ഞെട്ടലുളവാക്കുന്നതും അവിശ്വസനീയവുമായ സംഭവം: കേരളം എവിടേക്കാണു പോകുന്നത്; നരബലിയില്‍ നടുക്കം പ്രകടിപ്പിച്ച് ഹൈക്കോടതി
പത്തനംതിട്ടയില്‍ രണ്ട് യുവതികളെ കഴുത്തറുത്ത് കഷണങ്ങളാക്കി കുഴിച്ചു മൂടിയ സംഭവം മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ പത്തനംതിട്ട ഇലന്തൂരിലെ നരബലിയില്‍ നടുക്കം പ്രകടിപ്പിച്ച് ഹൈക്കോടതി രംഗത്ത് എത്തിയിരിക്കുയാണ്.
കഴിഞ്ഞ ദിവസം ഞെട്ടലുളവാക്കുന്നതും അവിശ്വസനീയവുമായ സംഭവമാണ് ഉണ്ടായതെന്നും, കേരളം എവിടേക്കാണു പോകുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. മാത്രമല്ല അത്യാധുനികരാകാനുള്ള നമ്മുടെ തത്രപ്പാടില്‍ നമുക്ക് എവിടെയൊക്കെയോ വഴി തെറ്റുന്നുണ്ടെന്നും, ആളുകള്‍ ഇക്കാലത്ത് വിചിത്രമായാണു പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള വരും തലമുറ ഇതെല്ലാം കണ്ടാണ് വളരുന്നത്. തന്റെ 54 വര്‍ഷത്തിനിടയില്‍ ഇത്തരമൊരു കാര്യം കേട്ടിട്ടില്ലെന്നും ജഡ്ജി കൂട്ടിച്ചേർത്തു.
അതേസമയം തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവല്‍ സിങ്, ഭാര്യ ലൈല, പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവര്‍ നരബലിയുമായി ബന്ധപ്പെട്ട് പിടിയിലായി. മാത്രമല്ല കൊച്ചിയില്‍ നിന്ന് രണ്ടു സ്ത്രീകളെ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല തിരുവല്ലയിലെ ദമ്പതികള്‍ക്കു വേണ്ടിയാണ് പെരുമ്പാവൂരില്‍നിന്നുള്ള ഏജന്റ് കാലടിയില്‍നിന്നും കടവന്ത്രയില്‍നിന്നുമുള്ള സ്ത്രീകളെ കൊണ്ടുചെന്നത്.
https://www.facebook.com/Malayalivartha