Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ആത്മനിയന്ത്രണം കൈവിടാതെ, മകന് ഫ്‌ളൈയിങ് കിസ്സ് നൽകി, നെഞ്ചോട് ചേര്‍ത്ത് പിടിച്ച ജഴ്‌സിയില്‍ ഉമ്മവച്ച് പതിവ് പോലെ മകനോട് പറഞ്ഞു.... 'ഓള്‍ ദ ബെസ്റ്റ്

07 OCTOBER 2022 12:49 PM IST
മലയാളി വാര്‍ത്ത

ഏതാനും വർഷം മുമ്പ് തിരുവനന്തപുരത്തെ കോളജുകളിലെ ബാസ്കറ്റ് ബോൾ കോർട്ടുകളിൽ നിറഞ്ഞു നിന്ന താരമായിരുന്നു വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ച രോഹിത്‌ രാജ്. മാർ ഇവാനിയോസ് കോളജിൽ 2016 മുതൽ 2019 വരെ ബികോം വിദ്യാർഥിയായിരുന്ന രോഹിത്‌ രാജ് ഒട്ടേറെ ടൂർണമെന്റുകളിൽ കോളജിനു വേണ്ടി കോർട്ടിൽ ഇറങ്ങി മികച്ച പ്രകടനം കാഴ്ചവച്ചതായി അധ്യാപകരും സഹപാഠികളും ഓർമിക്കുന്നു. തൃശൂർ മടത്തറ സ്വദേശിയായ രോഹിത് ബാസ്കറ്റ് ബോൾ താരമെന്ന മികവിൽ സ്പോർട്സ് ക്വോട്ടയിൽ പ്രവേശനം നേടിയാണ് മാർ ഇവാനിയോസിൽ എത്തുന്നത്. താമസിയാതെ കോളജിലെ ബാസ്കറ്റ് ബോൾ ടീം അംഗമായി. സെന്റ് തോമസ് ഹോസ്റ്റലിൽ ആയിരുന്നു അക്കാലത്ത് താമസം. ബിരുദ പഠനശേഷം നാട്ടിലേയ്ക്ക് മടങ്ങിയെങ്കിളിലും രോഹിത്തിന്റെ തുടർപഠനവും മറ്റു വിവരങ്ങളും സഹപാഠികൾ അറിഞ്ഞിരുന്നു.

മുന്‍ ബാസ്‌ക്കറ്റ്‌ബോള്‍ താരമായിരുന്നു രോഹിതിന്റെ അമ്മ ലതിക. കുട്ടിക്കാലം മുതല്‍ രോഹിത് രാജിന്റെ ഓരോ യാത്രയും. മകന്‍ ഒരിക്കലെങ്കിലും ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കണമെന്ന് ആഗ്രഹിച്ച ലതിക രോഹിത്തിനെയും കൊണ്ടായിരുന്നു കോര്‍ട്ടുകളില്‍ പരിശീലനത്തിന് പോയിരുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുമ്പ് ബാഗും ഭക്ഷണവും പാക്ക് ചെയ്ത് ഓള്‍ ദ ബെസ്റ്റ് പറഞ്ഞായിരുന്നു യാത്ര ആക്കുന്നതും. തൃശ്ശൂര്‍ നടത്തറയിലെ വീട്ടില്‍ നിന്ന് ഓള്‍ ദ ബെസ്റ്റ് പറഞ്ഞ് മകനെ യാത്രയാക്കി. രാത്രി മണ്ണുത്തിയില്‍ നിന്ന് അച്ഛനാണ് കെഎസ്ആര്‍ടിസി ബസ് കയറ്റി വിട്ടത്.

 

കോയമ്പത്തൂരില്‍ എത്തി എന്ന വിളി പ്രതീക്ഷിച്ചിരുന്ന കുടുംബം കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം കേട്ടത് രോഹിതിന്റെ മരണ വാര്‍ത്തയായിരുന്നു. സംസ്ക്കാര ചടങ്ങുകൾക്കായി രോഹിത് രാജിന്റെ മൃതദേഹം തൃശൂര്‍ നടത്തറ മൈനര്‍ റോഡിലെ വീട്ടിലെത്തിച്ചപ്പോഴും അമ്മ ലതിക ആത്മനിയന്ത്രണം കൈവിട്ടില്ല. മകന് ഫ്‌ളൈയിങ് കിസ്സ് നല്‍കുകയും നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്ന അവന്റെ ജഴ്‌സിയില്‍ ഉമ്മവെയ്ക്കുകയും, പതിവ് പോലെ അപ്പോഴും മകനോട് പറഞ്ഞു.... 'ഓള്‍ ദ ബെസ്റ്റ്'. കണ്ടുനിന്നവരെല്ലാം വിങ്ങിപ്പൊട്ടിയ നിമിഷമായിരുന്നു അത്.

മക്കള്‍ രണ്ടുപേരും ബാസ്‌ക്കറ്റ്‌ബോളില്‍ ഉയരങ്ങള്‍ കീഴടക്കണം എന്നായിരുന്നു ലതികയുടെ ആഗ്രഹം. ഇതിനായി രോഹിതിനെയും മകള്‍ ലക്ഷ്മി രാജിനേയും അക്കാദമികളില്‍ ചേര്‍ക്കുകയും പരിശീലനത്തിന് സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുകയും ചെയ്തു. മാര്‍ ഇവാനിയോസ് കോളേജില്‍ പഠിക്കുമ്പോള്‍ കോളേജ് ടീമിനായി കളിച്ച രോഹിത് പത്തനംതിട്ട ജില്ലാ ടീമിൽ എത്തുകയായിരുന്നു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പരിശീലനം കോയമ്പത്തൂരിലേക്ക് മാറ്റിയത്. അവിടെ ഡിപ്ലോമ പഠിക്കുകയും ചെറിയ ജോലി ചെയ്യുകയും ചെയ്തു. തമിഴ്‌നാട് ബാസ്‌ക്കറ്റ്‌ബോള്‍ ടീമില്‍ ഇടം കണ്ടെത്താനുള്ള ശ്രമവും തുടര്‍ന്നു. ഇതിനിടയില്‍ പൂജാ അവധിക്കായി നാട്ടിലെത്തിയ രോഹിത് തിരിച്ചുപോകുമ്പോഴാണ് അപകടം സംഭവിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (6 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (8 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (8 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (8 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (8 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (8 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (8 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (10 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (11 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (11 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (11 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (12 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (12 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (12 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (12 hours ago)

Malayali Vartha Recommends