DYFI വനിതാ നേതാവിനെ യുവാവ് വീട്ടിലെത്തി കഴുത്തുഞെരിച്ച് കൊന്നു! യുവാവ് സ്റ്റേഷനിലെത്തിയപ്പോൾ സംഭവിച്ചത്!

പാലക്കാട് ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ ഡി.വൈ.എഫ്.ഐ. വനിതാ നേതാവിനെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കോന്നല്ലൂർ ശിവദാസന്റെ മകൾ സൂര്യപ്രിയ(24)യാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം പ്രതി അഞ്ചുമൂർത്തിമംഗലം അണക്കപ്പാറ സ്വദേശി സുജീഷ് ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി എന്നാണ് അറിയാൻ കഴിയുന്നത്.
സ്വന്തം വീട്ടിൽത്തന്നെയാണ് സൂര്യപ്രിയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് സംഭവം. കൃത്യം നടത്തിയ ശേഷം സ്റ്റേഷനിലെത്തി സൂര്യപ്രിയയെ താൻ കൊലപ്പെടുത്തിയെന്ന് പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്. കൊല്ലപ്പെട്ട സൂര്യപ്രിയയും സുജീഷും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. ആലത്തൂർ പൊലീസ് സൂര്യപ്രിയയുടെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. ബന്ധുക്കളിൽ നിന്നും സുഹൃത്തുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
മേലാർകോട് പഞ്ചായത്ത് സി.ഡി.എസ്. അംഗമാണ് സൂര്യപ്രിയ. ഡി.വൈ.എഫ്.ഐ.യുടെ കോന്നല്ലൂർ യൂണിറ്റ് സെക്രട്ടറിയായും ചിറ്റിലഞ്ചേരി മേഖലാ കമ്മിറ്റിയംഗമായും പ്രവർത്തിച്ചു വരികയായിരുന്നു. സൂര്യപ്രിയയും സുജീഷും ദീർഘനാളായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിൽ ചില തർക്കങ്ങളുണ്ടായെന്നും ഇതായിരിക്കാം കൃത്യം നടത്താൻ കാരണമെന്നുമാണ് സൂചന.
https://www.facebook.com/Malayalivartha




















