മനുഷ്യമാംസം ഭക്ഷിക്കാതെ ലൈല, മാംസം പാകം ചെയ്ത പ്രഷർ കുക്കർ ഉൾപ്പെടെ ചൂണ്ടിക്കാണിച്ചു, നരബലി നടത്തിയ ഇരുസ്ത്രീകളുടേയും 10 കിലോയോളം ശരീരഭാഗങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ചിരുന്നതായി പ്രതികളുടെ മൊഴി, അവശിഷ്ടങ്ങളെല്ലാം തിരുമ്മൽ കേന്ദ്രത്തിനു സമീപം കൂട്ടിയിട്ട് കത്തിച്ചെന്ന് ഭഗവൽ സിങ്
നരബലിക്ക് ശേഷം മനുഷ്യ മാംസം കഴിച്ചത് ഭഗവൽ സിങ്ങും ഷാഫിയും മാത്രമാണെന്നാണ് പ്രതികളുടെ മൊഴി. ലൈല മനുഷ്യമാംസം ഭക്ഷിച്ചില്ലെന്ന് അന്വേഷണ സംഘവും പറയുന്നുണ്ട്. മാംസം പാകം ചെയ്ത പ്രഷർ കുക്കർ ഉൾപ്പെടെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവ പരിശോധനയ്ക്കായി അയച്ചു.
കൊല്ലപ്പെട്ട റോസലിന്‍, പത്മം എന്നിവരുടെ 10 കിലോയോളം ശരീരഭാഗങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ചിരുന്നെന്നും പ്രതികൾ മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഫ്രിഡ്ജിനുള്ളിലെ രക്തക്കറയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമെന്നോണമാണ് ശരീരഭാഗങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചിരുന്നെന്ന് ഇവർ വെളിപ്പെടുത്തിയത്. മനുഷ്യ മാംസം വേവിക്കാന്‍ ഉപയോഗിച്ച പാത്രങ്ങൾ ലൈലയാണ് ചൂണ്ടിക്കാണിച്ചത്. ഇത് നിങ്ങള്‍ തിന്നോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു ഷാഫിയുടെ മറുപടി.
കൊലപാതകത്തിനുശേഷം അവശിഷ്ടങ്ങളെല്ലാം തിരുമ്മൽ കേന്ദ്രത്തിനു സമീപം കൂട്ടിയിട്ടു കത്തിച്ചെന്ന് ഭഗവൽസിങ് മൊഴി നൽകിയതിനാൽ അവിടെനിന്നു സാംപിൾ ശേഖരിച്ചിട്ടുണ്ട്. കൊലപാതകങ്ങൾ നടന്ന വീടിനുള്ളില്‍ കൊച്ചിയില്‍ നിന്നുള്ള ഫൊറന്‍സിക് സംഘവും വിശദ പരിശോധന നടത്തി.
കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ വീടിന് മുന്നിലെ തിരുമ്മുശാലയില്‍നിന്ന് കണ്ടെടുത്തു. നാല് കറിക്കത്തിയും ഒരു വെട്ടുകത്തിയുമാണ് കിട്ടിയത്. ആയുധങ്ങളില്‍ പ്രതികളുടേതെന്ന കരുതുന്ന വിരലടയാളങ്ങളും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha