കാലെടുത്ത് നെഞ്ചത്ത് ചവിട്ടി ബാധ ഒഴിപ്പിക്കൽ... മുടി കുത്തി പിടിച്ച് മർദ്ദനം... ക്രൂരമർദന ദൃശ്യങ്ങൾ പുറത്ത്... ശോഭനയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

പത്തനംതിട്ട മലയാലപ്പുഴയിൽ മന്ത്രവാദത്തിന്റെ പേരിൽ നടത്തിയ മർദനത്തിന്റെ ക്രൂര ദൃശ്യങ്ങൾ പുറത്ത്. മലയാലപ്പുഴ വാസന്തിയമ്മ മഠത്തിൽ നടന്ന മന്ത്രവാദത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ദുർമന്ത്രവാദിനിയായ ശോഭന ഒരു സ്ത്രീയെ അതിക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാനാകും. മഠത്തിലെത്തിയ സ്ത്രീയെ വടി കൊണ്ട് മർദിക്കുന്നതും നെഞ്ചിൽ ചവിട്ടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. തലമുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്യുന്നുണ്ട്.
ആഭിചാര ക്രിയകളുടെ ഭാഗമായി ഇത്തരമൊരു ക്രൂരത നടന്നത്. ശരീരത്തിൽ കടന്നുകൂടിയിരിക്കുന്നത് ബാധയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അതിനെ പുറത്തുകൊണ്ടുവരാനെന്ന പേരിലാണ് ഇവർ ദുർമന്ത്രവാദം നടത്തുന്നത്. സ്ത്രീയുടെ മുടിയിൽ പിടിച്ച് വലിച്ച ശോഭന, അവരെ വലിച്ച് താഴെയിടുകയാണ് ചെയ്യുന്നത്. തുടർന്ന് ഇവരുടെ നെഞ്ചിൽ ചവിട്ടി നിൽക്കുകയും ചെയ്യുന്നുണ്ട്.
വാസന്തി മഠത്തിലെ മന്ത്രവാദിയായിരുന്ന കുമ്പഴ സ്വദേശി ശോഭനയെയും സഹായിയെയും പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ഇവരുടെ കേന്ദ്രവുമായി ബന്ധപ്പെട്ട നിരവധി ദൃശ്യങ്ങൾ പുറത്തു വരുന്നത്. ഇത് എന്ന് നടന്നതാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. പൂജയ്ക്കു വേണ്ടിയെത്തിയ ആരോ പകർത്തിയ ദൃശ്യങ്ങളാണെന്നാണു കരുതുന്നത്.
നാല് മാസം മുമ്പ് മന്ത്രവാദ കേന്ദ്രത്തിൽ ഒരു കുട്ടിയെ ഉപയോഗിച്ച് പരസ്യമായി ദുർമന്ത്രവാദം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വാസന്തി മഠം എന്ന സ്ഥാപനം നാട്ടുകാർ തല്ലിത്തകർക്കുകയായിരുന്നു. ബിജെപിയുൾപ്പടെയുള്ള രാഷ്‌ട്രീയ പാർട്ടികൾ പ്രദേശത്ത് പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെ പോലീസെത്തി ദുർമന്ത്രവാദിനിയെ പിടികൂടുകയുമുണ്ടായി.
ദുർമന്ത്രവാദം നടക്കുന്നതായി ആരോപിച്ച് വാസന്തി അമ്മ മഠം നാട്ടുകാർ തല്ലിത്തകർത്തിരുന്നു. ശോഭന കുട്ടികളെ ആഭിചാര പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായും പരാതി ഉയർന്നിരുന്നു. മലയാലപ്പുഴയിൽ വീട് കേന്ദ്രീകരിച്ചാണ് മഠം പ്രവർത്തിച്ചിരുന്നത്. നേരത്തേ മുതലേ ഇവിടെ ദുർമന്ത്രവാദം നടക്കുന്നതായി ആരോപണങ്ങളുണ്ടായിരുന്നു. ഭഗവതി ദേവി എന്നാണ് ശോഭന അറിയപ്പെടുന്നത്.
മന്ത്രവാദം നടന്ന വീട്ടിൽനിന്ന് രാത്രി പെൺകുട്ടികളുടെ കരച്ചിൽ കേൾക്കാറുണ്ടെന്ന് അയൽക്കാരും പറയുന്നു. ഇവർക്ക് ആളെയെത്തിച്ചുകൊടുക്കാൻ മലയാലപ്പുഴ കേന്ദ്രീകരിച്ച് ഏജന്റുമാരുണ്ടെന്നും പറയപ്പെടുന്നു. ആഭിചാര ക്രിയകളടക്കം കുട്ടികളെ ഉപയോഗിച്ച് നടത്തുന്നു എന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് തുടങ്ങി വിവിധ രാഷ്ടീയ പാർട്ടികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടത്തിയിരുന്നത്. ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെത്തിയാണ് ദേവകിയെ കസ്റ്റഡിയിലെടുത്തത്.
https://www.facebook.com/Malayalivartha


























