ഭരണകൂടം പാർശ്വവത്കരിക്കുന്നവരെ ചേർത്ത് പിടിക്കുക, അവരുടെ ശബ്ദമാവുക, അവരുടെ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വക്താവാവാകുക എന്നതാണ് ET മുഹമ്മദ് ബഷീർ സാഹീബിന്റെ എല്ലാ കാലത്തെയും മുഖമുദ്രയെന്ന് ചൂണ്ടിക്കാണിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
ഭരണകൂടം പാർശ്വവത്കരിക്കുന്നവരെ ചേർത്ത് പിടിക്കുക, അവരുടെ ശബ്ദമാവുക, അവരുടെ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വക്താവാവാകുക എന്നതാണ് ET മുഹമ്മദ് ബഷീർ സാഹീബിന്റെ എല്ലാ കാലത്തെയും മുഖമുദ്രയെന്ന് ചൂണ്ടിക്കാണിച്ച് രാഹുൽ മാങ്കൂട്ടത്തിൽ.
ഭരണകൂടം പാർശ്വവത്കരിക്കുന്നവരെ ചേർത്ത് പിടിക്കുക, അവരുടെ ശബ്ദമാവുക, അവരുടെ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വക്താവാവാകുക എന്നതാണ് ET മുഹമ്മദ് ബഷീർ സാഹീബിന്റെ എല്ലാ കാലത്തെയും മുഖമുദ്ര. അതിനപ്പുറം ഞാൻ അദ്ദേഹത്തെ രേഖപ്പെടുത്തുവാനാഗ്രഹിക്കുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ നവീകരിച്ച വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിലാണ്.
കണ്ണൂർ സർവ്വകലാശാലയും, സംസ്കൃത സർവ്വകലാശാലയും രൂപീകരിച്ചത് മാത്രമല്ല ആ നേട്ടം. സ്കൂൾ തലത്തിൽ സാങ്കേതിക വിദ്യാഭ്യാസമെത്തിച്ചതും, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്രേഡിംഗ് സമ്പ്രദായം തുടങ്ങിയതുമടക്കമുള്ള വിദ്യാഭ്യാസ മേഖലയെ നവീകരിക്കാനാവശ്യമായ പ്രവർത്തനങ്ങൾ നടത്തിയത് അഭിമാനകരമായാണ് ഓർത്തെടുക്കാനാവുന്നത്.
CH സെന്റർ എന്ന കാരുണ്യത്തിന്റെ ഉറവ വറ്റാത്ത കേന്ദ്രത്തിന്റെ പ്രചാരകൻ കൂടിയായ ET മുഹമ്മദ് ബഷീറിനു അദ്ദേഹത്തിന്റെ സംഭാവനകൾക്കുള്ള അംഗീകാരമായി കണ്ണൂർ ജില്ലാ KMCC കമ്മിറ്റി ഏർപ്പെടുത്തിയ മടത്തിൽ മുസ്തഫ സ്മാരക അവാർഡ് നല്കുന്ന പ്രൗഢമായ ചടങ്ങിൽ അബുദാബിയിൽ ഭാഗമായി. ജില്ലാ പ്രസിഡന്റ് സാബിറിന്റെ അധ്യക്ഷതയിൽ ബഹുമാന്യനായ പാണക്കാട് അസീൽ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
https://www.facebook.com/Malayalivartha