കാട്ടാക്കടയിൽ അച്ഛനും മകൾക്കും മർദ്ദനമേറ്റ സംഭവം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം കാട്ടാക്കടയിൽ മകളുടെ മുമ്പിൽ വെച്ച് പിതാവിനെ മർദ്ദിച്ച കേസിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സംഭവത്തിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
എന്നാൽ പരാതിക്കാരനായ പ്രേമനൻ സ്ഥിരം പ്രശ്‌നക്കാരനാണെന്നാണ് പ്രതികളുടെ വാദം. മാത്രമല്ല പ്രശ്‌നമുണ്ടാക്കാനും ദൃശ്യങ്ങൾ പകർത്താനും ആളെയും കൂട്ടിയാണ് പ്രേമനൻ എത്തിയത് എന്നും പ്രതികൾ ആരോപിക്കുന്നു. മാത്രമല്ല മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് ജാമ്യമില്ലാ കുറ്റം പോലീസ് ചുമത്തിയതെന്നും പ്രതികളുടെ ജാമ്യ ഹർജിയിൽ പറയുന്നു.
അതേസമയം തന്നെ പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. കൂടാതെ മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മർദ്ദിച്ചവരാണ് പ്രതികൾ. കൂടാതെ വീഢിയോയിൽ കാണുന്ന ദൃശ്യങ്ങളും ശബ്ദവും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതിനാൽ പ്രതികളുടെ അറസ്റ്റ് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. എന്നാൽ നിലവിൽ കേസിൽ പ്രതികളായ അഞ്ചു ജീവനക്കാരും സസ്‌പെൻഷനിലാണ്. ഇവർ ഒളിവിലാണെന്നു പോലീസും അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























