ഭാരത് ജോഡോ യാത്രയില്‍ നേതാക്കള്‍ ഹോട്ടലിൽ തങ്ങില്ല... പകരം സംവിധാനം ഇങ്ങനെ... യാത്രയുടെ ഭാഗമായ 230 പേര്‍ക്ക് വിശ്രമിക്കാനും അന്തിയുറങ്ങാനുമാണ് 60 കണ്ടെയ്‌നറുകള്‍ സജ്ജം...കാരവന് സമാനമായ സംവിധാനമാക്കി മാറ്റിയാണ് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കുന്നത്. 60 കണ്ടെയ്‌നറില്‍ എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള ഒരു കണ്ടെയ്‌നര്‍ രാഹുല്‍ ഗാന്ധിക്കാണ്

കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭാരത് ജോഡോ യാത്രയില്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്നത് 60 കണ്ടെയ്‌നറുകളില്‍. യാത്രയുടെ ഭാഗമായ 230 പേര്‍ക്ക് വിശ്രമിക്കാനും അന്തിയുറങ്ങാനുമാണ് 60 കണ്ടെയ്‌നറുകള്‍ സജ്ജമാക്കിയിട്ടുള്ളത്. ട്രക്കില്‍ ഘടിപ്പിച്ചാണ് കണ്ടെയ്‌നറുകളും പര്യടനം നടക്കുന്ന സ്ഥലങ്ങളിലേക്ക് എത്തിക്കുക.
'കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3570 കിലോമീറ്റര്‍ നീളുന്ന പര്യടനത്തിന്റെ ഭാഗമായ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള 119 സ്ഥിരം യാത്രികരും മറ്റ് അതിഥി യാത്രികരും ഈ കണ്ടെയ്‌നറുകളില്‍ താമസിക്കും. രണ്ടേക്കറോളം വരുന്ന താത്ക്കാലിക ക്യാമ്പ് സൈറ്റുകളില്‍ നിര്‍ത്തിയിടുന്ന കണ്ടെയ്‌നറുകളില്‍ ഭക്ഷണത്തിനോ യോഗങ്ങള്‍ ചേരാനോ സാധിക്കില്ല. അകത്ത് ടിവി ഇല്ല' - മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു.
തീവണ്ടിയിലെ സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റുകള്‍ക്ക് സമാനമാണ് കണ്ടെയ്‌നറുകളെന്ന് ഭാരത് ജോഡോ യാത്രയുടെ സംഘടാക സമിതി അധ്യക്ഷനായ ദ്വിഗ്‌വിജയ് സിങ് പറഞ്ഞു.കാരവന് സമാനമായ സംവിധാനമാക്കി മാറ്റിയാണ് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കുന്നത്. 60 കണ്ടെയ്‌നറില്‍ എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള ഒരു കണ്ടെയ്‌നര്‍ രാഹുല്‍ ഗാന്ധിക്കാണ്. ബാക്കിയുള്ള കണ്ടെയ്‌നറുകള്‍ പങ്കിട്ട് മറ്റുള്ളവരും താമസിക്കും. മുതിര്‍ന്ന നേതാക്കള്‍ക്കുള്ള കണ്ടെയ്‌നറില്‍ രണ്ട് ബെഡുകളുണ്ട്. മറ്റുള്ളവര്‍ക്കുള്ളതില്‍ ആറ് മുതല്‍ 12 ബെഡുകളുമാണുള്ളത്. എല്ലാ കണ്ടെയ്‌നറുകളിലും എയര്‍ കണ്ടീഷന്‍ സംവിധാനമില്ലെങ്കിലും ഫാനുകളുണ്ട്. ശുചിമുറി എല്ലാ കണ്ടെയ്‌നറിലുമുണ്ട്.
യാത്രയില്‍ പങ്കെടുക്കുന്ന പ്രദേശവാസികള്‍ക്ക് കണ്ടെയ്‌നറുകളില്‍ താമസസൗകര്യം ഒരുക്കുന്നില്ല. സ്ഥിരം യാത്രികരും സുരക്ഷാകാര്യങ്ങള്‍ ഉള്‍പ്പെടെ മറ്റു സംവിധാനങ്ങളിലുള്ളവര്‍ക്കുമാണ് ഇതില്‍ താമസ സൗകര്യം ഒരുക്കുക.യാത്രയ്‌ക്കൊപ്പം നീങ്ങാതെ കണ്ടെയ്‌നറുകള്‍ സ്ഥലത്തെ സുരക്ഷിതകേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്തിടുകയാണ് ചെയ്യുക.
ബുധനാഴ്ച മുതല്‍ രാഹുല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിലാണ് വിശ്രമിക്കുന്നത്. 150 ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പര്യടനം 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും കടന്നുപോകും.
എന്നാല്‍ ബോംബല്ല, പടക്കം പോലുള്ള വസ്തുവാണ് എ.കെ.ജി സെന്ററിന് നേരെയെറിഞ്ഞതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസിലായത്.ആക്രമണത്തിനു പിന്നാലെ ആരോപണ- പ്രത്യാരോപണങ്ങളുമായി ഭരണ-പ്രതിപക്ഷ കക്ഷികള്‍ നിയമസഭയിലടക്കം രംഗത്തെത്തിയിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha























