Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

കിഫ്ബിയെ പൂട്ടിക്കെട്ടണം? കേന്ദ്രത്തിന്റെ കൊടും ചതി! ഇഡിയെ പേടിച്ച് ഐസക്ക് ഓടിക്കയറിയത് ഹൈക്കോടതിയിൽ

12 OCTOBER 2022 09:20 PM IST
മലയാളി വാര്‍ത്ത

ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതു മുതല്‍ ഹാജരാകാതെ ഒഴികഴിവുകള്‍ പറഞ്ഞ തോമസ് ഐസക്ക് ഇപ്പോള്‍ ആശ്വാസം തേടി ഹൈക്കോടതിയില്‍. ഏതാനും ദിവസം മുന്‍പ് ഇഡി നിലപാട് കടുപ്പിച്ചതോടെയാണ് സമന്‍സില്‍ നിന്നും രക്ഷനേടാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

റിസര്‍വ്വ് ബാങ്ക് അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയതെന്നാണ് ഹര്‍ജിയില്‍ കിഫ്ബിയുടെ വാദം. ഫെമ നിയമലംഘനം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നാണ് കിഫ്ബിയുടെ മറ്റൊരു നിലപാട്. കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ലാതെ ‌വിദേശത്തുനിന്നു പണം കൈപ്പറ്റിയതും മസാല ബോണ്ട് ഇറക്കാനായി റിസർവ് ബാങ്കിന്റെ അനുമതി തേടിയതിലെ ക്രമക്കേടുകളുമാണ് അന്വേഷിക്കുന്നത്.

കിഫ്ബി വിദേശത്തു പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് 2021 മാർച്ചിലാണ് ഇഡി കേസെടുത്തത്. സംശയകരമായ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ഇതേക്കുറിച്ച് ചോദിച്ചറിയാനാണ് സമന്‍സ് അയച്ചതെന്നും ഇഡി കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇതോടൊപ്പം മറ്റ് പല ആരോപണങ്ങളും അദ്ദേഹം കേന്ദ്രത്തിനെതിരെ ഉയർത്തിയിട്ടുണ്ട്.

കേന്ദ്ര വിവേചനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തിന്റെ നികുതി നഷ്ടം അടക്കമുള്ള കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു ഐസക്കിന്റെ വിമര്‍ശനം. പ്രധാനമന്ത്രിയുടെ മുദ്രാവാക്യം തന്നെ ഡബിള്‍ എഞ്ചിന്‍ വികസനമുണ്ടായാലേ സംസ്ഥാനം മുന്നേറൂ എന്നാണെന്നും, ഇതിനര്‍ത്ഥം ബിജെപി ഭരിച്ചാലേ മതിയായ സഹായം നല്‍കൂവെന്നു പച്ചയ്ക്കു പറയുകയാണെന്നും ഐസക്ക് തുറന്നടിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കേരളത്തിന്റെ വികസനലക്ഷ്യം നോര്‍ഡിക് രാജ്യങ്ങളിലെ സാമൂഹ്യസുരക്ഷ കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പാക്കുകയാണ്. ഇക്കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ അഭിപ്രായവ്യത്യാസം ഇല്ല. എന്നാല്‍ നോര്‍ഡിക് രാജ്യങ്ങളിലെ വരുമാനത്തിന്റെ 40 ശതമാനത്തിലേറെ നികുതിയായി പിരിച്ചെടുക്കുന്ന തുക കൊണ്ടാണ് ജനങ്ങള്‍ക്ക് ഈ ഉയര്‍ന്ന സാമൂഹ്യസുരക്ഷ നല്‍കാന്‍ കഴിയുന്നത്.

എന്നാല്‍ കേരളത്തിലെ നികുതി വരുമാനം നമ്മുടെ ജിഡിപിയുടെ 6.7 ശതമാനമേ വരൂ. കേന്ദ്രം പിരിക്കുന്നതുകൂടി എടുത്താല്‍പ്പോലും 12-13 ശതമാനമേ വരൂ. ഇതുവച്ച് എങ്ങനെയാണ് നോര്‍ഡിക് രാജ്യങ്ങളുടെ സാമൂഹ്യസുരക്ഷ കേരളത്തിനു നല്‍കാനാവുന്നത്? നമ്മള്‍ ഇന്ന് അല്ലെങ്കില്‍ നാളെ ഇതിന് ഉത്തരം കണ്ടെത്തിയേ തീരൂവെന്നും തോമസ് ഐസക്ക് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇനിയും ഒട്ടേറെ ചര്‍ച്ചകള്‍ ആവശ്യമാണ്.

