട്ട് ജില്ലയില്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നവജാത ശിശു ഉള്‍പ്പെടെ നാല് കുട്ടികളാണ് മൂന്നുവര്‍ഷത്തിനിടെ മാത്രം ഈ ജില്ലയില്‍ കൊല്ലപ്പെട്ടത്.
അതോടൊപ്പം തന്നെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരായ വിവിധ അതിക്രമ കേസുകളുമായി ബന്ധപ്പെട്ട് 2021ല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത് 220 കേസുകളാണ്. മറ്റ് അതിക്രമ പരാതികള്‍ മുന്നൂറിലധികം വരുകയും ചെയ്യുന്നു. രണ്ടരവര്‍ഷത്തിനിടെ മാത്രം 24 കുട്ടികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ കാരണങ്ങളാല്‍ ജീവനൊടുക്കിയത്. മിക്ക കേസുകളിലും കുട്ടികളുടെ ബന്ധുക്കളോ പരിചയക്കാരോ ആണ് പ്രതി സ്ഥാനത്ത് ഉള്ളത്.
കൂടാതെ ശൈശവ വിവാഹം, ബാലവേല എന്നിവക്കും കുട്ടികള്‍ ഇരയാകുന്നുണ്ട്. വണ്ടിപ്പെരിയാറില്‍ മാത്രം ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടന്നുവരുകയാണ്. മൂന്നാര്‍ ഗുണ്ട് മലയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ മൂന്നുവര്‍ഷമായിട്ടും പ്രതികളെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
അതേസമയം അടുത്തിടെ നെടുങ്കണ്ടം താലൂക്കില്‍ ശൈശവ വിവാഹങ്ങള്‍ നടന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികളുടെ നിരീക്ഷണത്തിന് ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെട്ട് പ്രത്യേക സമിതി രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടെത്താന്‍ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്‍റെ നേതൃത്വത്തില്‍ ഒട്ടേറെ ബോധവത്കരണ പരിപാടികളും നടത്തിവരുകയാണ്.
ഇതിന് പുറമെ തന്നെ പൊലീസും വനിത സംഘടനകളും സംയുക്തമായി ബോധവത്കരണമടക്കം നടത്തുന്നുമുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ചൂഷണങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ 1098 അല്ലെങ്കില്‍ 1517 എന്നീ നമ്ബറുകളില്‍ വിളിക്കാവുന്നതാണ്. സൗജന്യമായി 24 മണിക്കൂറും സേവനം ലഭിക്കും.കൂടാതെ 04862 200108 എന്ന നമ്പറില്‍ ജില്ല ശിശുസംരക്ഷണ യൂനിറ്റിനെയും ബന്ധപ്പെടാവുന്നതാണ്.
https://www.facebook.com/Malayalivartha























