Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...


അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...


'ടൂ മച്ച് ട്രബിള്‍' എന്ന് വിദേശത്തുള്ള ജേഷ്ഠന്‍ ബാബു റോയിക്ക് സി ജെ റോയി സന്ദേശം അയച്ചു..ഏകദേശം 15 മിനിറ്റുകള്‍ക്ക് ശേഷമാണ് റോയി രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ജീവനക്കാര്‍ കാണുന്നത്..


ഇറാന്റെ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായി..ഇസ്ഫഹാൻ, നടാൻസ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളിൽ ഇറാൻ പുതിയ മേൽക്കൂര..ഹോർമുസ് വളഞ്ഞ് കപ്പൽപ്പട..


സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി... ഈ പാർട്ടിയിൽ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു...

അദൃശ്യരായ പ്രതികൾ ഇനിയും... ശ്രീദേവി'യുടെ ചാറ്റ് ഹിസ്റ്ററി തോണ്ടിയെടുക്കാൻ പോലീസ്: ഫോൺ നശിപ്പിച്ച പ്രതി നരബലിയുടെ ദൃശ്യങ്ങളോ ചിത്രങ്ങളോ ഗൂഗിള്‍ ഡ്രൈവ് അടക്കമുള്ള സ്റ്റോറേജ് സംവിധാനങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ടോ എന്ന് സംശയം

16 OCTOBER 2022 10:23 AM IST
മലയാളി വാര്‍ത്ത

ഇലന്തൂർ ഇരട്ട നരബലിയിലേയ്ക്ക് കാര്യങ്ങളെത്തിച്ച 'ശ്രീദേവി' എന്ന വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ ചാറ്റ് ഹിസ്റ്ററി പുറംതോണ്ടിയെടുക്കാൻ ഒരുങ്ങി അന്വേഷണ സംഘം. ഇതിനായി ഫെയ്സ്ബുക്കിന് കേരള പോലീസ് ഔദ്യോഗികമായി കത്ത് നല്‍കും. സൈബര്‍ സെല്ലിന്റെ സഹായത്തോടെ 'ശ്രീദേവി' എന്ന വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെ പ്രതി മുഹമ്മദ് ഷാഫിയുടെ നിഗൂഢ ഇടപാടുകള്‍ പുറത്തുകൊണ്ടുവരാനായിരിക്കും പോലീസിന്റെ ശ്രമം. നരബലിയില്‍ ഷാഫിക്ക് പുറമേ അദൃശ്യരായ പ്രതികളുണ്ടോയെന്ന സംശയത്തിനുള്ള ഉത്തരമാകും സൈബര്‍ സംഘത്തിന്റെ തെളിവെടുപ്പ്.

കേരള മനഃസാക്ഷിയെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന ഇരട്ട നരബലിയടക്കം കുറ്റകൃത്യങ്ങളുടെ വിവരങ്ങളിലേക്ക് പോലീസിനെത്താന്‍ സഹായിക്കുന്ന വലിയ തെളിവാണ് മുഹമ്മദ് ഷാഫിയുടെ ഫോണ്‍. ഇത് നശിപ്പിച്ചെന്നാണ് മൊഴി. പക്ഷേ, പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. ഇനി നശിപ്പിച്ചാലും ചാറ്റ് വിവരങ്ങള്‍ കണ്ടെത്തിയാല്‍ അത് ശക്തമായ തെളിവാകും. ഫെയ്സ്ബുക്ക്, ജി മെയില്‍ അക്കൗണ്ടുകളുടെ പാസ്‌വേഡ്, വാട്സാപ്പ് ഉപയോഗിച്ചിരുന്നെങ്കില്‍ അതിലെ ചാറ്റ് വിവരങ്ങള്‍ തുടങ്ങിയവയാകും സൈബര്‍സെല്‍ ശേഖരിക്കാന്‍ ശ്രമിക്കുക.

നരബലിയുടെ ദൃശ്യങ്ങളോ ചിത്രങ്ങളോ ഷാഫിയുടെ ഫോണില്‍ ഇല്ലെന്നാണ് നിഗമനമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. ഫോട്ടോ, വീഡിയോ എന്നിവ ഗൂഗിള്‍ ഡ്രൈവ് അടക്കമുള്ള സ്റ്റോറേജ് സംവിധാനങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താനായേക്കും. താനും ഷാഫിയുമായി വീട്ടില്‍ വഴക്കുണ്ടായെന്നും അതിനിടെ ഫോണ്‍ നശിപ്പിച്ചെന്നുമാണ് മുഹമ്മദ് ഷാഫിയുടെ ഭാര്യ നഫീസ നല്‍കിയ മൊഴി. ഷാഫിയും ഇതേമൊഴി ആവര്‍ത്തിക്കുകയായിരുന്നു. രണ്ട് മൊഴികളും പോലീസ് വിശ്വസിച്ചിട്ടില്ല.


കഴിഞ്ഞ ദിവസം പ്രതികളെ ഇലന്തൂരിലെ വീട്ടിൽ എത്തിച്ചു മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തിയിരുന്നു. കൊല്ലപ്പെട്ട സ്ത്രീകളുടേതെന്ന് സംശയിക്കുന്ന രക്തക്കറ, ശരീരഭാഗങ്ങൾ, അടക്കം 40ലേറെ തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്. ഇവ വിശദമായ പരിശോധനയ്ക്ക് അയക്കും. പത്മയെയും റോസിലിയെയും കൊലപ്പെടുത്താൻ കയറും കത്തിയും വാങ്ങിയ ഇലന്തൂരിലെ കടകളിൽ എത്തിച്ച് ഇന്നും തെളിവെടുപ്പ് നടത്തും.

