സ്ത്രീകളെ ലക്ഷ്യമിട്ട് മന്ത്രവാദം; അര്‍ബുദ രോഗിയില്‍ നിന്ന് പൂജയ്‌ക്കെന്ന പേരില്‍ ഇയാള്‍ വിവിധ ഘട്ടങ്ങളിലായി നാലുലക്ഷം രൂപ വാങ്ങി; ഭർത്താവറിയാതെ സ്വര്‍ണാഭരണങ്ങള്‍ വിറ്റ് ഇയാള്‍ക്ക് പണം നല്‍കി; ഒടുവിൽ മന്ത്രവാദി പിടിയില്‍
പത്തനംതിട്ടയിൽ സ്ത്രീകളെ ലക്ഷ്യമിട്ട് മന്ത്രവാദം നടത്തുന്ന മന്ത്രവാദി പിടിയില്‍. സ്ത്രീകളെ മാത്രം ലക്ഷ്യമിട്ട് ആഭിചാര പ്രവര്‍ത്തനം നടത്തി ആളുകളില്‍ നിന്ന് പണം തട്ടിയ മന്ത്രവാദിയാണ് പിടിയില്‍. സംഭവത്തിൽ പത്തനംതിട്ട കോന്നിയില്‍ ഐരവണ്‍ മാടത്തേത്ത് വീട്ടില്‍ ബാലനാണ് പൊലീസ് പിടിയിലായത്.
പലപ്പോഴും അര്‍ബുദ രോഗിയില്‍ നിന്ന് പൂജയ്‌ക്കെന്ന പേരില്‍ ഇയാള്‍ വിവിധ ഘട്ടങ്ങളിലായി നാലുലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. മാത്രമല്ല സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇയാള്‍ സ്ഥിരം മന്ത്രവാദം നടത്തിയത്. ഇതോടെ കോന്നിയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ പരാതിയിലാണ് പൊലീസ് നടപടി.
മാത്രമല്ല അര്‍ബുദ രോഗിയില്‍ നിന്നും രോഗശാന്തി ഉറപ്പ് നല്‍കി വിവിധ ഘട്ടങ്ങളില്‍ ഇയാള്‍ നാലുലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. എന്നാൽഭര്‍ത്താവ് പോലും അറിയാതെ സ്വര്‍ണാഭരണങ്ങള്‍ വിറ്റാണ് ഈ സ്ത്രീ ഇയാള്‍ക്ക് പണം നല്‍കിയിരുന്നത്.
അതേസമയം ഈ സിദ്ധന്‍ ചെയ്തിരുന്നത് കാണാനെത്തുന്ന സ്ത്രീകളോട് നിങ്ങളുടെ ഭര്‍ത്താവിന് വേറെ സ്ത്രീയുമായി ബന്ധമുണ്ടെന്നറിയിക്കും. ഇയതിനു പുറമേ അത് അവരെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്യും. അതിനായി ഇയാൾ ചെയ്യുന്നത്, ഒരു തേങ്ങ എടുത്ത് കറക്കിയ ശേഷം അതിന്റെ കണ്ണ് വരുന്ന ദിശയിലാണ് ഭര്‍ത്താവിന് ബന്ധമുള്ളതെന്നും ഭര്‍ത്താവിനെ നഷ്ടപ്പെടുമെന്നും ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിക്കും. തുടര്‍ന്ന് പലവീടുകളിലും ഇതേചൊല്ലി കലഹവും പതിവായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരത്തിൽ കഴിഞ്ഞ ദിവസം മലയാലപ്പുഴയില്‍ നിന്ന് കുട്ടികളെ ദ്രേഹോപദ്രവം ചെയ്യുന്ന മറ്റൊരു മന്ത്രവാദിയെ പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha