'നമ്മുടെ നികുതിപ്പണമാണ് ഇവറ്റകൾ ശമ്പളമായി എണ്ണിവാങ്ങുന്നത്; ഒപ്പം അറ്റൻഡർ എന്ന തസ്തിക കയ്യാളുന്നവൻ പിൻപ്പറ്റുന്ന കിമ്പളം വേറെയും. എന്നിട്ടും കണ്ണിനു താഴെ മുറിവേറ്റ കുഞ്ഞിൻ്റെ മുറിവ് വൃത്തിയാക്കാൻ ഇവറ്റകൾക്ക് വയ്യാ! ഏറ്റവും ഗൗരവതരവും അടിയന്തിരമായ ഇടപെടൽ നടത്തേണ്ടതുമായ ഒരു വിഷയത്തിന്മേൽ ഭരണപക്ഷവും പ്രതിപക്ഷവും തികഞ്ഞ നിസ്സംഗത പാലിക്കുന്നത് കാണുമ്പോൾ വല്ലാത്ത അമർഷവും വിഷമവും തോന്നുന്നു...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

കഴിഞ്ഞ ദിവസമാണ് പതനതിട്ടയിൽ പേവിഷബാധയേറ്റ് കുട്ടി മരിച്ചത്. ഇതിനുപിന്നാലെ ആരോഗ്യവകുപ്പിന്റെ അനാസ്ഥയെ തുറന്നുകാട്ടി മാതാപിതാക്കൾ രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെ കടുത്ത ആരോപണങ്ങൾ ഉയർത്തി അഞ്ജു പാർവതി പ്രഭീഷ് രംഗത്ത് എത്തിയിരിക്കുകയാണ്. നമ്മുടെ നികുതിപ്പണമാണ് ഇവറ്റകൾ ശമ്പളമായി എണ്ണിവാങ്ങുന്നത്; ഒപ്പം അറ്റൻഡർ എന്ന തസ്തിക കയ്യാളുന്നവൻ പിൻപ്പറ്റുന്ന കിമ്പളം വേറെയും. എന്നിട്ടും കണ്ണിനു താഴെ മുറിവേറ്റ കുഞ്ഞിൻ്റെ മുറിവ് വൃത്തിയാക്കാൻ ഇവറ്റകൾക്ക് വയ്യാ! ഏറ്റവും ഗൗരവതരവും അടിയന്തിരമായ ഇടപെടൽ നടത്തേണ്ടതുമായ ഒരു വിഷയത്തിന്മേൽ ഭരണപക്ഷവും പ്രതിപക്ഷവും തികഞ്ഞ നിസ്സംഗത പാലിക്കുന്നത് കാണുമ്പോൾ വല്ലാത്ത അമർഷവും വിഷമവും തോന്നുന്നു. കിറ്റുകൾക്ക് മേൽ വീണുപ്പോയ ഒരു ജനതയ്ക്ക് ചോദ്യം ചോദിക്കാനും ശബ്ദിക്കാനും എന്തവകാശം? എന്ന് ചോദിക്കുകയാണ് അവർ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
വെൽ പ്ലാൻഡ് ആയിട്ടുള്ള ഒരു പ്രൊപ്പഗാണ്ടയിലും കൂലിയെഴുത്ത് മാധ്യമപ്പടയുടെ പരിലാളനയിലുമായി തഴച്ചു വീർത്ത വലിയൊരു എയർ ബബിൾ മാത്രമാണ് നമ്പർ 1 ആരോഗൃ കേരളം. പേവിഷ ബാധയേറ്റ് കുഞ്ഞ് നഷ്ടപ്പെട്ട ഒരമ്മ അവരുടെ കുഞ്ഞ് നേരിട്ട ഭീകരമായ അനാസ്ഥയെ തുറന്നു കാട്ടുമ്പോൾ പതിവുപോലെ ന്യായീകരണ അടിമകൾ രംഗത്ത് വരുന്നുണ്ട്. ഇത്തവണ അടിമക്കൂട്ടങ്ങളുടെ ആരോപണം ആ അമ്മ മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞു കൂവുന്നില്ല എന്നാണ്.
