ആത്മനിയന്ത്രണം കൈവിടാതെ, മകന് ഫ്‌ളൈയിങ് കിസ്സ് നൽകി, നെഞ്ചോട് ചേര്‍ത്ത് പിടിച്ച ജഴ്‌സിയില്‍ ഉമ്മവച്ച് പതിവ് പോലെ മകനോട് പറഞ്ഞു.... 'ഓള്‍ ദ ബെസ്റ്റ്
ഏതാനും വർഷം മുമ്പ് തിരുവനന്തപുരത്തെ കോളജുകളിലെ ബാസ്കറ്റ് ബോൾ കോർട്ടുകളിൽ നിറഞ്ഞു നിന്ന താരമായിരുന്നു വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ച രോഹിത് രാജ്. മാർ ഇവാനിയോസ് കോളജിൽ 2016 മുതൽ 2019 വരെ ബികോം വിദ്യാർഥിയായിരുന്ന രോഹിത് രാജ് ഒട്ടേറെ ടൂർണമെന്റുകളിൽ കോളജിനു വേണ്ടി കോർട്ടിൽ ഇറങ്ങി മികച്ച പ്രകടനം കാഴ്ചവച്ചതായി അധ്യാപകരും സഹപാഠികളും ഓർമിക്കുന്നു. തൃശൂർ മടത്തറ സ്വദേശിയായ രോഹിത് ബാസ്കറ്റ് ബോൾ താരമെന്ന മികവിൽ സ്പോർട്സ് ക്വോട്ടയിൽ പ്രവേശനം നേടിയാണ് മാർ ഇവാനിയോസിൽ എത്തുന്നത്. താമസിയാതെ കോളജിലെ ബാസ്കറ്റ് ബോൾ ടീം അംഗമായി. സെന്റ് തോമസ് ഹോസ്റ്റലിൽ ആയിരുന്നു അക്കാലത്ത് താമസം. ബിരുദ പഠനശേഷം നാട്ടിലേയ്ക്ക് മടങ്ങിയെങ്കിളിലും രോഹിത്തിന്റെ തുടർപഠനവും മറ്റു വിവരങ്ങളും സഹപാഠികൾ അറിഞ്ഞിരുന്നു.
മുന്‍ ബാസ്‌ക്കറ്റ്‌ബോള്‍ താരമായിരുന്നു രോഹിതിന്റെ അമ്മ ലതിക. കുട്ടിക്കാലം മുതല്‍ രോഹിത് രാജിന്റെ ഓരോ യാത്രയും. മകന്‍ ഒരിക്കലെങ്കിലും ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കണമെന്ന് ആഗ്രഹിച്ച ലതിക രോഹിത്തിനെയും കൊണ്ടായിരുന്നു കോര്‍ട്ടുകളില്‍ പരിശീലനത്തിന് പോയിരുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുമ്പ് ബാഗും ഭക്ഷണവും പാക്ക് ചെയ്ത് ഓള്‍ ദ ബെസ്റ്റ് പറഞ്ഞായിരുന്നു യാത്ര ആക്കുന്നതും. തൃശ്ശൂര്‍ നടത്തറയിലെ വീട്ടില്‍ നിന്ന് ഓള്‍ ദ ബെസ്റ്റ് പറഞ്ഞ് മകനെ യാത്രയാക്കി. രാത്രി മണ്ണുത്തിയില്‍ നിന്ന് അച്ഛനാണ് കെഎസ്ആര്‍ടിസി ബസ് കയറ്റി വിട്ടത്.
കോയമ്പത്തൂരില്‍ എത്തി എന്ന വിളി പ്രതീക്ഷിച്ചിരുന്ന കുടുംബം കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം കേട്ടത് രോഹിതിന്റെ മരണ വാര്‍ത്തയായിരുന്നു. സംസ്ക്കാര ചടങ്ങുകൾക്കായി രോഹിത് രാജിന്റെ മൃതദേഹം തൃശൂര്‍ നടത്തറ മൈനര്‍ റോഡിലെ വീട്ടിലെത്തിച്ചപ്പോഴും അമ്മ ലതിക ആത്മനിയന്ത്രണം കൈവിട്ടില്ല. മകന് ഫ്‌ളൈയിങ് കിസ്സ് നല്‍കുകയും നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്ന അവന്റെ ജഴ്‌സിയില്‍ ഉമ്മവെയ്ക്കുകയും, പതിവ് പോലെ അപ്പോഴും മകനോട് പറഞ്ഞു.... 'ഓള്‍ ദ ബെസ്റ്റ്'. കണ്ടുനിന്നവരെല്ലാം വിങ്ങിപ്പൊട്ടിയ നിമിഷമായിരുന്നു അത്.
മക്കള്‍ രണ്ടുപേരും ബാസ്‌ക്കറ്റ്‌ബോളില്‍ ഉയരങ്ങള്‍ കീഴടക്കണം എന്നായിരുന്നു ലതികയുടെ ആഗ്രഹം. ഇതിനായി രോഹിതിനെയും മകള്‍ ലക്ഷ്മി രാജിനേയും അക്കാദമികളില്‍ ചേര്‍ക്കുകയും പരിശീലനത്തിന് സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുകയും ചെയ്തു. മാര്‍ ഇവാനിയോസ് കോളേജില്‍ പഠിക്കുമ്പോള്‍ കോളേജ് ടീമിനായി കളിച്ച രോഹിത് പത്തനംതിട്ട ജില്ലാ ടീമിൽ എത്തുകയായിരുന്നു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പരിശീലനം കോയമ്പത്തൂരിലേക്ക് മാറ്റിയത്. അവിടെ ഡിപ്ലോമ പഠിക്കുകയും ചെറിയ ജോലി ചെയ്യുകയും ചെയ്തു. തമിഴ്‌നാട് ബാസ്‌ക്കറ്റ്‌ബോള്‍ ടീമില്‍ ഇടം കണ്ടെത്താനുള്ള ശ്രമവും തുടര്‍ന്നു. ഇതിനിടയില്‍ പൂജാ അവധിക്കായി നാട്ടിലെത്തിയ രോഹിത് തിരിച്ചുപോകുമ്പോഴാണ് അപകടം സംഭവിച്ചത്.
https://www.facebook.com/Malayalivartha