രാഷ്ട്രിയ കൊലപാതകങ്ങൾ എന്ന ഓമന പേരിൽ താലോലിക്കുന്ന ഇത്തരം പുരോഗമന നരബലികൾ അവസാനിപ്പിക്കാതെ നാഴികക്ക് നാൽപതുവട്ടം നവോത്ഥാനം വായിട്ടലച്ചാൽ കേരളം പുരോഗമന കേരളമാവുമോ? സ്വന്തം പാർട്ടിയുടെ നിലനിൽപ്പിനും ഐശ്വര്യത്തിനുവേണ്ടി നടത്തുന്ന നരബലികൾ വിശ്വാസമാണോ? തുറന്നടിച്ച് ഹരീഷ് പേരടി

തിരുവല്ല കൊലപാതകത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഹരീഷ് പേരടി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; സ്വന്തം പാർട്ടിയുടെ നിലനിൽപ്പിനും ഐശ്വര്യത്തിനുവേണ്ടി നടത്തുന്ന നരബലികൾ വിശ്വാസമാണോ?.. അന്ധവിശ്വാസമാണോ?..നിയമത്തിനു മുന്നിൽ എല്ലാം കൊലപാതകങ്ങൾ ആണ്... അത് ചെയ്യുന്നവർ ക്രിമനലുകളും.. രാഷ്ട്രിയ കൊലപാതകങ്ങൾ എന്ന ഓമന പേരിൽ താലോലിക്കുന്ന ഇത്തരം പുരോഗമന നരബലികൾ അവസാനിപ്പിക്കാതെ നാഴികക്ക് നാൽപതുവട്ടം നവോത്ഥാനം വായിട്ടലച്ചാൽ കേരളം പുരോഗമന കേരളമാവുമോ? എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത് .
അതേസമയം തിരുവല്ല കൊലപാതകത്തിൽ സംഭവിച്ചതെല്ലാം വിശദീകരിച്ച് കൊച്ചി കമ്മീഷണർ രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം മാധ്യമങ്ങളോട് വിശദമായി എല്ലാം പറഞ്ഞിരിക്കുകയാണ്. കമ്മീഷണർ സകലമാന രഹസ്യങ്ങളും മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; പ്രതികൾ പോലീസിനോട് കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. പ്രതികൾക്ക് ഇപ്പോഴും കുറ്റബോധം ഉള്ളതായി തോന്നുന്നില്ല എന്നും പോലീസ് പറഞ്ഞു.
പ്രതി ഷാഫി ലൈംഗിക വൈകൃതത്തിൽ അടിമ എന്നാണ് ഇരട്ട ബലി കേസിൽ കമ്മീഷണർ വെളിപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല നരബലിയുടെ മുഖ്യ ആസൂത്രകനും ഷാഫി തന്നെയാണ്. സ്ത്രീകളെ വലയിൽ ആക്കിയതും ഷാഫി തന്നെയാണ്.രണ്ട് സ്ത്രീകളുടെയും സാമ്പത്തിക പ്രശ്നങ്ങൾ ഷാഫി മുതലെടുക്കുകയായിരുന്നു. ഷാഫിക്ക് ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂ. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന ഒരു വൈകൃത സ്വഭാവവും ഷാഫിക്ക് ഉണ്ടെന്നും കമ്മീഷണർ പറഞ്ഞു. ഷാഫി കറങ്ങാത്ത ഒരു സ്ഥലവും കേരളത്തിൽ ഇല്ലെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























