കണ്ണൂരിൽ കാറും, ബൈക്കും കൂട്ടിയിടിച്ച് ഇന്ധന ടാങ്ക് പൊട്ടി തീപിടിച്ചു: ബോധരഹിതരായി ഇരുവശങ്ങളിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രക്കാർ: തേപ്പുപണിക്കാരനെ കാണാൻ എത്തിയ കര്‍ണാടക സ്വദേശിക്ക് ദാരുണാന്ത്യം! സാരമായി പൊള്ളലേറ്റ സുഹൃത്തിന്റെ വസ്ത്രത്തിനുള്ളിൽ കഞ്ചാവ്-തലനാരിഴയ്ക്ക് രക്ഷപെട്ട് കാറിൽ നിന്ന് ഇറങ്ങി ഓടിയ ഡ്രൈവർ

കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപം പഴയങ്ങാടി-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ ഇരുചക്രവാഹനവും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 25കാരന് ദാരുണാന്ത്യം. ബൈക് യാത്രികനായ കര്‍ണാടക ചിക്കമംഗ്ലൂര്‍ സ്വദേശി ശംശീര്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മാലികി(26) നെ ഗുരുതരമായി പൊള്ളലേറ്റനിലയില്‍ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് അപകടം നടന്നത്.
കര്‍ണാടകത്തില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ബൈകും പഴയങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈക് ഇടിച്ച ഉടന്‍ തന്നെ കാറിന്റെ ഇന്ധന ടാങ്ക് പൊട്ടുകയും തീപിടിക്കുകയുമായിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ വാഹനത്തില്‍ നിന്നും ഇറങ്ങിയതിനാല്‍ ഡ്രൈവര്‍ മൊറാഴ സ്വദേശി രാധാകൃഷ്ണന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ കാറും ബൈകും പൂര്‍ണമായും കത്തിനശിച്ചു. ആശുപത്രിയില്‍ എത്തിച്ചശേഷമാണ് ശംശീര്‍ മരിക്കുന്നത്.
അപകടം നടന്നയുടൻ കാറിനും ബൈക്കിനും തീ പിടിച്ചത് പരിസരമാകെ ഏറെനേരം പരിഭ്രാന്തി പരത്തി. മുരിക്കഞ്ചേരി കുഞ്ഞരയാലിന് സമീപത്തെ വിമുക്തഭടൻ ജി.രാധാകൃഷ്ണനും സഹോദരി കമലാക്ഷിയും സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്. ഇവർ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് പോകാൻ കണ്ണപുരം റെയിൽവേ സ്റ്റേഷനിലേക്ക് വരികയായിരുന്നു. കാറും ബൈക്കും കൂട്ടിയിടിച്ച ഉടനെ ബൈക്ക് യാത്രക്കാർ ഇരുവശങ്ങളിലേക്ക് തെറിച്ചുവീണു. അപ്പോൾത്തന്നെ ഇരുവർക്കും ബോധം നഷ്ടപ്പെട്ടു. ഇരുവരെയും ആംബുലൻസിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിച്ചെങ്കിലും മുഹമ്മദ് ഷംസീറിനെ രക്ഷിക്കാനായില്ല.
കണ്ണപുരം പൊലീസും കണ്ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് പഴയങ്ങാടി- പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.അതേ സമയം അപകടത്തിൽ സാരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ ചിക്മഗളൂർ സ്വദേശി മാലിക്‌ദീനിൽനിന്ന് മയക്കുമരുന്ന് കണ്ടെടുത്തു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴാണ് വസ്ത്രങ്ങൾക്കിടയിൽനിന്ന് എം.ഡി.എം.എ. ഉൾപ്പെടെയുള്ള മയക്കുമരുന്ന് ലഭിച്ചത്.
പരിയാരം പോലീസ് ഇവ കസ്റ്റഡിയിലെടുത്തു. പരിയാരം എസ്.ഐ. നിബിൻ ജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ചിക്മഗളൂരിൽനിന്നെത്തിയ ഇവരുടെ ബന്ധുക്കളെ പോലീസ് ചോദ്യംചെയ്തു. ബൈക്ക് അമിതവേഗത്തിലായിരുന്നുവെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ശാന്തിപുരയിൽ ടെക്സ്റ്റൈൽ ഷോപ്പ് നടത്തുന്ന മുഹമ്മദ് ഷംസീർ തേപ്പുപണിക്കാരനായ മാലിക് ദിനിനെ കാണാനാണ് കണ്ണൂരിലെത്തിയതെന്നാണ് വിവരം. ബൈക്കിൽ തീപിടിക്കുന്ന വസ്തുക്കളുണ്ടായിരുന്നോ എന്നത് ശാസ്ത്രീയ അന്വേഷണത്തിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കണ്ണപുരം പോലീസ്.
കണ്ണപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം ഷംഷീറിന്റെ മൃതദേഹം ബന്ധുക്കളെത്തി സംസ്‌കാര ചടങ്ങുകള്‍ക്കായി സ്വദേശത്തേക്ക് കൊണ്ടുപോയി. കണ്ണൂര്‍ ജില്ലയില്‍ സ്ഥിരമായി അപകടം നടക്കുന്ന റോഡുകളിലൊന്നാണ് പഴയങ്ങാടി കെ. എസ്. ടി.പി റോഡ്.വാഹനങ്ങളുടെ അമിതവേഗതയാണ് ഇവിടെ അപകടം നിത്യസംഭവമായി മാറാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഈ മേഖലയില്‍ ട്രാഫിക്ക് സിഗ്‌നലുകളോ പൊലിസോയില്ലാത്തത് വാഹനങ്ങളുടെ അമിതവേഗതയ്ക്കു കാരണമായി മാറുന്നുണ്ട്. ദേശീയ പാതയിലൂടെ വരേണ്ട ചരക്കുലോറികള്‍ ഇതുവഴിയാണ് വരുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെയില്‍ ചെറുതും വലുതമായ അപകടങ്ങളില്‍ പത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
https://www.facebook.com/Malayalivartha























