ഞെട്ടൽ മാറാതെ... കോവിഡിന് ശേഷം സ്കൂൾ തുറന്നെത്തിയപ്പോൾ കുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസങ്ങൾ; സ്കൂൾ അധികൃതർ കുട്ടിയോട് വിവരങ്ങൾ ചോദിച്ചപ്പോൾ പുറത്ത് വന്നത് അതിക്രൂര പീഡനം! വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളിലും കടപ്പുറത്തെ കൂടത്തിലും കൊണ്ടു പോയി 12 വയസുകാരിയെ സംഘം ചേർന്ന് പീഡിപ്പിച്ചു; പീഡന ശേഷം കണ്ണിൽ ചോരയില്ലാത്ത നരാധമന്മാർ പെൺകുട്ടിയെ 'ആ കാര്യം' പറഞ്ഞ് ഭീഷണിപ്പെടുത്തി

12 വയസുകാരിയെ സംഘം ചേർന്ന് പീഡിപ്പിച്ചു. ഒരുവർഷത്തിന് ശേഷം നാല് പ്രതികളെ പോലീസ് പിടികൂടി. 2021ലാണ് സംഭവം നടന്നത്. കൊവിഡ് സമയത്ത് ആണ് പീഡനം നടന്നത്. 12 വയസുള്ള പെൺകുട്ടിയെ വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളിലും കടപ്പുറത്തെ കൂടത്തിലും കൊണ്ടു പോയി സംഘം ചേർന്ന് പീഡിപ്പിക്കുകയായിരുന്നു ഈ കാട്ടാളന്മാർ.
വീട്ടുകാരോട് പറഞ്ഞാൽ കൊന്നു കളയുമെന്ന് പ്രതികൾ പെൺക്കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തിരുവനന്തപുരം റൂറൽ എസ്.പി ഡി ശില്പയുടെ നിർദേശപ്രകാരം വർക്കല ഡിവൈ.എസ്.പി പി.നിയാസും അഞ്ചുതെങ്ങ് സി.ഐ ചന്ദ്രദാസൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ്ചെയ്തത്.
വെട്ടൂർ വില്ലേജിൽ വെന്നിക്കോട് വാലേന്റെ കുഴി ചരുവിള പുത്തൻവീട്ടിൽ മുശിട് എന്ന് വിളിക്കുന്ന കബീർ (57), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ സമീർ (33), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ നവാബ് (25), അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് സമീപം കൊച്ചിക്കളം വീട്ടിൽ ഷൈല എന്ന് വിളിക്കുന്ന സൈനുലാബ്ദീൻ (59) എന്നിവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. ക്ലാസ് തുറന്നപ്പോൾ സ്കൂളിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസങ്ങൾ കണ്ട സ്കൂൾ അധികൃതർ കുട്ടിയിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു.
ഇവർ ഉടനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു. കുട്ടിക്ക് കൗൺസലിംഗും കൊടുത്തു. വിദ്യാർത്ഥിനിയുടെ മൊഴി വനിതാ പൊലീസ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിരിക്കുകയാണ്. കുട്ടിയെ പീഡിപ്പിച്ചത് അയൽവാസികളും കടലിൽ പണിക്കുപോകുന്നവരുമാണ്. ഇവരെ പല പല സ്ഥലത്തു നിന്നായിരുന്നുപോലീസ് പിടികൂടിയത്. പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി. ഇപ്പോൾ റിമാന്റിലാണ് പ്രതികൾ.
https://www.facebook.com/Malayalivartha
























