തെരുവ്നായക്കളുടെ ആക്രമണം; തെരുവ്നായകളെ നിയന്ത്രിക്കണമെന്ന ഹർജി ഇടക്കാല ഉത്തരവിനായി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

തെരുവുനായ്ക്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് പരിഗണിക്കും. തെരുവ്നായകളെ നിയന്ത്രിക്കണമെന്ന ഹർജി ഇടക്കാല ഉത്തരവിനായാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുക. നിലവിൽ കൂടൂതൽ പേർ കക്ഷി ചേർന്നതിനാൽ വാദത്തിന് കൂടുതൽ സമയം വേണ്ടിവരുന്നതിനാലാണ് ഹർജി ഇന്നത്തേക്ക് മാറ്റുന്നത് എന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു.
അതേസമയം തന്നെ കേസ് ദീപാവലി അവധി കഴിഞ്ഞ് പരിഗണിക്കണമെന്ന എതിർ ഭാഗത്തിൻ്റെ ആവശ്യം കോടതി ഇന്നലെ അംഗീകരിച്ചില്ല. തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ
ആക്രമണകാരികളായ പേപ്പട്ടികളെയും തെരുവ് നായകളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്.
മാത്രമല്ല എ.ബി.സി പദ്ധതി നടപ്പാക്കാൻ കുടുംബശ്രീ യൂണിറ്റുകൾക്ക് അനുമതി നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. മാസങ്ങളായി സംസ്ഥാനത്ത് നിരവധി ആളുകൾക്ക് ദിവസേന നായ്‌ക്കളുടെ കടി ഏൽക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നതിനാൽ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് ഹർജിക്കാർ കേസ് പരിഗണിച്ചപ്പോൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെ തന്നെ തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ കൊല്ലാനുള്ള അനുമതി തേടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുപ്രീം കോടതിയിൽ എത്തിയിരുന്നു. സംഭവത്തെ തുടർന്ന് കോഴിക്കോട് നഗരസഭയും കണ്ണൂർ ജില്ലാ പഞ്ചായത്തുമാണ് സുപ്രീം കോടതിയിൽ പ്രത്യേക അപേക്ഷ നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























