റബ്ബർ സ്റ്റാമ്പായി ഇരിക്കാൻ വേറെ ആളെ നോക്കണം! എല്ലാത്തിനും കാരണം പിണറായി... സർക്കാരിനെതിരെ തുറന്നടിച്ച് ഗവർണർ!

സംസ്ഥാന സർക്കാരിനെതിരെ വീണ്ടും തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് വന്നിരിക്കുന്നത്. താൻ റബർ സ്റ്റാംപ് അല്ലെന്നും നിയമവും ഭരണഘടനയും കീഴ്‌വഴക്കങ്ങളും അനുസരിച്ചു മാത്രമേ ബില്ലുകളിൽ ഒപ്പിടുന്ന കാര്യത്തിലടക്കം തീരുമാനമെടുക്കൂ എന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന വേളയിൽ വ്യക്തമാക്കി.
ഇതാേടെ ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ ലോകായുക്താ ബിൽ ഉൾപ്പടെയുള്ളവയിൽ ഒപ്പിടില്ലെന്നും സർക്കാരുമായി ഒരു തുറന്ന പോരിനാണ് ഗവർണറുടെ നീക്കമെന്നും ഏറക്കുറെ വ്യക്തമായിരിക്കുകയാണ്. 'ജനാധിപത്യ സർക്കാരിന് ഏത് നിയമം കൊണ്ടുവരാനും ബില്ലുകൾ അവതരിപ്പിക്കാനും അവകാശമുണ്ട്.
എന്നാൽ അത് നിയമമാകണമെങ്കിൽ താൻ തന്നെ ഒപ്പിടണം, സർവകലാശാലകളുടെ സ്വയം ഭരണാവകാശം അട്ടിമറിക്കുന്ന ഒന്നിനും കൂട്ടു നിൽക്കില്ല.രാഷ്ട്രീയമായി സർവകലാശാലകളെ കയ്യടക്കാൻ അനുവദിക്കില്ല. നിയമം തകർക്കാൻ സർക്കാർ തന്നെ ശ്രമിക്കുമ്പോൾ കൂട്ടുനിൽക്കാനാവില്ല.
സർവകലാശാലകളിലെ സ്വയം ഭരണാവകാശം പരിപാവനമാണ്. അതിൽ വെള്ളം ചേർക്കാൻ ഒരിക്കലും താൻ അനുവദിക്കില്ല' എന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗ്യത ഇല്ലാത്ത ബന്ധുക്കളെ സർവകലാശാലകളിൽ നിയമിക്കാൻ അനുവദിക്കില്ലെന്ന പറഞ്ഞ ഗവർണർ മുഖ്യമന്ത്രിയുടെ അറിവില്ലാതെ സ്റ്റാഫംഗത്തിന്റെ ബന്ധുവിന് എങ്ങനെ നിയമനം കിട്ടുമെന്ന ചോദ്യം ഇതോടൊപ്പം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.
ജനാധിപത്യ സര്‍ക്കാരിന് ഏത് നിയമം കൊണ്ടുവരാനും ബില്ലുകള്‍ അവതരിപ്പിക്കാനും അവകാശമുണ്ട്. എന്നാല്‍ അത് നിയമമാകണമെങ്കില്‍ താന്‍ ഒപ്പിടണമെന്നും തന്റെ സ്ഥാനത്തിന് അനുയോജ്യമല്ലാത്ത ഒന്നും ചെയ്യില്ലെന്നും സര്‍വകലാശാലകളിലെ രാഷ്ട്രീയ കൈയടക്കല്‍ അനുവദിക്കില്ലെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞുവയ്ക്കുന്നത്.
കുറ്റാരോപണം നേരിടുന്നവർക്ക് ജഡ്ജിയാവാൻ പറ്റില്ല. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് നിയമം ബാധകമല്ലാതാവില്ല. ഒരു ബില്ലും രാജ്ഭവനിൽ എത്തിയിട്ടില്ല. ബില്ലുകളെ പറ്റി വായിച്ചുള്ള അറിവ് മാത്രം. നിയമ വിരുദ്ധ നടപടികൾ നിയമ വിധേയമാക്കാനാണ് ചില ബില്ലുകൾ.
നിയമം തകർക്കാൻ ഗവൺമെന്റ് തന്നെ ശ്രമിക്കുമ്പോൾ കൂട്ടു നിൽക്കാനാവില്ല. താൻ ചാൻസലറായി തുടരുമ്പോൾ സർവകലാശാലകളിലെ എക്‌സിക്യൂട്ടീവിന്റെ ഇടപെടലുകൾക്ക് കൂട്ടു നിൽക്കാനാവില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ തന്നെയാണ് നിലപാട് കടുപ്പിച്ച് ഗവർണർ എത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്തയിൽ വിധി പറയാനിരിക്കെ സർക്കാർ പിടിവാശി വിട്ട് അനുനയത്തിലേക്ക് നീങ്ങാനും സാധ്യതയേറെയുണ്ട്. ഇത്രയധികം വിവാദം സൃഷ്ടിച്ച ശേഷം ബില്ലിൽ ഒപ്പിട്ടാൽ ബിജെപി-സിപിഎം ഒത്തുകളി എന്ന ആക്ഷേപം പ്രതിപക്ഷം ശക്തമാക്കും എന്നതുറപ്പാണ്.
https://www.facebook.com/Malayalivartha


























