Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിഖിതയുടെ ജീവനെടുത്ത രണ്ടാം കെട്ട് : കിടപ്പുമുറിയിൽ ആ അലർച്ച... തോർത്ത് കൊണ്ട് കഴുത്ത് മുറുക്കി, വിളക്കിന്റെ കൂര്‍ത്ത ഭാഗം കൊണ്ട് വയറ്റില്‍ ആഞ്ഞ് കുത്തി, മരണം ഉറപ്പാക്കാൻ വിളക്ക് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി: കമ്പിപ്പാര കൊണ്ട് കതക് കുത്തിത്തുറന്ന വീട്ടുകാർ കണ്ടത് കൈയിലും, ദേഹത്തും രക്തം പുരണ്ട് അക്രമാസക്തനായ അനീഷിനെ:- നിഖിതയുടെ കൊലപാതകം ആസൂത്രിതം

07 SEPTEMBER 2022 09:48 AM IST
മലയാളി വാര്‍ത്ത

വര്‍ക്കലയില്‍ നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ, ആസൂത്രിതമായാണ് അനീഷ് കൊലപാതകം നടത്തിയതെന്ന് പോലീസ്. വര്‍ക്കല അയന്തി മൂന്നുമുക്ക് വിളയില്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ നിഖിത(ദേവു-26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിഖിതയുടെ കഴുത്തില്‍ തോര്‍ത്തുപയോഗിച്ചു ഞെരുക്കുകയും വിളക്കിന്റെ കൂര്‍ത്തഭാഗംകൊണ്ട് വയറ്റില്‍ കുത്തുകയും ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. തുടര്‍ന്നാകാം വിളക്കുപയോഗിച്ചു തലയ്ക്കടിച്ചതെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തില്‍ നിഖിതയുടെ തല തകര്‍ന്നിരുന്നു.

ഭാര്യയെ സംശയമുണ്ടായിരുന്നതായി ചോദ്യംചെയ്യലില്‍ അനീഷ് പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. ചോദ്യംചെയ്യലില്‍ അനീഷ് കുറ്റവും സമ്മതിച്ചു. മൂന്ന് മാസം മുമ്പായിരുന്നു അനീഷിന്റെയും നിഖിതയുടെയും വിവാഹം നടന്നത്. നിഖിതയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. കുടുംബങ്ങള്‍ നിശ്ചയിച്ച പ്രകാരമാണ് അനീഷിന്റെയും നിഖിതയുടെയും വിവാഹം നടന്നത്.

10 ദിവസം കഴിഞ്ഞ് ഇരുവരും വിദേശത്ത് പോവുകയും ചെയ്തിരുന്നു. ദുബായിലേയ്ക്ക് പോയ നിഖിതയും ഭര്‍ത്താവും ഒമ്പത് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അതിനുശേഷമുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ബന്ധുക്കളുടെ നിഗമനം. അനീഷിന്റെ ചികിത്സയ്ക്കായി സെപ്റ്റംബര്‍ ഒന്നിനാണ് ഇവര്‍ നാട്ടില്‍ മടങ്ങിയെത്തിയത്.

വിവാഹശേഷം നിഖിത വളരെ സന്തോഷവതിയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ദുബായില്‍നിന്ന് വീഡിയോകോള്‍ ചെയ്യുമ്പോഴെല്ലാം നിഖിത സന്തോഷത്തിലായിരുന്നുവെന്നും അവര്‍ പറയുന്നു. അനീഷിന്റെ പെരുമാറ്റത്തിലും സംശയമൊന്നും തോന്നിയിരുന്നില്ലെന്ന് അവർ പറയുന്നു. അനീഷിന്റെ ഫോണില്‍നിന്ന് തിങ്കളാഴ്ച രാത്രി നിഖിത, അമ്മ ഉഷയെ വിളിച്ചിരുന്നു.

 

തിരുവോണത്തിനുശേഷം വീട്ടിലെത്തുമെന്നു പറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്. നിഖിതയ്ക്ക് സുഖമില്ലെന്നു പറഞ്ഞാണ് ചൊവ്വാഴ്ച പുലര്‍ച്ചേ ഭര്‍ത്തൃവീട്ടില്‍നിന്ന് ഫോണ്‍ വന്നത്. അനീഷിന്റെ അച്ഛന്റെ ഫോണില്‍നിന്നാണ് വിളിയെത്തിയത്. നിഖിതയ്ക്ക് അത്യാഹിതമുണ്ടായെന്നും എത്രയും വേഗം എത്തണമെന്നും ആവശ്യപ്പെട്ടതായി നിഖിതയുടെ ബന്ധുക്കൾ പറയുന്നു.


അനീഷിന്റെ സംശയരോഗമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പോലീസ് നിഗമനം. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ഓടെയായിരുന്നു സംഭവം. പുലര്‍ച്ചെ കിടപ്പുമുറിയില്‍നിന്ന് നിഖിതയുടെ കരച്ചില്‍ കേട്ടിരുന്നു. ഇതു കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ വിളിച്ചെങ്കിലും കതകു തുറന്നില്ല. തുടര്‍ന്ന് സമീപത്തു താമസിക്കുന്ന ബന്ധുക്കളെ വിളിച്ചുണര്‍ത്തി അവരുടെ സഹായത്തോടെ കമ്പിപ്പാരയുപയോഗിച്ച് കതക് കുത്തിത്തുറക്കുകയായിരുന്നു.

 

മുറിക്കുള്ളില്‍ കയറിനോക്കിയപ്പോള്‍ നിഖിത രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. അനീഷ് അക്രമാസക്തനായി മുറിക്കുള്ളിലുണ്ടായിരുന്നു. അനീഷിന്റെ കൈയിലും ദേഹത്തും രക്തം പുരണ്ടിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. അനീഷിന്റെ അച്ഛന്‍ അശോകന്‍, അമ്മ ഷീബ, സഹോദരന്‍ അജീഷ് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അതേ സമയം, നിഖിതയുടെ ദാരുണ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് ബന്ധുക്കളും, നാട്ടുകാരും. ആരുമായും പിണങ്ങാത്ത സൗമ്യശീലയായ പെൺകുട്ടിയായിരുന്നു നിഖിത. അച്ഛന് പനി വന്ന് ഇൻജെക്ഷൻ എടുത്തെന്ന് പറഞ്ഞാൽ പോലും തലകറങ്ങി വീഴുന്ന സ്വഭാവമായിരുന്നു നിഖിതയുടേതെന്ന് സഹോദരി പറയുന്നു. എന്നിട്ടും ഇത്ര ക്രൂരമായ മരണം നിഖിതയ്ക്ക് സംഭവിച്ചതിന്റെ ഞെട്ടലിലാണ് കുടുംബം. ഇപ്പോഴും ഇരുവരുടെയും വിവാഹ ഹാരം വീടിന് മുമ്പിലെ മരക്കൊമ്പിൽ ഉണങ്ങിയ നിലയിൽ കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (34 minutes ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (39 minutes ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (44 minutes ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (51 minutes ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (1 hour ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (1 hour ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (1 hour ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (1 hour ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (2 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (3 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (3 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (4 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (5 hours ago)

Malayali Vartha Recommends