തന്റെ ഫോണില്‍ നിന്ന് നിരവധി തവണ ഷാഫി ലൈലയേയും ഭഗവല്‍ സിംഗിനേയും വിളിച്ചിരുന്നെന്ന് നബീസ... ശ്രീദേവി എന്ന വ്യാജ അക്കൗണ്ട് കൈകാര്യം ചെയ്ത ഫോണ്‍ വഴക്കിനെത്തുടര്‍ന്ന് നശിപ്പിച്ചത് ഞാൻ തന്നെ! ഷാഫി ചെയ്തത് ക്രൂരകൃത്യം! ഷാഫിക്ക് തക്കതായ ശിക്ഷ കിട്ടണമെന്ന് ഭാര്യ നബീസ
നാടിനെ നടുക്കിയ ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യആസൂത്രകന്‍ ഷാഫി ചെയ്തത് ക്രൂരകൃത്യമെന്ന് വ്യക്തമാക്കി ഷാഫിയുടെ ഭാര്യ നബീസ രംഗത്ത്. ഷാഫിക്ക് തക്കതായ ശിക്ഷ കിട്ടണമെന്ന് നബീസ ചൂണ്ടിക്കാണിച്ചു. ശ്രീദേവി എന്ന വ്യാജ അക്കൗണ്ട് കൈകാര്യം ചെയ്ത ഫോണ്‍ വഴക്കിനെത്തുടര്‍ന്ന് താന്‍ തന്നെയാണ് നശിപ്പിച്ചതെന്ന് ഷാഫിയുടെ ഭാര്യ ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തുകയുണ്ടായി. കോര്‍പറേഷന്‍ വേസ്റ്റ് കൊട്ടയിലാണ് ഫോണ്‍ ഉപേക്ഷിച്ചത്. ഷാഫി നിരന്തരം തന്റെ ഫോണ്‍ ആണ് ഉപയോഗിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
അതോടൊപ്പം തന്നെ തന്റെ ഫോണില്‍ നിന്ന് നിരവധി തവണ ഷാഫി ലൈലയേയും ഭഗവല്‍ സിംഗിനേയും വിളിച്ചിരുന്നെന്ന് നബീസ വ്യക്തമാക്കി. ചോദിക്കുമ്പോള്‍ വൈദ്യനെ വിളിക്കുന്നുവെന്നാണ് പറയാറുള്ളത്. ഇലന്തൂരിലേക്ക് കുടുംബത്തെ കൊണ്ടുപോകാമെന്ന് പറഞ്ഞിരുന്നതായും ഭാര്യ പറയുകയുണ്ടായി. സത്യം എന്തായാലും അന്വേഷണത്തിലൂടെ പുറത്തുവരണമെന്നും ഷാഫിയുടെ ഭാര്യ വ്യക്തമാക്കി.
കൂടാതെ ഷാഫിയെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുമുണ്ട്. ഇവയില്‍ രണ്ടെണ്ണം പോലീസ് പരിശോധിക്കുകയുണ്ടായി. ഷാഫി ഉപയോഗിച്ചിരുന്ന ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. എന്നാല്‍ ഇത് ഉപേക്ഷിച്ചെന്നാണ് ഭാര്യയുടെ മൊഴി എന്നത്.
കഴിഞ്ഞ ദിവസം ഇന്നലെ ഇലന്തൂരില്‍ നടത്തിയ തെള്ളിവെടുപ്പിനിടയില്‍ മനുഷ്യമാംസം കഴിച്ചെന്ന് ഷാഫിയും, ഭഗവല്‍സിങ്ങും സമ്മതിച്ചിരുന്നു. ആയുധങ്ങളും, ആഭിചാര പുസ്തങ്ങളും ഉള്‍പ്പടെ 40 ഓളം തെളിവുകളാണ് ഇലന്തൂരിലെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നത്. ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം ഷാഫിയെ എറണാകുളത്തും ഭഗവല്‍ സിങ്ങിനെ ഇലന്തൂരിലുമെത്തിച്ച് വീണ്ടും തെള്ളിവെടുപ്പ് നടത്തുന്നതാണ്. ഫോറെന്‍സിക് പരിശോധന ഫലവും ഇതിന് നിര്‍ണായകമാണ്.
https://www.facebook.com/Malayalivartha