കേന്ദ്രത്തെ അറിയിക്കാതെ മുഖ്യൻ ദുബായിലേക്ക് പറന്നത് സ്വകാര്യ സന്ദർശത്തിന്, യാത്രയ്ക്ക് അനുമതി തേടി കേന്ദ്രത്തിന് നൽകിയ കത്തിൽ ദുബായി സന്ദർശനമില്ല, പിന്നിൽ അബൂദബിയിൽ താമസിക്കുന്ന മകനേയും കുടുംബത്തെയും സന്ദർശിക്കാനുള്ള നീക്കം, സ്വകാര്യ സന്ദർശനമാണെന്നും പൊതുപരിപാടികളിലൊന്നും പങ്കെടുക്കില്ലെന്നും മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് പര്യടനം അവസാനിച്ചെങ്കിലും ഇതിന്റെ പേരിലുള്ള വിവാദങ്ങൾ തീരുന്നില്ല. അതിനുള്ള കാരണം മുഖ്യമന്ത്രി തന്നെ ഉണ്ടാക്കിവെച്ചിരിക്കുകയല്ലേ.പര്യടനം അവസാനിപ്പിച്ച് മടങ്ങവേ ദുബായിൽ സ്വകാര്യ സന്ദർശനത്തിലാണ് പിണറായിയും കുടുംബവും. യു.കെ, നോർവെ സന്ദർശനത്തിന് ശേഷമാണ് മുഖ്യമന്ത്രി ദുബൈയിൽ എത്തിയത്. യാത്ര വിവാദങ്ങൾക്കിടെയാണ് യൂറോപ്പ് പര്യടനം കഴിഞ്ഞ് മടങ്ങവേയുള്ള ഈ സ്വകാര്യ സന്ദർശനം.
അബൂദബിയിൽ താമസിക്കുന്ന തന്റെ ഓമന പുത്രനേയും കുടുംബത്തെയും സന്ദർശിക്കാനായിരുന്നു ഈ നീക്കം. സ്വകാര്യ സന്ദർശനമാണെന്നും പൊതുപരിപാടികളിലൊന്നും പങ്കെടുക്കില്ലെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ എത്തിയ അദ്ദേഹം ഹോട്ടലിലാണ് താമസിക്കുന്നത്. ഭാര്യ കമലയും ഒപ്പമുണ്ട്.
എന്നാൽ കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെയാണ് മുഖ്യമന്ത്രി ദുബൈ സന്ദർശിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി മുരളീധരൻ ആരോപിച്ചു. യു.കെ, നോർവെ, ഫിൻലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായിരുന്നു കേന്ദ്രം അനുമതി നൽകിയത്. എന്നാൽ, യു.കെ, നോർവെ സന്ദർശനത്തിന് ശേഷം ദുബൈയിലേക്ക് തിരിക്കാൻ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യാത്രയ്ക്ക് അനുമതി തേടി കേന്ദ്രത്തിന് നൽകിയ കത്തിൽ പറഞ്ഞ കാര്യങ്ങൾ അല്ല സന്ദർശനത്തിനിടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്തിന് വേണ്ടിയാണ് ഔദ്യോഗിക യാത്ര നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കേന്ദ്രത്തിന്റെ അനുമതി ഇല്ലാത്ത ധാരണപത്രങ്ങൾ ഒപ്പുവെച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മുരളീധരൻ പറഞ്ഞു. ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ പങ്കെടുത്ത ശേഷമാണ് മുഖ്യമന്ത്രി യൂറോപ്പിൽ നിന്ന് മടങ്ങിയത്.
മാത്രമല്ല, മുഖ്യമന്ത്രിയുടെ യാത്രയുടെ വിശദാംശങ്ങള്‍ ഭരണഘടനാ ചട്ടപ്രകാരം ഗവര്‍ണറെ രേഖാമൂലം അറിയിച്ചില്ല എന്നതിൽ കടുത്ത അതൃപ്തി രാജ്ഭവനും അറിയിച്ചിട്ടുണ്ട്. ഈ നടപടി കീഴ്‌വഴക്കം ലംഘിക്കുന്നതാണ് എന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ പറയുന്നത്. സാധാരണഗതിയില്‍ മുഖ്യമന്ത്രി വിദേശയാത്ര നടത്തുമ്പോള്‍, സര്‍ക്കാരിന്റെ നാഥനായ ഗവര്‍ണറെ കണ്ട് യാത്രാ പരിപാടികള്‍ വിശദീകരിക്കുകയും രേഖാമൂലം വിശദാംശങ്ങള്‍ കൈമാറുകയും ചെയ്യാറുണ്ട്.
ഇതാണ് കീഴ്‌വഴക്കം. എന്നാല്‍ മുഖ്യമന്ത്രിയുടേയും മന്ത്രിയുടേയും യൂറോപ്യന്‍ പര്യടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അന്തരിച്ച സി പി ഐ എം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഗവര്‍ണര്‍ കണ്ണൂരിലെത്തിയിരുന്നു. അപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി യാത്രയെ കുറിച്ച് ഗവര്‍ണറോട് പറഞ്ഞത്.
സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബത്തിനൊപ്പം നടത്തുന്ന വിദേശ സന്ദർശനം വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. ഇതിന് പിന്നാലെയാണ് ദുബായിലെ സ്വകാര്യ സന്ദർശനം.പോയതൊന്നും ഔദ്യോഗികമായി ആരേയും അറിയിക്കാത്ത മുഖ്യമന്ത്രി തിരിച്ചെത്തുന്നതോടെ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി കൊടുക്കേണ്ടതായി വരും. മുഖ്യമന്ത്രിയുടെ യാത്രയുടെ വിശദാംശങ്ങള്‍ ഭരണഘടനാ ചട്ടപ്രകാരം ഗവര്‍ണറെ രേഖാമൂലം അറിയിച്ചില്ല എന്നതിൽ രാജ് ഭവനും അതൃപ്തി അറിയിച്ചിട്ടുണ്ട്.
അതുപോലെ യാത്രയുടെ ചെലവ് ആരാണ് വഹിച്ചതെന്നും വ്യക്തമായ മറുപടി മുഖ്യമന്ത്രിയുടെ വായിൽ നിന്ന് കേൾക്കാൻ പ്രതിപക്ഷവും കാത്തിരിക്കുകയാണ്. പോയതൊന്നും ഔദ്യോഗികമായി ആരേയും അറിയിക്കാത്ത മുഖ്യമന്ത്രി തിരിച്ചെത്തുന്നതോടെ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി കൊടുക്കേണ്ടതായി വരും.നിലവിൽ ദുബായിലെ സ്വകാര്യ സന്ദർശനം പൂർത്തിയാക്കി 14ന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha



























