പോലീസിന്റെ പെരുമാറ്റവും സേവന നിലവാരവും ആത്മാഭിമാനവും അച്ചടക്കവും ഉയർത്തുന്നതിൽ അതുല്യമായ സംഭാവന നൽകിയ വ്യക്തിയാണ് നമ്മെ വിട്ടു പോയത്; വലിയ ദുഃഖം ആണ് എനിക്കീ വേർപാട്; കേരള ജനതയ്ക്കും കേരളത്തിലെ പോലീസുകാർക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ആഭ്യന്തരമന്ത്രി! അതീവ ദുഃഖത്തോടെ ജേക്കബ് പുന്നൂസ്
കോടിയേരി ബാലകൃഷ്ണന്റെ മരണത്തിൽ ദുഃഖിതനായി ജേക്കബ് പുന്നൂസ്. അദ്ദേഹത്തിന്റെ ഓർമ്മകളാണ് അദ്ദേഹം പങ്കു വച്ചത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
അതീവ ദുഃഖത്തോടെയാണീ വാക്കുകൾ കുറിയ്ക്കുന്നത്. കേരള ജനതയ്ക്കും കേരളത്തിലെ പോലീസുകാർക്കും ഒരിക്കലും മറക്കാൻകഴിയാത്ത ആഭ്യന്തരമന്ത്രി! കോൺസ്റ്റബിൾ ആയിച്ചേർന്ന ഭൂരിഭാഗം പോലീസുകാരും 30 വർഷം സേവനം ചെയ്തു കോൺസ്റ്റബിൾ ആയിത്തന്നെ റിട്ടയർ ചെയ്യുന്ന പരിതാപകരമായ അവസ്ഥയിൽ നിന്നു, യോഗ്യരായവർക്കെല്ലാം 15 കൊല്ലത്തിൽ HCറാങ്കും 23 കൊല്ലത്തിൽ ASI റാങ്കുംഇന്ത്യയിൽ ആദ്യമായി നൽകിയ വ്യക്തി.
അദ്ദേഹം നടപ്പാക്കിയ ജനമൈത്രി പോലീസു വഴി പോലീസുകാർ കുടുംബ മിത്രങ്ങളായും സ്റ്റുഡന്റ് പോലീസ്കേഡറ്റ്പദ്ധതി വഴി പോലീസുകാർ കുട്ടികൾക്ക് അദ്ധ്യാപകരായും അധ്യാപകർ സ്കൂളിലെ പോലീസ്ഉദ്യോഗസ്ഥരും ആയും മാറി. കേരളത്തിലെ ആയിരക്കണക്കിന്എക്സ്സർവീസ്കാരെ HomeGuard കളാക്കി പോലീസിന്റെയും നാട്ടുകാരുടെയും സഹായികളാക്കി.
കേരളത്തിൽ ആദ്യമായി തണ്ടർബോൾട് commando ഉള്ള ബറ്റാലിയനും തീരദേശ പോലീസും കടലിൽ പോകാൻ പോലീസിന്ബോട്ടുകളും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന തീരദേശ ജാഗ്രത സമിതികളും അദ്ദേഹമാണ്സ്ഥാപിച്ചത്. ശബരിമലയിൽ Virtual Digital Queue തുടങ്ങാനും ആദ്ദേഹം പച്ചക്കൊടി കാട്ടി. ഇന്ന്പോലീസിനെ വിളിക്കുന്ന സിവിൽ പോലീസ്ഓഫീസർ എന്ന വിളിപ്പേര്പോലീസിനു നൽകിയത്ശ്രീ കോടിയേരി ആണ്. ഇന്ത്യയിലെ ഏറ്റവും സമഗ്രവും ജനാധിപത്യപരവൂമായ police act നിയമസഭയിൽഅവതരിപ്പിച്ചതുംനടപ്പാക്കിയതും മറ്റാരുമല്ല.
എല്ലാ പോലീസ് സ്റ്റേഷനിലും കമ്പ്യൂട്ടർ നൽകി, എല്ലാ പോലീസ് സ്റ്റേഷനിലും internet connection നൽകി, പോലീസിന്റെ കമ്പ്യൂട്ടർവൽകരണം ജനങ്ങൾക്ക് അനുഭവ വേദ്യമാക്കിയതും അദ്ദേഹം. ട്രാഫിക്ബോധവൽക്കരണത്തിന്, ഒരു പക്ഷേ ലോകത്തിൽആദ്യമായി, ഒരു Mascot.
"പപ്പു സീബ്ര " കേരളത്തിൽ ഉടനീളം കുട്ടികളുടെ ഇഷ്ടതോഴനായതും അദ്ദേഹം വഴി!! മൊബൈൽഫോൺ എന്നത്senior ഉദ്യോഗസ്ഥരുടെ വിലപ്പെട്ടസ്വകാര്യ അഭിമാനമായിരുന്ന 2009ൽ, ഇന്ത്യയിൽ ആദ്യമായി, സ്റ്റേഷനുകളിൽ ജോലി എടുക്കുന്ന പോലീസുകാർക്ക് സർക്കാർ ചെലവിൽ ഔദ്യോഗിക mobile connection നൽകിയതും ഇദ്ദേഹമാണെന്നത് പ്രത്യേകം ഓർക്കുന്നു.
അതേസമയം അച്ചടക്കം പാലിപ്പിക്കുന്നതിലും തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുന്നതിലും അദ്ദേഹത്തിന് യാതൊരു ചാഞ്ചല്യവും ഇല്ലായിരുന്നു താനും. പോലീസിന്റെ പെരുമാറ്റവും സേവന നിലവാരവും ആത്മാഭിമാനവും അച്ചടക്കവും ഉയർത്തുന്നതിൽ അതുല്യമായ സംഭാവന നൽകിയ വ്യക്തിയാണ് നമ്മെ വിട്ടു പോയത്. വലിയ ദുഃഖം ആണ് എനിക്കീ വേർപാട് അഭിവാദനങ്ങൾ
https://www.facebook.com/Malayalivartha