ഇ.ഡി. പന്ത്രണ്ട് തവണ മൊഴി രേഖപ്പെടുത്തി; എന്നാൽ അപ്പോഴൊന്നും പറയാത്ത പല ആരോപണങ്ങളും സ്വപ്ന സുരേഷ് ഇപ്പോൾ മജിസ്‌ട്രേറ്റിനും, മാധ്യമങ്ങൾക്കും മുമ്പാകെ പറയുകയാണ്; സ്വപ്ന ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പിന്നിൽ ബാഹ്യ സമ്മർദ്ദവും ഗൂഢലക്ഷ്യവുമാണ്; സത്യവാങ്മൂലത്തിൽ സ്വപ്നയെ രൂക്ഷമായി വിമർശിച്ച് ശിവശങ്കർ

സ്വർണ്ണ കടത്ത് ഇ ഡി കേസിലെ വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റണമെന്ന ഹർജിക്കെതിരെ സത്യമാങ് മൂലം സമർപ്പിച്ചിരിക്കുകയാണ് സർക്കാരും ശിവശങ്കറും.സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ആണ്.
ഈ സത്യവാങ്മൂലത്തിൽ സ്വപ്ന സുരേഷിനെതിരെ ശക്തമായ വിമർശനമുന്നയിച്ചിരിക്കുകയാണ്. സ്വപ്ന സുരേഷ് സ്വർണക്കടത്ത് കേസിൽ ഉന്നതർക്കെതിരെ നിരവധി ആരോപണ ശരരങ്ങൾ ഉന്നയിച്ചിരുന്നു.സ്വപ്ന ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പിന്നിൽ ബാഹ്യ സമ്മർദ്ദവും ഗൂഢലക്ഷ്യവുമാണെന്നാണ് സത്യവാങ്‌മൂലത്തിൽ പറഞ്ഞിരിക്കുന്നത്.
ഇ.ഡി. പന്ത്രണ്ട് തവണ മൊഴി രേഖപ്പെടുത്തി. എന്നാൽ അപ്പോഴൊന്നും പറയാത്ത പല ആരോപണങ്ങളും സ്വപ്ന സുരേഷ് ഇപ്പോൾ മജിസ്‌ട്രേറ്റിനും, മാധ്യമങ്ങൾക്കും മുമ്പാകെ പറയുകയാണ്. ഇതൊരു പ്രധാന ആരോപണമായിട്ടാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത് .
കേസിലെ ഇ.ഡി. അന്വേഷണത്തെ കുറിച്ച് സി.പി.എം. നേതൃത്വവും സംസ്ഥാനത്തെ മന്ത്രിമാരും ഇ.ഡിക്കെതിരെ രാഷ്ട്രീയ വിമർശനങ്ങൾ ആരോപിച്ചിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേസുമായി ബന്ധപ്പെട്ട ഇ.ഡി സ്വീകരിക്കുന്ന നടപടി ക്രമങ്ങളെ മാത്രമാണ് വിമർശന വിധേയമാക്കിയിരിക്കുന്നത് .
സ്വർണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി. ഹർജി കൊടുത്തിരുന്നു. ഈ ഹർജിയിലാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത് .
https://www.facebook.com/Malayalivartha























