കൊലപാതകം നടക്കുന്ന സമയം ഭയങ്കര മഴയായിരുന്നു; വീട്ടിലുണ്ടായിരുന്ന മാതാപിതാക്കളും അനുജത്തിയും ഒന്നുമറിഞ്ഞില്ല; നായ്ക്കളുടെ നിറുത്താതെ ഉള്ള കുര കേട്ട് വന്നു നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; രക്തത്തിൽ കുളിച്ച് തറയിൽ കിടന്ന് ജീവനായി പിടയുന്ന ലിജ; 14 വർഷം മുമ്പ് നടന്ന പ്രണയ വിവാഹം; ഇതിനിടയിൽ 'ആ സംശയത്തിൽ' വേർപിരിഞ്ഞു; മാറി താമസിക്കുന്നതിനിടെ കുട്ടികളെ കാണാൻ തിങ്കളാഴ്ചയെത്തി; ഭാര്യയുമായി സംസാരിച്ചിരിക്കുന്നതിനിടയിൽ സംഭവിച്ചത്!

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അന്യസംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ച സംഭവം വളരെ വേദനയോടെയാണ് നാം അറിഞ്ഞത്. ഈ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തേക്ക് വരികയാണ്. മൂന്ന് മക്കളാണ് ഇപ്പോൾ അനാഥരായിരിക്കുന്നത്. പള്ളിക്കര പിണർമുണ്ടയിൽ ഊത്തിക്കര ഭാസ്കരന്റെ മകൾ ലിജയാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്.
വീടിനടുത്തുള്ള പ്ലൈവുഡ് കമ്പനിയിൽ ഒരുമിച്ച് ജോലി ചെയ്യുകയായിരുന്നു ഇവർ. അതിനിടയിൽ പ്രണയത്തിലായി. 14 വർഷം മുമ്പായിരുന്നു പ്രണയ വിവാഹം നടന്നത്. തുടർന്ന് ലിജയുടെ വീട്ടിൽ ഇവർ താമസിക്കുവാൻ തുടങ്ങി.
എന്നാൽ ലിജയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയം ഇവർക്കിടയിൽ ഉടലെടുത്തു. അങ്ങനെ ഇവർക്കിടയിൽ വഴക്കുണ്ടായി. തുടർന്ന് രണ്ടു മാസം മുന്നേ വീട്ടിൽ നിന്ന് സാജൻ മാറി താമസിക്കാൻ തുടങ്ങി. തിങ്കളാഴ്ച രാത്രി 10 മണിക്ക് സാജൻ പലഹാരങ്ങളുമായി ലിജയെയും മക്കളെയും കാണാൻ വന്നു. ലിജയുമായി രാത്രി വീടിനു പിന്നിലിരുന്ന് സംസാരിക്കുകയും ചെയ്തു. അപ്പോഴായിരുന്നു കൊലപാതകം നടന്നത്.
സംഭവം നടക്കുമ്പോൾ മഴയായിരുന്നു. വീട്ടിലുണ്ടായിരുന്ന മാതാപിതാക്കളും അനുജത്തിയും ഈ സംഭവമറിഞ്ഞതേയില്ല. നായ്ക്കൾ നിറുത്താതെ കുരയ്ക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് രക്തത്തിൽ കുളിച്ച് തറയിൽ കിടക്കുന്ന ലിജയെ ഇവർ കണ്ടത്. ബന്ധുക്കൾ ചേർന്ന് പഴങ്ങനാട്ടെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ രാവിലെ വഴിയിൽ ചെരുപ്പും മുണ്ടും കണ്ടു. അപ്പോൾ നടത്തിയ അന്വേഷണത്തിൽ സാജനെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ലിജയുടെ വീടിനു താഴെയുള്ള വിജനമായ പറമ്പിലുള്ള മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു ഭർത്താവ് ഒഡിഷ സ്വദേശി സുക്രുവെന്ന സാജൻ തൂങ്ങി മരിച്ചത്.
https://www.facebook.com/Malayalivartha