പക്ഷേ കേരള സര്‍ക്കാരുകളെ ഇകഴ്ത്തി കാണിക്കാനായി നികുതി പിരിക്കാത്തതുകൊണ്ടാണ് പ്രതിസന്ധിയെന്നു പറയുന്ന ചില രാഷ്ട്രീയക്കാര്‍ മാത്രമല്ല പണ്ഡിതന്മാരുമുണ്ട്. അവരില്‍ ചിലര്‍ വീണ്ടും വീണ്ടും തെളിവായി ഹാജരാക്കി കൊണ്ടിരിക്കുന്നത് കേരളത്തിലെ നികുതി കുടിശികയാണ്. ജി.എസ്.ടി, വാറ്റ്, വില്‍പ്പന നികുതി, കാര്‍ഷിക ആദായനികുതി എന്നീ ഇനങ്ങളിലായി നാളിതുവരെ കുടിശികയായി വിലയിരുത്തിട്ടുള്ളത് 20435 കോടി രൂപ വരും. ഇതു വലിയ സംഖ്യ തന്നെ. പക്ഷേ അതില്‍ 7155 കോടി രൂപ കേരള നികുതി വകുപ്പ് പിരിച്ച് എടുത്തിട്ടുണ്ട്.

591 കോടി രൂപയുടെ റെമിഷന്‍ കിഴിച്ചാല്‍ ഇനി ബാക്കിയുള്ള കുടിശിക ഡിമാന്റ് 12689 കോടി രൂപയാണ്. ഇതില്‍ 5421 കോടി രൂപ വിവിധ ജുഡീഷ്യല്‍ സ്റ്റേകളിലാണ്. കേസ് നടത്തി വിജയിക്കണം ഈ തുകകള്‍ പിരിച്ചെടുക്കാന്‍. ഉദാരമായ ആംനസ്റ്റി പ്രഖ്യാപിച്ചിട്ടും അവര്‍ ഒത്തുതീര്‍പ്പിനു തയ്യാറല്ല. കാരണം അവയില്‍ നല്ലൊരു ഭാഗവും ബെസ്റ്റ് ജഡ്ജ്‌മെന്റ് തത്വത്തിന്റെ അടിസ്ഥാനത്തിലുള്ള അനുമാന ഡിമാന്റുകളാണെന്നും മുന്‍ ധനമന്ത്രി പറഞ്ഞു.

ഇപ്പോള്‍ 6300 കോടി രൂപ റിക്കവറി നടപടികളിലുള്ളത്. ഇതില്‍ എത്ര പിരിച്ചെടുക്കാന്‍ കഴിയുമെന്ന് ഏതാനും വര്‍ഷം മുമ്പ് വിശദമായി പരിശോധിച്ചു. ഭൂരിപക്ഷവും സ്ഥാപനം ഇല്ലാതാവുകയോ ഉടമസ്ഥരുടെ പേരില്‍ വസ്തുവകകള്‍ ഇല്ലാത്തതുകൊണ്ടോ ജപ്തി ചെയ്യാന്‍ കഴിയില്ലായെന്ന് കളക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളതാണ്.

പ്രധാനമന്ത്രിയുടെ മുദ്രാവാക്യം തന്നെ ഡബിള്‍ എഞ്ചിന്‍ വികസനമുണ്ടായാലേ സംസ്ഥാനം മുന്നേറൂ എന്നല്ലേ? എന്നുവച്ചാല്‍ ബിജെപി ഭരിച്ചാലേ മതിയായ സഹായം നല്‍കൂവെന്നു പച്ചയ്ക്കു പറയുകയാണ്. ഇന്നത്തെ വാര്‍ത്ത യുപിയില്‍ 8000 കോടി രൂപയുടെ പുതിയ റോഡും 5 ലക്ഷം കോടി രൂപയുടെ പുതിയ പാക്കേജും ആണ്. ഇത്തരത്തിലുള്ള കടുത്ത വിവേചനത്തിനെതിരെ മുഴുവന്‍ കേരളീയരും ഒന്നിച്ചു നില്‍ക്കണണമെന്നും ഐസക്ക് ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (39 minutes ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (47 minutes ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (53 minutes ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (59 minutes ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (1 hour ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (1 hour ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (1 hour ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (1 hour ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (2 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (2 hours ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (2 hours ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (3 hours ago)

Malayali Vartha Recommends