വിജയ് ബാബുവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് ഇരയായ യുവനടി; ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് യുവനടിയുടെ നീക്കം...
പീഡനക്കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് ഇരയായ യുവനടി സുപ്രീംകോടതിയെ സമീപിച്ചതായി റിപ്പോർട്ട്. കർശന ഉപാധികളോടെ വിജയ് ബാബുവിന് കോടതി ജാമ്യം അനുവദിച്ചത്. പിന്നീട് ഇയാളുമായി പൊലീസ് പരാതിയിൽ പറയപ്പെടുന്ന ഹോട്ടലുകളിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്യുകയാണ്. എന്നാൽ ഇതിനിടെയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവനടി സുപ്രീംകോടതിയെ സമീപിക്കുന്നത്.
ഇപ്പോഴിതാ യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബുവിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നിര്‍മാതാവ് ചന്ദ്രകുമാര്‍. തട്ടിപ്പ് കേസാണ് ഇതെന്ന് അദ്ദേഹം പറയുന്നു. ഒരു കാര്യവുമില്ല. പണത്തിന് വേണ്ടിയാണ് പരാതിക്കാരി ഇത്തരമൊരു പരാതി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിനിമാ മേഖലയിലെ ഒരൊറ്റ സ്ത്രീകളെയും വിശ്വസിക്കാന്‍ പറ്റില്ലെന്നും ചന്ദ്രകുമാര്‍ പറഞ്ഞു.
അതേസമയം കേസില്‍ വിജയ് ബാബുവിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് പോലീസ് പറയുന്നത്. നേരത്തെ നടിയുമായി ഒത്തുതീര്‍പ്പിലെത്താന്‍ വിജയ് ബാബു ശ്രമിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിരുന്നു. വിജയ് ബാബു ആരെങ്കിലും ആയിക്കോട്ടെ, എന്റെയടുത്ത് അദ്ദേഹം എങ്ങനെയാണ് പെരുമാറുന്നതെന്ന് നോക്കിയാല്‍ മതിയല്ലോ? എന്നെ കുറിച്ച് കുറ്റങ്ങള്‍ പറയുന്നവര്‍ ധാരാളമില്ലേ. അവര്‍ പുറത്ത് എന്തൊക്കെ പറയുന്നുണ്ടാവും. അവര്‍ക്ക് മനസ്സിന് സന്തോഷം കിട്ടുന്നത് കൊണ്ടായിരിക്കും.
പക്ഷേ ഈ പറയുന്നവര്‍ക്ക് സ്വന്തം കുടുംബത്തില്‍ തന്നെ പണി കിട്ടുമ്പോള്‍ ആ സന്തോഷമൊക്കെ പോവും. വണ്ടിയോടിക്കുമ്പോള്‍ ഒന്ന് കണ്ണടച്ചാല്‍ മതി ആ സന്തോഷമൊക്കെ നഷ്ടമാവാന്‍. ഒരാള്‍ക്കിട്ട് പാരവെച്ച് അങ്ങനെ നോക്കുമ്പോള്‍, ഇയാള്‍ക്ക് തിരിച്ചും എന്നെങ്കിലുമൊരു പണി കിട്ടുമെന്നും ചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിനെ കുറിച്ച് ഞാന്‍ ഈ ഘട്ടത്തില്‍ പറയുന്നില്ല. അത് ശരിയല്ല. കാരണം പുള്ളി ആകെ തകര്‍ന്ന് നില്‍ക്കുകയാണ്. വിജയ് ബാബുവിന്റെ കാര്യത്തില്‍ പരാതിക്കാരിക്ക് തെറ്റുപറ്റിയിട്ടുണ്ട്. ആദ്യത്തെ ദിവസം തന്നെ അതിജീവിത പരാതി കൊടുക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha