എന്റമ്മോ വിശ്വസിക്കാനാകുന്നില്ല; കഴുത്തറുത്ത് കൊന്നിട്ട് പച്ച മാംസം പാകം ചെയ്ത് പ്രതികൾ കഴിച്ചു; ഷാഫിയാണ് മാംസം കഴിക്കാൻ പറഞ്ഞത്; ബലിക്ക് മുന്നേ സ്ത്രീകളുടെ ആഭരണം മോഷ്ടിച്ചു; ചോദ്യം ചെയ്യലിൽ എല്ലാം തുറന്ന് പറഞ്ഞ് ലൈല
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു കൊലപാതകമാണ് കഴിഞ്ഞദിവസം തിരുവല്ലയിൽ നിന്ന് കേരളം കേട്ടത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇന്നും പുറത്തു വരികയാണ്. യുവതികളെ കഴുത്തറുത്ത് കൊന്ന ശേഷം ഷാഫിയുടെ നിർദ്ദേശപ്രകാരം മാംസം പാകം ചെയ്ത് കഴിച്ചു എന്നാണ് പുതിയ വെളിപ്പെടുത്തൽ. ചോദ്യം ചെയ്യലിലാണ് ലൈല ഇക്കാര്യം വെളിപ്പെടുത്തിയത്. ശേഷം മാംസം പ്രതികൾ പാകം ചെയ്തു കഴിച്ചു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ വന്നിരിക്കുന്നത്.
അതേസമയം എറണാകുളം നഗരത്തിലെ മറ്റ് ലോട്ടറി വില്പനക്കാരികളെയും ഇത്തരത്തില്‍ ഷാഫി ഇത്തരത്തില്‍ പ്രലോഭിപ്പിച്ചിരുന്ന വിവരം പുറത്ത് വന്നിരുന്നു . പെരുമ്പാവൂരില്‍ നിന്ന് കൊച്ചിയിലെത്തി താമസിക്കുന്ന ഷാഫി ക്രിമിനലാണെന്നും, ആഭിചാര ക്രിയകളോട് അതിയായ ഭ്രമമുണ്ടെന്നും തിരിച്ചറിഞ്ഞ് ലോട്ടറി വില്പനക്കാരികള്‍ പലരും ഓഫര്‍ നിരസിക്കുകയായിരുന്നു.
തിരുവല്ലയിലെ കേസ് തെളിഞ്ഞില്ലായിരുന്നെങ്കില്‍ കൂടുതല്‍ പേര്‍ കാണാതായേന. ഇയാള്‍ നിരന്തരം പിന്തുടര്‍ന്ന് തിരുവല്ലയിലേക്ക് ക്ഷണിച്ചിരുന്നതായി ഇവരിലൊരാള്‍ പറഞ്ഞു. ഏതാനും ദിവസം മുമ്പാണ് ഷാഫി തിരുവല്ലയിലേക്ക് വരുന്നുണ്ടോയെന്ന് ചോദിച്ചത്. ദിവ്യശക്തിയുള്ള ദമ്പതികള്‍ക്ക് മുന്നില്‍ പൂജയ്ക്കിരിക്കണം. വെളുത്ത സാരി വേണം ധരിക്കാനെന്നും പറഞ്ഞു.
പത്തനംതിട്ട വരെ പോയി വരാന്‍ ബുദ്ധിമുട്ടറിയിച്ചപ്പോള്‍, 24 മണിക്കൂറിനുള്ളില്‍ തിരിച്ചെത്തിക്കാമെന്നായിരുന്നു ഉറപ്പ്. പോയിരുന്നെങ്കില്‍ ഞങ്ങളും ഈ ഭൂമിയിലുണ്ടാകില്ലായിരുന്നു. ഷാഫി തരികിടയാണെന്ന് നേരത്തെ അറിയാം. സംസാരിക്കുമ്പോഴെല്ലാം ആഭിചാര ക്രിയകളെക്കുറിച്ചും, മൃഗബലിയെക്കുറിച്ചും പറയും. അതുകൊണ്ടാണ് അന്ന് പോകാതിരുന്നത് എറണാകുളം സ്വദേശിനിയായ 48 വയസുള്ള ലോട്ടറി വില്പനക്കാരി പറഞ്ഞു.
https://www.facebook.com/Malayalivartha