എടേയ് അടിമകളെ, ഏറ്റവും പ്രിയപ്പെട്ട ഒന്നിനെ നഷ്ടമായി നില്ക്കുന്ന ഒരവസ്ഥ വരുമ്പോൾ മനുഷ്യരുടെ കണ്ണിൽ നിന്നും കണ്ണീരല്ലടേയ് വരുക; മറിച്ച് ചങ്കു പൊടിയുന്ന ചോരയാണ്. എത്രയോ ദിവസങ്ങൾ ICU വിന് മുന്നിൽ ആരോഗ്യ കേരളത്തിൻ്റെ തള്ളും വിശ്വസിച്ച് ജീവനിൽ ജീവനായ കൊച്ച് മടങ്ങി വരുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരു സ്ത്രീയാണ് അവർ. അവസാനം ഒക്കെയും വെറും പൊള്ളയായ വാക്കുകളാണെന്ന തിരിച്ചറിവ് വരുന്നത് വെള്ള പുതപ്പിച്ച സ്വന്തം കുഞ്ഞിനെ കണ്ടപ്പോഴാണ്. ഇനി പ്രതീക്ഷിക്കാനൊന്നും ബാക്കിയില്ലെന്ന യാഥാർത്ഥൃത്തെ തിരിച്ചറിഞ്ഞപ്പോൾ അവർ പതം പറഞ്ഞിരിക്കാതെ കേരളത്തോട് ഉറക്കെ വിളിച്ചു പ്പറയുകയാണ് അവർ നേരിട്ട കൊടിയ അനീതിയെ കുറിച്ച്, അവരുടെ കുഞ്ഞ് നേരിട്ട കടുത്ത അനാസ്ഥയെ കുറിച്ച്. ഇനി ഒരു കുഞ്ഞിനും അത്തരമൊരു ദുര്യോഗമുണ്ടാവാതിരിക്കാനാണത്. ആ അമ്മ അക്കമിട്ട് നിരത്തുന്നുണ്ട് ആരോഗൃവകുപ്പിൻ്റെ കെടുകാര്യസ്ഥത.
അതിൽ ആരോഗ്യജീവനക്കാരുടെ കൃത്യവിലോപമുണ്ട്, സർക്കാരാശുപത്രികളുടെ ശോചനീയവസ്ഥയുണ്ട്, തളളി മറിക്കുന്ന ആരോഗ്യ മന്ത്രിയുടെ വകുപ്പ് പാവങ്ങളോട് കാട്ടുന്ന അനാസ്ഥയുടെ നേർച്ചിത്രമുണ്ട്. വാക്സിൻ മാഫിയയുടെ കളികളുണ്ട്. ഒപ്പം തെരുവ് നായയല്ല മറിച്ച് കഴുത്തിൽ ബെൽറ്റും തുടലുമുള്ള ജർമ്മൻ ഷെപ്പേർഡ് ഇനത്തിലെ നായയാണ് തൻ്റെ കുഞ്ഞിനെ കടിച്ചതെന്ന ഗൗരവകരമായ വെളിപ്പെടുത്തലുമുണ്ട്.
നായയുടെ കടിയേറ്റ കുഞ്ഞിനെ ആദ്യം കൊണ്ടുപോയ ആശുപത്രിയുടെ അനാസ്ഥ ആ അമ്മ വിവരിക്കുന്നത് ഇങ്ങനെയാണ് -അലക്കു സോപ്പ് കടയിൽ നിന്ന് വാങ്ങി നൽകിയപ്പോൾ ഡോക്ടർ നഴ്സിനോടു മുറിവ് വൃത്തിയാക്കാൻ പറഞ്ഞു. എന്നാൽ, നഴ്സ് അറ്റൻഡറോടും അറ്റൻഡർ ഞങ്ങളോടും മുറിവ് വൃത്തിയാക്കാൻ പറഞ്ഞു. ഞങ്ങളാണ് ഒടുവിൽ അതു ചെയ്തത്. കണ്ണിന്റെ താഴെയുള്ള മുറിവ് എങ്ങനെ കഴുകണമെന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു. കുഞ്ഞിനെ മറ്റ് ആശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ഇവിടെ മതിയായ ചികിത്സ ലഭിക്കുമെന്നാണ് അധികൃതർ പറഞ്ഞത്. " ഒന്നോർത്തു നോക്കൂ സേവനതല്പരതയിൽ മുന്നിൽ നില്ക്കുന്നുവെന്ന് അവകാശപ്പെടുന്ന സർക്കാർ ആശുപത്രിയിലെ ജീവനക്കാരുടെ സേവനം എത്രമേൽ മനുഷ്യത്വരഹിതമെന്ന്.
നമ്മുടെ നികുതിപ്പണമാണ് ഇവറ്റകൾ ശമ്പളമായി എണ്ണിവാങ്ങുന്നത്; ഒപ്പം അറ്റൻഡർ എന്ന തസ്തിക കയ്യാളുന്നവൻ പിൻപ്പറ്റുന്ന കിമ്പളം വേറെയും. എന്നിട്ടും കണ്ണിനു താഴെ മുറിവേറ്റ കുഞ്ഞിൻ്റെ മുറിവ് വൃത്തിയാക്കാൻ ഇവറ്റകൾക്ക് വയ്യാ! ഏറ്റവും ഗൗരവതരവും അടിയന്തിരമായ ഇടപെടൽ നടത്തേണ്ടതുമായ ഒരു വിഷയത്തിന്മേൽ ഭരണപക്ഷവും പ്രതിപക്ഷവും തികഞ്ഞ നിസ്സംഗത പാലിക്കുന്നത് കാണുമ്പോൾ വല്ലാത്ത അമർഷവും വിഷമവും തോന്നുന്നു. കിറ്റുകൾക്ക് മേൽ വീണുപ്പോയ ഒരു ജനതയ്ക്ക് ചോദ്യം ചോദിക്കാനും ശബ്ദിക്കാനും എന്തവകാശം?
https://www.facebook.com/Malayalivartha