ഇരകളെ കൊന്ന് നരഭോജനം നടത്തിയെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഭഗവൽസിങ്ങൊഴികെ രണ്ടുപേരും മനുഷ്യമാംസം കറിവെച്ച് കഴിച്ചു. പ്രഷർ കുക്കറിലാണ് പാചകം ചെയ്തത്. നരബലി നടന്ന വീട്ടിലെ ഫ്രിഡ്‍ജിനുള്ളില്‍ മനുഷ്യമാസം സൂക്ഷിച്ചതിന്‍റെ തെളിവുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫ്രിഡ്ജിനുള്ളിൽ രക്തകറയുണ്ട്. 10 കിലോഗ്രാം മനുഷ്യ മാംസം പ്രതികള്‍ ഫ്രീസറിൽ സൂക്ഷിച്ചു. രണ്ട് സ്ത്രീകളുടെ ആന്തരികാവയവങ്ങളും ചില ശരീര ഭാഗങ്ങളും ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു. ഫ്രിഡ്ജിലെ ഫ്രീസറിൽ സൂക്ഷിച്ച മാംസം പിന്നീട് മറ്റൊരു കുഴിയുണ്ടാക്കി അതിലേക്ക് മാറ്റി.

 

ഷാഫിയുടെ വിരലടയാളവും സംഭവസ്ഥലത്ത് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടത്തിയ മുറിയുടെ ചുവരിൽ നിന്ന് പുതിയതും പഴയതുമായ രക്തക്കറകളും കണ്ടെത്തി.. തെളിവെടുപ്പിൽ ഉടനീളം ഷാഫിക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ല. നരബലി നടന്ന വീട്ടുവളപ്പിൽ പൊലീസ് എട്ട് മണിക്കൂർ നീണ്ട പരിശോധനയാണ് നടത്തിയത്.എന്നാൽ ഇനിയൊരു മൃതദേഹാവശിഷ്ടം ഉണ്ടാവാനുള്ള സാധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. എങ്കിലും തെളിവെടുപ്പിന് എത്തിയപ്പോൾ പൊലീസിന് കൈസഹായമായി നിന്ന സോമൻ ഇപ്പോഴും പോലീസിനൊപ്പം നരബലി നടന്ന വീട്ടിലുണ്ട്. ദുർമരണപ്പെട്ട പത്മത്തിന്റെയും റോസ്ലിന്റെയും മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തതും സോമനാണ്.

 

ഇന്നലെ പ്രത്യേക അന്വേഷണ സംഘം പ്രതികളുമായി ഇലന്തൂരിൽ എത്തുന്നതിന് മുമ്പ് തന്നെ സോമനെ പൊലീസ് ഇവിടെ എത്തിച്ചിരുന്നു. കൃത്യം നടന്ന വീടിന് സമീപത്തെ പറമ്പിൽ പൊലീസ് നായകൾ സംശയാസ്പദമായ രീതിയിൽ മണം പിടിച്ച ഭാഗങ്ങളെല്ലാം സോമൻ കമ്പി പാര ഉപയോഗിച്ച് ഒന്നര അടിയോളം താഴ്ചയിൽ കുഴിച്ചു നോക്കിയെങ്കിലും കാര്യമായ തെളിവുകൾ കിട്ടിയില്ല. പരിശോധനകൾ തീരും വരെ ആഹാരം പോലും വെടിഞ്ഞ് വെള്ളം മാത്രം കുടിച്ചായിരുന്നു സോമന്റെ ജോലികൾ. പ്രതികളെ വീണ്ടും ചോദ്യംചെയ്ത ശേഷം ഈ ഭാഗങ്ങളിൽ കൂടുതൽ പരിശോധന നടത്തുന്നത് സംബന്ധിച്ച് അന്വേഷണ സംഘം തീരുമാനമെടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 161 വര്‍ഷം തടവും പിഴയും  (10 minutes ago)

മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ അധികാരമേറ്റു  (39 minutes ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് കര്‍ണാടക സര്‍ക്കാര്‍  (57 minutes ago)

ശശി തരൂരിനെ നേരിട്ടുകണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  (1 hour ago)

നക്‌സല്‍ പ്രസ്ഥാനത്തിലെ പ്രധാനി വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു  (2 hours ago)

സ്ത്രീശരീരങ്ങളുടെയും ശബ്ദങ്ങളുടെയും വീണ്ടെടുപ്പായി 'ഗോസിപ്പ്' നൃത്തശില്പം  (2 hours ago)

പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലുള്ള തെരുവുനായ്ക്കളെ മാറ്റിത്തുടങ്ങി  (2 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവ്: കേരളത്തെ ആയുര്‍വേദ മേഖലയിലെ മുന്‍നിരക്കാരായി പ്രദര്‍ശിപ്പിക്കും; ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട് നടക്കുന്ന സമ്മേളനം: ടൂറിസം മന്ത്രി പി.എ. മുഹമ  (2 hours ago)

കോട്ടാങ്ങലിൽ നഴ്സിനെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം  (3 hours ago)

അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...  (3 hours ago)

ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...  (3 hours ago)

സി ജെ റോയി അവസാനമായി ആഗ്രഹിച്ചത് അമ്മയോട് സംസാരിക്കാന്‍  (3 hours ago)

വിദ്യഭ്യാസമന്ത്രിയുടെ സമ്മാനം; മിഥുനിനായി വീടൊരുങ്ങി  (3 hours ago)

പത്താംക്ലാസില്‍ 25 ശതമാനം സിലബസ് കുറയ്ക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

രാഷ്ട്രീയ ഭേദമന്യേ ജീവനക്കാര്‍ മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു: എറണാകുളം ജനറല്‍ ആശുപത്രി രാജ്യ ശ്രദ്ധ നേടിയ കാലഘട്ടം...  (3 hours ago)

Malayali Vartha Recommends