റോഡരികിലെ കുരിശുപള്ളിയിൽ പ്രാർത്ഥനയ്ക്കായി ചേച്ചിക്കൊപ്പം നിൽക്കുമ്പോൾ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് 37 വർഷം മുമ്പ് മകൾ മരിച്ചു.. ഇന്ന് അതെ സ്ഥലത്ത് പിതാവിനും ദാരുണാന്ത്യം!! ഞെട്ടലിൽ നാട്...

37 വർഷം മുൻപ് മകൾ അപകടത്തിൽ മരിച്ച സ്ഥലത്ത് പിതാവിനും ദാരുണാന്ത്യം. റിട്ട. സർവെ സൂപ്രണ്ടും ജോയ്‌സ് ടൂറിസ്റ്റ് ഹോം ഉടമയുമായ തെള്ളകം മ്യാലിൽ എം.കെ. ജോസഫാണ് (78) മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30ന് തെള്ളകം കുരിശുംതൊട്ടിക്ക് സമീപമായിരുന്നു അപകടം.
വീട്ടിൽ നിന്ന് കാരിത്താസ് ജംഗ്ഷനിലുള്ള ലോഡ്ജിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടയിലായിരുന്നു അപകടം. എതിരെ വന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ജോസഫിന്റെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
1985ൽ ജോസഫിന്റെ അഞ്ചു വയസുകാരിയായ മകൾ ജോയ്‌സ് മരിച്ചതും ഇവിടെയായിരുന്നു. റോഡരികിലെ കുരിശുപള്ളിയിൽ പ്രാർത്ഥനയ്ക്കായി ചേച്ചിക്കൊപ്പം നിൽക്കുമ്പോൾ നിയന്ത്രണം വിട്ടെത്തിയ കാർ ജോയ്‌സിനെ ഇടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























